മോദി കരുത്തിൽ പ്രതിരോധ മേഖല അതിശക്തം; രാജ്യം കുതിച്ചുയരുന്നു...സർജിക്കൽ സ്‌ട്രൈക്ക് മുതൽ ഓപ്പറേഷൻ ഗംഗ വരെ..നേട്ടങ്ങൾ ഒരുപാടുണ്ട്..ഇത് പുതിയ ഇന്ത്യ..ഒരു ശക്തിക്കും തൊടാനാവില്ല...

മോദി കരുത്ത് രാജ്യം മുഴുവൻ , അല്ല ലോകം മുഴുവൻ ചർച്ചയാവുകയാണ്. അമേരിക്ക , ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളുടെ പ്രസിഡൻറ്‌മാർക്ക് വരെ, മോദിയെ കുറിച്ച് പറഞ്ഞു വാക്കുകൾ തീരുന്നില്ല..രാജ്യത്തെ മുഴുവൻ വികസന കുതിപ്പിൽ മുൻപോട്ട് വയ്ക്കുകയാണ്..ഇന്ത്യയുടെ സർവ്വമേഖലകളിലും കരുത്ത് പകർന്നുകൊണ്ട് മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ജനക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും പുറമെ ഇന്ത്യയ്‌ക്ക് സുരക്ഷിതമായ അതിർത്തികളും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മോദി സർക്കാർ സമ്മാനിച്ചു. ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നക്‌സൽ ബാധിത പ്രദേശങ്ങളിലും ഭീകരതയെയും തീവ്രവാദത്തെയും നിയന്ത്രിച്ച് സമാധാനം പുനഃസ്ഥാപിക്കാനും സർക്കാരിന് സാധിച്ചു. പ്രതിരോധ മേഖലയിൽ വിപ്ലവാത്മകരമായ മാറ്റങ്ങളാണ് ഒമ്പത് വർഷത്തിനിടെ സംഭവിച്ചത്. സായുധ സേനയുടെ ആധുനികവൽക്കരണത്തിന് മാത്രമല്ല ആധുനിക ആയുധങ്ങൾ, പുനർനിർമ്മാണം, സേനയ്‌ക്കുണ്ടായ പോരാട്ട വീര്യം എന്നിവയിലെല്ലാം നരേന്ദ്രമോദി എന്ന ശക്തനായ പ്രധാനമന്ത്രിയുടെ കരുത്തും കരുതലും കാണാം.
മോദി സർക്കാരിന്റെ ഒമ്പത് വർഷത്തിനിടെ പ്രതിരോധ മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട, ചർച്ച ചെയ്യപ്പെട്ട സംഭവ വികാസങ്ങൾ ധാരാളമാണ്.
സർജിക്കൽ സ്‌ട്രൈക്ക്: ഉറി ആക്രമണത്തിന് പിന്നാലെ പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തി.2016 സെപ്റ്റംബർ 28-29 തീയതികളിൽ നടന്ന ഈ ഓപ്പറേഷൻ ലോകമെമ്പാടുമുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ചു.ഭീകരരുടെ ശക്തികേന്ദ്രത്തിൽ പ്രവേശിച്ച് വ്യോമാക്രമണം: 2019 ഫെബ്രുവരി 14-ന് പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചു. ജെ.ഇ.എമ്മിന്റെ ആക്രമണത്തിന് മോദി സർക്കാർ തിരിച്ചടിച്ചു. ഫെബ്രുവരി 26-ന് ജെയ്‌ഷെ ഇഎമ്മിന്റെ ഏറ്റവും വലിയ ഭീകര ക്യാമ്പായ ബാലാകോട്ടിൽ ചെന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.ദേശീയ യുദ്ധ സ്മാരകം: ഇന്ത്യയുടെ രക്തസാക്ഷികൾക്കുള്ള ആദരാഞ്ജലിയായ ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി മോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികർക്കുള്ള ആദരാഞ്ജലിയാണ് ഈ യുദ്ധസ്മാരകം.ഒഎഫ്‌ബിയുടെ ആധുനികവൽക്കരണം: ഒഎഫ്‌ബി മുതൽ ഏഴ് പുതിയ പ്രതിരോധ കമ്പനികൾ മോദി സർക്കാർ രാജ്യത്തിന് സമർപ്പിച്ചു.
ഓർഡനൻസ് ഫാക്ടറി ബോർഡ് ഒരു വകുപ്പിൽ നിന്ന് പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേഷനുകളാക്കി മാറ്റാൻ തീരുമാനിച്ചു. വ്യവസായം, സ്റ്റാർട്ടപ്പുകൾ, ഗവേഷണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രതിരോധത്തിനുള്ള ഗവേഷണ-വികസന ബജറ്റിന്റെ ഇരുപത്തിയഞ്ച് ശതമാനം നീക്കിവെച്ചു.കരസേനയിലെ സ്ത്രീ ശാക്തീകരണം: 557 വനിതാ ഉദ്യോഗസ്ഥർക്ക് കരസേനയിൽ സ്ഥിരം കമ്മീഷൻ ലഭിച്ചു. ആർമിയുടെ മിലിട്ടറി പോലീസ് കോർപ്‌സിൽ ആദ്യമായി 83 വനിതാ ജവാൻമാരെ നിയമിച്ചു. അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ക്യാപ്റ്റൻ അഭിലാഷ ബരാക്ക് ആദ്യ വനിതാ കോംബാറ്റ് ഏവിയേറ്ററായി. 2019 റിപ്പബ്ലിക് ദിന പരേഡിൽ ആർമി സർവീസ് കോർപ്സിനെ നയിച്ചുകൊണ്ട് ക്യാപ്റ്റൻ ഭാവന കസ്തൂരി ചരിത്രത്തിൽ തന്റെ പേര് അടയാളെപ്പെടുത്തി. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി യുദ്ധക്കപ്പൽ: സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിൽ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഐഎൻഎസ് വിക്രാന്ത് നാവികസേനയുടെ ഭാഗമായി. ഇന്ത്യ സ്വയം പര്യാപ്തത നേടുന്നതിന്റെ അതുല്യമായ പ്രതിഫലനമാണ് വിക്രാന്ത്. തുടങ്ങിയ ഒരുപാട് മാറ്റങ്ങളാണ് പ്രതിരോധ മേഖലയിൽ...
https://www.facebook.com/Malayalivartha





















