Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കണ്ടെയ്‌നര്‍ ലോറിയില്‍ മൈസൂരില്‍ നിന്ന് സംസ്ഥാനത്തേക്ക് 20 കോടി രൂപയുടെ 502 കിലോ കഞ്ചാവ് കടത്തിയ കേസ് ... അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ രാജു ഭായിയെന്ന മന്‍ദീപ്‌സിങടക്കം 8 പ്രതികള്‍ക്കെതിരെ 2021 ല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറാം പ്രതിക്ക് ശയ്യാവലംബിയായ പിതാവിനെ കാണാന്‍ ഒറ്റ ദിവസത്തെ എസ്‌കോര്‍ട്ട് വിസിറ്റിന് കോടതി അനുമതി, ജയില്‍ സൂപ്രണ്ട് അന്ന് തന്നെ പ്രതിയെ തിര്യെ ജയിലിലെത്തിക്കാനും കോടതി ഉത്തരവ്

30 MAY 2023 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മൈസൂരില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസില്‍ ആറാം പ്രതിക്ക് ശയ്യാവലംബിയായ തന്റെ പിതാവിനെ കാണാന്‍ ഒറ്റ ദിവസത്തെ എസ്‌കോര്‍ട്ട് വിസിറ്റിന് തലസ്ഥാന വിചാരണ കോടതി അനുമതി നല്‍കി. പ്രതിയുടെ പിതാവിനെ സന്ദര്‍ശിച്ച ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അതേ ദിവസം തന്നെ ആറാം പ്രതി ജിതിന്‍ രാജിനെ തിര്യെ ജയിലിലെത്തിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.

കേസില്‍ മൂന്നാം പ്രതി അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ പഞ്ചാബ് സ്വദേശി രാജു ഭായിയെന്ന മന്‍ദീപ് സിങ്ങടക്കം 3 പ്രതികള്‍ സമര്‍പ്പിച്ച കുറ്റവിമുക്തരാക്കല്‍ ഹര്‍ജികള്‍ തലസ്ഥാനത്തെ വിചാരണ കോടതി തള്ളി. വിടുതല്‍ ഹര്‍ജികള്‍ തള്ളി എല്ലാ പ്രതികളും വിചാരണ നേരിടാന്‍ ഉത്തരവിട്ടത്. രാജു ഭായിയടക്കം 7 പ്രതികളുടെ റിമാന്റ് നീട്ടി ജയിലിലേക്കയച്ച കോടതി ജൂണ്‍ 24 ന് പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടു. എട്ടാം പ്രതി മാത്രം ജാമ്യത്തിലാണ്.

പ്രതികളെ കസ്റ്റോഡിയല്‍ വിചാരണ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവുണ്ട്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള 3 പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. എക്‌സൈസ് കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ കാരണമുണ്ടെന്നും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉള്ളതായും ഉത്തരവില്‍ കോടതി വിലയിരുത്തി.
2021 ലാണ് 8 പ്രതികള്‍ക്കെതിരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കുറ്റപത്രം സമര്‍പ്പിച്ചത്.

ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുന്ന 7 പ്രതികളെയും ഹാജരാക്കാന്‍ മൈസൂര്‍ , പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു. മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള സംസ്ഥാനാന്തര ലഹരിക്കടത്ത് നിയന്ത്രിക്കുന്ന രാജു ഭായിയെന്ന മന്‍ദീപ് സിങ് , സംഘത്തിലെ കൂട്ടാളികളായ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് , തൃശൂര്‍ സ്വദേശി സെബിയന്ന സെബി സെബാസ്റ്റ്യന്‍ , വടകര സ്വദേശി അബീഷ് എന്നിവരെയാണ് മൈസൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്
ഹാജരാക്കേണ്ടത്. മൈസൂരിലേക്കുള്ള പ്രൊഡക്ഷന്‍ വാറണ്ട് നടപ്പിലാക്കാന്‍ സംസ്ഥാന ഡി ജി പി യോട് കോടതി ഉത്തരവിട്ടു.
കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നു മുതല്‍ 7 വരെ പ്രതികളായ നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ് (32) , രണ്ടാം പ്രതി ലോറി ക്ലീനര്‍ ത്സാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ യദു (23) , അന്തര്‍ സംസ്ഥാന ലഹരി മാഫിയ തലവന്‍ രാജു ഭായിയെന്ന മന്‍ദീപ് സിങ് , മത്സ്യക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കടത്തുന്ന തലസ്ഥാന ജില്ലയിലെ ഏജന്റുമായ ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം ഇടയില അഭയ വില്ലയില്‍ ജയന്‍ എന്ന ജയച്ചന്ദ്രന്‍ നായര്‍ (55) , ജിതിന്‍ രാജ് , ലഹരിക്കടത്തു കണ്ണികളായ ത്യശൂര്‍ സ്വദേശി സെബിയെന്ന സെബി സെബാസ്റ്റ്യന്‍ എന്നിവരെയാണ് ഹാജരാക്കേണ്ടത്. ജാമ്യത്തില്‍ കഴിയുന്ന എട്ടാം പ്രതി വടകര സ്വദേശി അബീഷ് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.
കേസിലെ മൂന്നാം പ്രതിയായ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും വന്‍തോതില്‍ കഞ്ചാവ് കയറ്റി അയക്കുന്ന പഞ്ചാബ് സ്വദേശിയും നിലവില്‍ ഹൈദരാബാദ് ഭദ്രാചലം നിവാസിയുമായ ലഹരി മാഫിയ തലവന്‍ രാജു ഭായി , കൂട്ടു പ്രതികളായ കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് , രാജു ഭായിയുടെയും ജിതിന്‍ രാജിന്റെയും ഇടനിലക്കാരനായ മൈസൂരിലെ റിസോര്‍ട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക , കേരളത്തില്‍ ഇടപാടിന് മേല്‍നോട്ടം വഹിക്കുന്നയാളും സംസ്ഥാനത്തെ ഏജന്റുമാരില്‍ നിന്ന് പണം പിരിച്ച് രാജു ഭായിക്ക് എത്തിക്കുന്നയാളുമായ തൃശൂര്‍ സ്വദേശി സെബു , തലസ്ഥാനത്തെ മറ്റൊരു ഏജന്റുമായ വടകര സ്വദേശി അബീഷ് എന്നിവര്‍ ഒളിവിലായിരുന്നു. 2021 ജനുവരിയിലാണ് ഇവര്‍ പിടിയിലായത്.
2020 സെപ്റ്റംബര്‍ 6 ന് വെളുപ്പിന് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറുടെ എ സി ക്യാബിനിന്റെ രഹസ്യ അറയില്‍ 50 പാക്കറ്റുകളിലായി ഒളിപ്പിച്ച് കണ്ണൂര്‍ വഴി തലസ്ഥാനത്തേക്ക് കടത്തിയ അര ടണ്‍ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ലോറി പരിശോധിച്ചത്. തലസ്ഥാനത്തെ ഏജന്റായ ചിറയിന്‍കീഴ് സ്വദേശി ജയന്റെ മുടപുരത്തെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാന്‍ ആയി ജയനെ കാത്ത് ആറ്റിങ്ങല്‍ കോരാണിക്ക് സമീപം ഒതുക്കിയിട്ട സമയത്താണ് എക്‌സൈസ് ലോറിയും രഹസ്യ അറയിലൊളിപ്പിച്ച കഞ്ചാവും പിടികൂടിയത്. ലോറി ഡ്രൈവര്‍ കുല്‍വന്ത് സിങിനെയും ക്ലീനര്‍ കൃഷ്ണയെയും പിടികൂടിയതറിഞ്ഞ് ഇവരെ കാത്ത് ദേശീയ പാതയില്‍ നിന്ന ജയന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് സെപ്റ്റംബര്‍ 12ന് ഇയാളെ അറസ്റ്റ് ചെയ്തു. അതേ സമയം പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് ലഹരി മാഫിയ തലവന്‍ രാജു ഭായി അടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും കഞ്ചാവിന്റെ ഉറവിടം, വിതരണക്കാര്‍ , ഇടനിലക്കാര്‍ അടക്കമുള്ള കണ്ണികളെ അറസ്റ്റ് ചെയ്യുന്നതിനുമായി കോടതി 5 ദിവസം പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ലഹരി മാഫിയക്ക് സര്‍ക്കാരിലുള്ള ഉന്നത സ്വാധീനത്താല്‍ തുമ്പുണ്ടാക്കാന്‍ വഴിയില്ലാതെ എക്‌സൈസ് അന്വേഷണം നിലച്ചിരുന്നു. നാമമാത്രമായി രാജു ഭായിയെ മൂന്നാം പ്രതിയായി എക്‌സൈസ് എഫ് ഐ ആറായ ഒ ആര്‍ ( ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍) ചേര്‍ത്തെങ്കിലും അന്വേഷണം ഇഴഞ്ഞു. അതേ സമയം പ്രധാന പ്രതി കോഴിക്കോോട് സ്വദേശി
