കണ്ണൂര്‍ വിസി നിയമനത്തിൽ സ്വജനപക്ഷപാതമുണ്ടെന്ന ഹര്‍ജി; മുഖ്യമന്ത്രിക്ക് എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹർജി കോടതി തള്ളി

മുഖ്യമന്ത്രിക്ക് എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹർജിയിൽ കോടതിയുടെ നിർണായക നീക്കം . പരാതിക്കാരന് തിരിച്ചടി ഉണ്ടായിരിക്കുകയാണ് . ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഹർജി നൽകിയത്. സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചത്.
ഗവര്‍ണറുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്. നിയമനത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ഉന്നയിച്ച ആവശ്യം. എന്നാൽ കോടതി ആ ഹർജിയിലെ ആവശ്യം അംഗീകരിക്കാതെ തള്ളുകയായിരുന്നു.
കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഒരു ആരോപണം ഉയർന്നിരുന്നു. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവർണർ വെളിപ്പെടുത്തിയിരുന്നു . ഈ കേസിലാണ് മുഖ്യമന്ത്രിക്കെതിരെ പരാതിക്കാരൻ വിജിലൻസ് കോടതിയെ പരാതിയുമായി സമീപിച്ചത് . കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയായിരുന്നു ഹർജിക്കാരൻ .
എന്നാൽ സർക്കാർ വാദിക്കുന്നത് ഹർജി നിലനിൽക്കില്ലെന്നാണ്. കേസ് നിലനിൽക്കുമോ ഇല്ലയോ എന്നതിലാണ് കോടതിയിൽ വാദം നടന്നിരുന്നു.സർക്കാരിന് വേണ്ടി ഹാജരാകുന്നത് ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായിരുന്നു . മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്ത് നൽകിയിരുന്നു . പക്ഷെ രാജ്ഭവൻ ഇതുവരെ മറുപടി കൊടുത്തിട്ടില്ലായിരുന്നു.
https://www.facebook.com/Malayalivartha





















