‘ഒരു ‘കീടം’ മരിച്ചെന്നാണ് പ്രസിഡന്റ് പറഞ്ഞത്...എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഫാക്ടറിക്ക് സിപിഎം പിന്തുണ എന്തിന്’...?മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ; സമഗ്ര അന്വേഷണം നടത്തണം...

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു രാവിലെ മലപ്പുറം പുളിക്കലില്‍ നിന്നും അസാധാരണമായ ആ മരണവാര്‍ത്ത നമ്മൾ കേട്ടത്..
സഹോദരന്‍റെ മരണത്തിന് കാരണമായി മാറിയ പ്ലാസ്റ്റിക് മാലിന്യ പ്ലാന്‍റിനെതിരെ നിരന്തരം പോരാട്ടം നടത്തിയ സാമൂഹ്യപ്രവര്‍ത്തകൻ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു.മരണത്തിലേക്ക് ഇറങ്ങിപ്പോകും മുമ്പ് താൻ ഇന്നോളം നടത്തിയ പോരാട്ടങ്ങളുടെയെല്ലാം മുഴുവൻ രേഖകളും ഉള്‍പ്പെടുത്തി റസാഖ് അവസാനമായി ഫേസ്ബുക്കിലൊരു പോസ്റ്റ് പങ്കിട്ടിരുന്നു. ശേഷം രാത്രിയോടെ പഞ്ചായത്ത് ഓഫീസിനകത്ത് കടന്നു. ഇതേ രേഖകളുടെയെല്ലാം കടലാസ് കോപ്പികളും മറ്റുമടങ്ങിയ സഞ്ചി കഴുത്തില്‍ കെട്ടിത്തൂക്കി ഒരു വലിയ ചോദ്യമായി സ്വയം കുരുക്കിട്ടു. പഞ്ചായത്ത് ഓഫീസിനകത്ത് ഒരു മനുഷ്യൻ സ്വയം ജീവിതം അവസാനിപ്പിക്കുക. അതും തന്നെ മരണത്തിലേക്ക് നയിച്ച കാരണങ്ങളുടെ കെട്ട് കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുകൊണ്ട്... റസാഖിന്‍റെ മരണം അസാധാരണമാകുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്‍റെ ജീവിതവും ഇങ്ങനെ തന്നെയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നും സാമൂഹികമായ വിഷയങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ച മനുഷ്യൻ.ഒരു ഇടത് സഹയാത്രികനായിട്ട് പോലും അദ്ദേഹത്തിന്റെ മരണം സഖാക്കൾക്ക് പുല്ലു വിലയായിരുന്നു..
തുടർന്ന് നിരവധി ചോദ്യങ്ങളും വിമര്ശനങ്ങളുമാണ് ഇതേ ചൊല്ലി പിന്നീട് അങ്ങോട്ട് ഉയരുന്നത്..സിപിഎം പ്രാദേശിക നേതൃത്വം അൽപം സ്നേഹം കാണിച്ചിരുന്നെങ്കില്‍ റസാഖ് മരിക്കില്ലായിരുന്നുവെന്ന് ബന്ധുവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ജമാലുദ്ദീൻ പയമ്പ്രോട്ട് ഇപ്പോൾ ചോദിക്കുന്നത് ബൂർഷ്വ വർഗത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് ‘മരണമാണ് സമരം’ എന്നു റസാഖ് തീരുമാനിച്ചത്..‘‘സിപിഎമ്മിന് പഞ്ചായത്ത് ഭരണം കിട്ടിയപ്പോള്‍ സന്തോഷിച്ചയാളാണ് റസാഖ്. എന്നാല്‍ ഒരു ‘കീടം’ മരിച്ചുവെന്നായിരുന്നു റസാഖിന്റെ മരണം അറിഞ്ഞുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പാര്‍ട്ടിയെ ഞാന്‍ തള്ളിപറയില്ല. എന്നാല്‍ പ്രാദേശിക നേതൃത്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു’’– എന്നാണ് പറയാനുള്ളത്..ഇത്രയ്ക്ക് നീചമാണെന്നു ഓർക്കണം..യഥാർത്ഥത്തിൽ റസാഖ് ആത്‍മഹത്യ ചെയ്തതല്ല നെഞ്ചിലേറ്റിയ പാർട്ടി തന്നെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു എന്ന് വേണം പറയാൻ..സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്കു നയിച്ച കാര്യങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ ഉൾപ്പെടെ സമഗ്ര അന്വേഷണം വേണം...സത്യങ്ങൾ പുറത്തു കൊണ്ട് വരിക തന്നെ ചെയ്യണം..
പ്രാദേശിക നേതൃത്വം ആയതുകൊണ്ട് കീടത്തിൽ ഒതുങ്ങി, സംസ്ഥാന നേതൃത്വം ആയിരുന്നെങ്കിൽ നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ ആയേനെ,മരണം പോലും ആശയപരമായി മാറുന്നൊരു അസാധാരണമായ അവസ്ഥ. അയാളുടെ മരണം ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.അതിനെല്ലാമുള്ള ഉത്തരങ്ങള്‍ വരേണ്ടിയിരിക്കുന്നു. റസാഖിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ നിശബ്ദമായിരിക്കുമെന്ന് കരുതുന്നില്ല. റസാഖ് അവസാനമായി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് തന്നെ ഉദാഹരണമായി എടുക്കാം. ഇതേ വിഷയത്തിലുള്ള പോസ്റ്റില്‍ തന്നെ ഇൻസള്‍ട്ട് ചെയ്യുന്ന കമന്‍റിന് പേലും വൈകാരികമല്ലാതെ യുക്തിയുക്തമായാണ് റസാഖ് മറുപടി നല്‍കുന്നത്...' -അതേസമയം അദ്ദേഹത്തിന്‍റെ മരണം ആവശ്യപ്പെടുന്ന ഉത്തരങ്ങള്‍ വരും ദിവസങ്ങളിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കാം..ഈ വേദിയിൽ അഴിമതിയെയും കൊലപാതകങ്ങളെയും പാർട്ടിക്കാരുടെ പീഡനങ്ങളെയും പോലും ന്യായീകരിച്ചു മെഴുകാറുള്ള എല്ലാ അടിമകളോടും പാർട്ടിക്കും നേതാക്കൾക്കും ഉള്ള മനോഭാവമാണ് ''കീടം' എന്ന പ്രയോഗത്തിൽ ഉള്ളത്. ഇവരൊക്കെ ഇത് മനസ്സിലാക്കുമ്പോഴേക്കും വിജയൻ പാർട്ടിയെ വിറ്റു കിട്ടിയ കാശുമായി അമേരിക്കയിൽ എത്തിയിട്ടുണ്ടകും.സ്വയം പ്രചരിപ്പിച്ചു പ്രസംഗിച്ചു നടക്കുന്നതൊന്നുമല്ല കേരളാ കമ്മുണിസ്റ്റുകൾ. ഇത്രയും ആത്മാർത്ഥയില്ലാത്ത രാഷ്ട്രീയവർഗ്ഗം വേറെയില്ല. അവർ പറയുന്ന വാക്കും അതിന്റെ അർത്ഥവും അവർക്കറിയില്ല. നാട്ടുകാർ മനസ്സിലാക്കുന്ന അർത്ഥത്തിനു നേരെ വിപരീതമായിരിക്കും അവരുടെ പ്രവൃത്തികൾ. നാട്യങ്ങളാണവരുടെ കൈമുതൽ.ഇപ്പോഴും ആ പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് കൂടുതലൊന്നും പറയാനില്ല..
https://www.facebook.com/Malayalivartha





















