മുന്‍ കാമുകന്റെ റീ എന്‍ട്രി, കയ്യിലെ ടാറ്റു, പക തീര്‍ത്ത 34 മുറിവുകള്‍; ഞെട്ടലായി ഡല്‍ഹി കൊലപാതകം; പ്രതിയിപ്പോൾ സന്തോഷത്തിൽ...ഇവാൻ വധ ശിക്ഷ നൽകണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ... 34 മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.... ഇതില്‍ 16 മുറിവുകളും കത്തികൊണ്ടുള്ളതാണ്....

രാജ്യതലസ്ഥാനത്ത് നാട്ടുകാർ നോക്കിനിൽക്കെ പതിനാറുകാരിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. രോഹിണി സ്വദേശിയായ സാക്ഷിയെയാണ് എ സി, റഫ്രിജറേറ്റർ മെക്കാനിക്കായ സാഹിൽ (20) കൊലപ്പെടുത്തിയത്.വടക്കൻ ഡൽഹിയിൽ രോഹിണി ഷഹ്ബാദ് ഡയറി മേഖലയിൽ ഞായറാഴ്ച രാത്രി 8.45നായിരുന്നു അരുംകൊല നടന്നത്. ഇരുവരും തമ്മിൽ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടി ബന്ധം അവസാനിപ്പിക്കണമെന്ന് സാഹിലിനോട് ആവശ്യപ്പെട്ടു. ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി.1 എന്താണ് കാര്യം?ഡല്‍ഹിയിലെ ഷഹബാദ് ഡയറിയില്‍ 20 കാരനായ സാഹില്‍ 16 കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. ഇതിന് ശേഷം കല്ലുകൊണ്ടും അതിക്രൂരമായി ആക്രമിച്ചു. ചികിത്സയിലിരിക്കെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സാഹില്‍ എങ്ങനെയാണ് പെണ്‍കുട്ടിയെ കത്തികൊണ്ട് ആക്രമിക്കുന്നതെന്ന് ഇതില്‍ കാണാം. ആള്‍ത്തിരക്കുള്ള റോഡിന്റെ വശത്തായിരുന്നു സംഭവം. വഴിയാത്രക്കാര്‍ സംഭവം കണ്ടിട്ടും പ്രതിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
2- കൊലപാതകത്തിന് പിന്നില്‍?പെണ്‍കുട്ടിക്ക് മുന്‍ കാമുകനുമായി ബന്ധമുണ്ടെന്ന് സാഹില്‍ സംശയിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു.ഇത് മാത്രമല്ല കുട്ടിയെ കൊല്ലുമെന്ന് സാഹില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി തന്റെ മുന്‍ കാമുകന്‍ പ്രവീണുമായി സംസാരിക്കുന്നുണ്ടെന്നും സാഹില്‍ സംശയിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.3- ഇരുവരും 2021 ജൂണ്‍ മുതല്‍ ബന്ധത്തിലായിരുന്നു.സാഹിലും പെണ്‍കുട്ടിയും 2021 ജൂണ്‍ മുതല്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ കുറച്ചു ദിവസമായി സാഹിലുമായുള്ള സംസാരം നിര്‍ത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സാഹിലുമായി ബന്ധം വേര്‍പെടുത്താന്‍ പെണ്‍കുട്ടി ആഗ്രഹിച്ചു. എന്നാല്‍ സാഹില്‍ അവളെ കാണാന്‍ നിരന്തരം ശ്രമിച്ചിരുന്നു. ശനിയാഴ്ചയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ സാഹില്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ കൈയില്‍ പ്രവീണിന്റെ പേരിലുള്ള ടാറ്റൂവും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വഴക്കിന് ഇതും കാരണമായെന്നാണ് വിലയിരുത്തല്‍.4- എങ്ങനെ കൊന്നു?സുഹൃത്ത് നീതുവിന്റെ മകന്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ തക്കം നോക്കിയായിരുന്നു ആക്രമണം. സാഹില്‍ കുട്ടിയെ റോഡില്‍ വെച്ച് തടഞ്ഞു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊല്ലണമെന്ന ലക്ഷ്യവുമായി എത്തിയ സാഹില്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തില്‍ പെണ്‍കുട്ടി നിലത്തുവീണു. 16 തവണയോളം കുത്തിയിട്ടും പക തീരാതെ ഇയാള്‍ കല്ലുകൊണ്ടും ആക്രമിച്ചു.5- ആരാണ് സാഹില്‍ ?ഷഹബാദ് ഡയറിയില്‍ തന്നെ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് സാഹില്‍ താമസിക്കുന്നത്. മൂന്ന് സഹോദരിമാരും അമ്മയും അച്ഛനും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. സാഹില്‍ ഒരു മെക്കാനിക്കാണ്. കൂടാതെ എസികളും റഫ്രിജറേറ്ററുകളും ഉള്‍പ്പെടെ തകരാര്‍ പരിഹരിച്ച് കൊടുക്കാറുണ്ട്. സംഭവത്തിന് പിന്നാലെ സാഹിലിന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മദ്യത്തോടുള്ള ഇയാളുടെ താല്‍പര്യം ഇതില്‍ കാണാം. ഹുക്ക വലിക്കുന്നത് അടക്കമുള്ള നിരവധി റീലുകള്‍ അക്കൗണ്ടിലുണ്ട്. 'സമാധാനത്തോടെ ജീവിക്കാന്‍ ലോകം നമ്മെ അനുവദിക്കുന്നില്ല സഹോദരാ, ഭീകരത സൃഷ്ടിക്കണം' എന്ന് ഇയാള്‍ ഒരു റീലില്‍ പറയുന്നു.6- സാഹില്‍ എങ്ങനെയാണ് അറസ്റ്റിലായത്?പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സാഹില്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ കുടുംബത്തിലേക്ക് പോലീസ് എത്തിയത്. കൊലയാളി സാഹില്‍ ആണെന്ന് കുടുംബം വെളിപ്പെടുത്തി. ഇതിന് ശേഷം പോലീസ് സാഹിലിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ അവിടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം ഫോണ്‍ ഓഫാക്കി സാഹില്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഇയാള്‍ ബുലന്ദ്ഷഹറിലെ തന്റെ ബന്ധുവിന്റെ വീട്ടിലെത്തി. സാഹില്‍ വന്ന വിവരം ഇവര്‍ വിളിച്ച് സാഹിലിന്റെ പിതാവിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇയാളുടെ സ്ഥലം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് സംഘം ബുലന്ദ്ഷഹറിലെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ശരീരത്തിലും തലയിലും 34 മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 16 മുറിവുകളും കത്തികൊണ്ടുള്ളതാണ്. മൃതദേഹം കത്തികൊണ്ട് ആവര്‍ത്തിച്ച് ആക്രമിച്ചതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















