എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണ്; താൻ കൊന്നിട്ടില്ല; താനയാളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല; ഹണിട്രാപ്പെന്നത് പച്ചക്കള്ളമാണ്; ഷിബിലിയും സിദ്ദീഖുo തമ്മിലുള്ള റൂമിൽ വച്ച് അന്ന് സംഭവിച്ചത്! പൊലീസ് വാഹനത്തിനുള്ളിൽ അലറി വിളിച്ച് ഫർഹാന

സിദ്ദിഖിന്റെ കൊലപാതകത്തിൽ ഫർഹാനയുടെ നടുക്കുന്ന പ്രതികരണം വന്നിരിക്കുകയാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും താൻ കൊന്നിട്ടില്ലെന്നും ഫർഹാന പോലീസിനോട് പറഞ്ഞിരിക്കുകയാണ്. കൊലപാതകം നടക്കുമ്പോൾ മുറിയിൽ താനുണ്ടായിരുന്നു. ഷിബിലിയും ആഷിഖും ചേർന്നാണ്എല്ലാം ആസൂത്രണം ചെയ്തതെന്നും ഷിബിലിക്കും ആഷിക്കിനും ഒപ്പം താൻ നിൽക്കുകയായിരുന്നുവെന്നും ഫർഹാന പറഞ്ഞു. മാത്രമല്ല ഇത് ഹണി ട്രാപ് അല്ലെന്നും ഫർഹാന തുറന്നടിച്ചു..
ഹണിട്രാപ്പാണോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താനയാളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഫർഹാനതുറന്നടിച്ചു. മാത്രമല്ല ഷിബിലിയും സിദ്ദീഖുo തമ്മിലുള്ള റൂമിൽ വച്ചു തർക്കം ഉണ്ടായിരുന്നു എന്നും ഫർഹാന പറഞ്ഞു. പ്രതി ഫർഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി,.
കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രം വീടിന്റെ പിറകിൽ കൊണ്ടുവന്നു കത്തിച്ചിരുന്നു. ഷിബിലിയും ഫർഹാനയും ധരിച്ച വസ്ത്രങ്ങളാണ് ഇത്തരത്തിൽ കത്തിച്ചത്. വസ്ത്രങ്ങളുടെ അവശിഷ്ടം പോലീസ് കണ്ടെടുക്കുകയും ചെയ്തു . പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി, തെളിവെടുപ്പിനെത്തിയപ്പോൾ പൊലീസ് വാഹനത്തിനുള്ളിൽ വെച്ചാണ് ഫർഹാന പ്രതികരിച്ചത്.
അതേസമയം പ്രതികൾ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലാണ് . കേസിലെ പ്രധാന പ്രതികളായ ഫർഹാനയെയും ഷിബിലിയെയുമാണ് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പോലീസ് കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ ഫർഹാനയെ കാർ ഉപേക്ഷിച്ച ചെറുതുരുത്തിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.സിദ്ദിഖിന്റെ കാർ ഉപേക്ഷിച്ചതിന് സമീപമുള്ള വീട്ടിൽ ഫർഹാനയും ഷിബിലിയും പെയിംഗ് ഗസ്റ്റ് ആയി താമസിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥൻ പോലീസിനു മൊഴി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ കിണറ്റിൽ നിന്ന് സിദ്ദിഖിന്റെ എടിഎം കാർഡും ചെക്ക് ബുക്കും തോർത്തും പോലീസ് കണ്ടെത്തി. ഫർഹാനയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















