കേന്ദ്ര പദ്ധതികൾ പൂർണമായും കേരളത്തിൽ എത്തുന്നില്ല: കേന്ദ്രമന്ത്രി..എല്ലാം സംസ്ഥാനം വിഴുങ്ങുന്നു..ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും, ശരിയായ രീതിയിൽ സംസ്ഥാനം കൈമാറാത്തതാണ് തടസം.....

കേന്ദ്രം പല പദ്ധതികളും അവതരിപ്പിക്കും അതിലെല്ലാം കേരളത്തെയും വലിയ രീതിയിൽ തന്നെയാണ് കേന്ദ്രം പരിഗണിക്കുന്നത് എന്നുള്ളത് നമ്മുക്കറിയാം, കേന്ദ്രം എല്ലാത്തിനും കേരളത്തെ ചേർത്ത് പിടിച്ചാലും . കിടന്നു വിമർശനം ഉന്നയിക്കാനും ഒന്നും കിട്ടിയില്ല ഒന്നും കിട്ടിയില്ല എന്ന് കിടന്നു മോങ്ങാനും മാത്രം അറിയാം...അല്ലെങ്കിൽ കേന്ദ്ര പദ്ധതി ഇവിടെ പേര് മാറ്റി സ്വന്തം പദ്ധതിയാക്കി മാറ്റിയിട്ട് ഫ്ളക്സ് അടിക്കുവാൻ യാതൊരു മടിയുമില്ല. അങ്ങനെയാണ് അവസ്ഥ...ഇപ്പോഴിതാ കേന്ദ്ര കൃഷി മന്ത്രിയാണ് വിഷയത്തിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്...രാജ്യത്തെ ലോക യശ്ശസിലേക്ക് കൈപിടിച്ചുയർത്തിയ മോദി സർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്ത്ലജെ. എന്നാൽ കേന്ദ്രപദ്ധതികളെല്ലാം പൂർണ്ണമായി കേരളത്തിലെത്തുന്നില്ല. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ സംസ്ഥാനം കൈമാറാത്തതാണ് തടസം.
എൻ.ഡി.എ സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടത്തിയ മാദ്ധ്യമ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ.ഇപ്പോൾ മനസ്സിലായോ കേരളം തന്നെയാണ് കാര്യങ്ങളിൽ മെല്ലെ മെല്ലെ ഇഴയുന്നത്, കൃത്യമായ രേഖകൾ എത്തിക്കുന്നതിൽ എല്ലാം സാവകാശം വരുത്തുകയാണ്...ഇവിടെ എന്നിട്ട് പാവം ജനങ്ങളെ വിശ്വസിപ്പിക്കുന്നതോ കേന്ദ്രം നമ്മളെ തിരിഞ്ഞു നോക്കുന്നില്ല പദ്ധതികൾ ഒന്നും നടപ്പിലാക്കുന്നില്ല, കേരളത്തെ അവഗണിക്കുന്നു, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് കൊണ്ട് ഇരിക്കും...എന്തിനാണ് ഇത്ര നുണ പ്രചാരണങ്ങൾ നടത്തുന്നത് എന്നോർക്കുമ്പോഴാണ് , കേന്ദ്രം ചെയ്താലും സംസ്ഥാനം ചെയ്താലും അതെല്ലാം ജനങ്ങളുടെയും നമ്മുടെ രാജ്യത്തിന്റെയും ക്ഷേമത്തിന് വേണ്ടിയല്ലേ..പിന്നെ എന്തിനാണ് ഇത്തരത്തിൽ പെരുമാറുന്നത്..ഇത്തരത്തിൽ ചെയ്യുന്നവർ രാജ്യത്തിൻറെ അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ച ആഗ്രഹിക്കാത്തവരാണ്..
കേന്ദ്രം അവഗണിക്കുകയാണെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു..കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി സംസ്ഥാന പദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. മോദി സർക്കാർ നൽകിയ വന്ദേഭാരത് എക്സ് പ്രസ് മലയാളികൾ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു.റെയിൽവേയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് പതിനായിരക്കണക്കിന് ആളുകൾക്ക് കേരളത്തിൽ വീടുകൾ ലഭിച്ചു.
ആ സമയത്തു നമ്മുടെ സർക്കാരിന്റെ പാവപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതി എന്തായെന്ന് ചോദിക്കാതെ ഇരിക്കുന്നതാവും നല്ലത്,ലൈഫ് മിഷൻ ഒക്കെ എടുത്ത് നോക്ക്, കയ്യിട്ടു വാരി വാരി, പാവപ്പെട്ടവർക്ക് ഒന്നും കിട്ടിയില്ല, അല്ലാത്തവർ എല്ലാം കോടികൾ സമ്പാദിച്ചു, എന്നിട്ട് പിന്നെ കേന്ദ്രത്തെ കുറ്റപെടുത്തിക്കൊള്ളുംഈ അടുത്ത് മുഖ്യന്റെ വകയും കുറച്ചു തള്ളൽ കേട്ടിരുന്നു..‘‘കേരളം വികസന രംഗത്തു കുതിക്കുകയാണ്. ഇതിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വായ്‌പയെടുക്കാൻ സംസ്ഥാനത്തിനു പരിധി നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ കടത്തിനു നിയന്ത്രണമേർപ്പെടുത്തിയതും.’’- എന്നാണ് പിണറായി വിജയൻ പറഞ്ഞത്, അതെ വികസനം എന്ന് പേര് പറഞ്ഞു, ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് മന്ത്രിമാരും സഖാക്കളും കീശ വീർപ്പിക്കുന്നു എന്ന് മാത്രം അല്ലാതെ ഒന്നും നടക്കുന്നില്ല...എന്നിട്ടാണ് വികസനം അഴിമതിയുടെ കറ പുരളാത്ത ഏതേലും ഒരു പദ്ധതി സംസ്ഥാനം ആവിഷ്കരിച്ചത് പറയാൻ പറ്റോ..ഉണ്ടാവില്ല..എല്ലാത്തിലും അഴിമതി..ഏതായലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നവർ ഇടക്കൊക്കെ ഒന്ന് ഇവിടെ എന്താണ് ചെയുന്നത് എന്നും കൂടെ വിലയിരുത്തിയാൽ നല്ലത്..
https://www.facebook.com/Malayalivartha





