ചിറയിന്‍ കീഴിലെ മുടപുരത്തെ ഗോഡൗണില്‍ സൂക്ഷിച്ച ശേഷം തിരുവനന്തപുരം , തൃശൂര്‍ , കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് പദ്ധതിയിട്ട കഞ്ചാവാണ് പിടികൂടിയത്. മത്സ്യക്കച്ചവടം മറയാക്കിയാണ് ജയന്‍ കഞ്ചാവ് കടത്തിയിരുന്നത്. മത്സ്യക്കച്ചവടത്തിനായി മുടപുരത്ത് സൗകര്യം ഒരുക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജുമായി ചേര്‍ന്നാണ് തലസ്ഥാനത്ത് കഞ്ചാവ് എത്തിച്ചത്. ഗള്‍ഫിലായിരുന്ന ജയചന്ദ്രന് നാട്ടിലെത്തി നടത്തിയ ബിസിനസുകള്‍ പൊളിഞ്ഞ തോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. ഹിന്ദി അറിയാവുന്ന ജയനാണ് ലഹരി മാഫിയ തലവനായ രാജു ഭായിയുമായി സംസാരിച്ചിരുന്നത്. ജിതിന്‍ രാജിന്റെയും രാജു ഭായിയുടെയും ഇടനിലക്കാരനായ മൈസൂരുവിലെ റിസോര്‍ട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക മറ്റൊരു കേസില്‍ മൈസൂരു പോലീസിന്റെ അറസ്റ്റിലായിട്ടുണ്ട്. എന്നിട്ടുപോലും അയാളെ ഈ കേസില്‍ ഫോര്‍മല്‍ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയില്‍ വാങ്ങുന്നതിനുമായി എക്‌സൈസ് സ്‌ക്വാഡ് തിരുവനന്തപുരം കോടതിയില്‍ പ്രൊഡക്ഷന്‍ വാറണ്ടപേക്ഷ നാളിതുവരെ സമര്‍പ്പിച്ചിട്ടില്ല. ബാബുക്കയെ ഈ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്തത് ഉന്നത രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്താലാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്..
രാജു ഭായിക്ക് ആന്ധ്രയിലെ നക്‌സല്‍ മേഖലയില്‍ വന്‍ സ്വാധീനമുള്ളതായി എക്‌സൈസ് വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ലോറി ഡ്രൈവര്‍ കുല്‍വന്ത് സിങ് ഇയാളുടെ വിശ്വസ്തനാണ്. വയനാട് തോല്‍പെട്ടി ചെക്ക് പോസ്റ്റില്‍ 6 മാസം മുമ്പ് പിടികൂടിയ 90 കിലോ കഞ്ചാവ് രാജു ഭായി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ഉടമസ്ഥനും ഭായിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശി ജിതിന്‍ രാജ് വഴിയാണ് രാജു ഭായി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തടിക്കച്ചവടത്തിലെ പങ്കാളിത്തമാണ് ജിതിനെയും ആറ്റിങ്ങല്‍ ജയനെയും അടുപ്പിച്ചത്. 30 ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. 15 ലക്ഷം ജിതിനും ജയനും ചേര്‍ന്ന് മുതല്‍ മുടക്കി. ബാക്കി 15 ലക്ഷം രൂപ കഞ്ചാവ് വാങ്ങാന്‍ താല്‍പര്യം കാട്ടിയ കച്ചവടക്കാരില്‍ നിന്നും വാങ്ങിയതാണ്. പ്രതികളെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികളുടേതടക്കം സഹായം തേടുമെന്ന് വീമ്പിളക്കിയ എക്‌സൈസാണ് മൈസൂര്‍ ബാബുക്കയെ പ്രതിസ്ഥാനത്തു നിന്ന് കുറവു ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (5 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (5 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (5 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (5 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (5 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (5 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (5 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (6 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (7 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (7 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (8 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (8 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (8 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (8 hours ago)

Malayali Vartha Recommends