Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കൊന്ന് കൊക്കയില്‍ തള്ളി രാജ്യം വിട്ടാല്‍ പിടിക്കപ്പെടിലെന്നും പര്‌സ്പരം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എംഡിഎംഎ യുടെ മാരക ശക്തിയിലാണ് കൊലനടത്തിയതും വെട്ടി നിറുക്കിയതെന്നും യാതൊരു കൂസലുമില്ലാതെയാണ് ഫര്‍ഹാന പോലീസിനോട് വിവരിച്ചിരിക്കുന്നത്

31 MAY 2023 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

തിരൂര്‍ സ്വദേശി ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊല ചെയ്ത കേസിലെ പ്രതിയായ ഫര്‍ഹാനയ്ക്ക് പ്രായം 18 വയസ്സുമാത്രമാണെന്ന് രേഖകള്‍. ഫര്‍ഹാനക്കു 18 വയസ് പൂര്‍ത്തിയായത് സിദ്ദിഖ് കൊല്ലപ്പെടുന്നതിന് എട്ടു ദിവസം മുമ്പു മാത്രമാണ്. കൊലപാതകം നടന്നത് എട്ടു ദിവസം മുന്‍പായിരുന്നെങ്കില്‍ ഫര്‍ഹാനയ്ക്ക് പ്രായപൂര്‍ത്തി ആകുമായിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്ട് പ്രകാരം ഫര്‍ഹാനക്ക് കേസില്‍ ഇളവ് ലഭിക്കുമായിരുന്നു എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഫര്‍ഹാനയ്ക്ക് 18 തികയുന്നതിന് മുന്‍പാണ് സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ മൂവരും ചേര്‍ന്ന് നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ആ പദ്ധതി കാര്യത്തോടടുത്തപ്പോള്‍ 18 കഴിഞ്ഞുപോകുകയായിരുന്നു. സിദ്ദിഖിനെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടുന്ന വിവരം പുറത്തായാലും അത് സിദ്ദിഖിനെ കുടുക്കാനുള്ള വഴിയാകുമെന്നാണ് കരുതിയിരുന്നത്.

പണം തട്ടിയ ശേഷം സിദ്ദിഖിനെ പോക്‌സോ കേസില്‍ കുടുക്കാമെന്നായിരുന്നു പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ ചീരുമാനിച്ചിരുന്നത്. എന്നാല്‍ ഷിബിലിയെ ജോലിയില്‍ നിന്നു പുറത്താക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ആസൂത്രണത്തിന്റൈ ദിവസങ്ങള്‍ കൂട്ടി. അപ്പോഴേയക്കും പതിനെട്ട് വയസ് കഴിഞ്ഞിരുന്നു. അതു കൊണ്ടാണ് സിദ്ദിഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊന്ന് കൊക്കയില്‍ തള്ളി രാജ്യം വിട്ടാല്‍ പിടിക്കപ്പെടിലെന്നും പര്‌സ്പരം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എംഡിഎംഎ യുടെ മാരക ശക്തിയിലാണ് കൊലനടത്തിയതും വെട്ടി നിറുക്കിയതെന്നും യാതൊരു കൂസലുമില്ലാതെയാണ് ഫര്‍ഹാന പോലീസിനോട് വിവരിച്ചിരിക്കുന്നത്. കേവലം പതിനെട്ട് വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി തന്റെ പിതാവിനോളം പ്രായമുള്ള ഒരാളെ വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതും അതിക്രൂരമായി കൊലപ്പെടുത്തിയതും സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.

 ഫര്‍ഹാനയുടെ പിതാവിന്റെ പരിചയക്കാരന്‍ കൂടിയായിരുന്നു സിദ്ദിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലൈംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫര്‍ഹാന ഇത്തരത്തില്‍ സിദ്ദിഖുമായി സംസാരിച്ചത് കാമുകന്‍കൂടിയായ ഷിബിലിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുകയാണെങ്കില്‍ സ്വയരക്ഷയ്ക്കായാണ് ഫര്‍ഹാന ചുറ്റിക കൈയില്‍ കരുതിയിരുന്നത്. സിദ്ദിഖ് എളുപ്പത്തില് വഴങ്ങുന്ന ആളാണെന്ന് ഫര്‍ഹാന നടത്തിയിട്ടുള്ള ചാറ്റില്‍ നിന്നും ഷിബിലിയുടെ അടുപ്പത്തില്‍ നിന്നും ഇരുവരും മനസിലാക്കിയിരുന്നു.

രണ്ട് തവണ പലവിധത്തില്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നെ്ങ്കിലും സിദ്ദിഖ് എത്തിയിരുന്നില്ല. എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ ലൈംഗീകത കൂടിയതോടെയാണ് സിദ്ദിഖ് കോഴിക്കോട്ടേയ്ക്ക് എത്തിയത്. ഷിബിലിയ്ക്ക് ഫര്‍ഹാനയുടെ നിര്‍ദ്ദേശ പ്രകാരമാണ് സിദ്ദിഖ് ജോലി നല്കിയിരുന്നത്. എന്നാല്‍ ജോലിയ്‌ക്കെത്തിമ്പോള്‍ തന്നെ ഷിബിലി മയക്കുമരുന്നിന് അടിമയായിരുന്നു. കടയിലെ മറ്റു ജീവനക്കാരോട് മോശം പെരുമാറ്റം പതിവായിരുന്നു. ഫര്‍ഹാനയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഷിബിലിയ്ക്ക് കടയില്‍ സിദ്ദിഖ് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നു. എന്നാല്‍ പണപ്പെട്ടിയില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതോടെ പുറത്താക്കുകയായിരുന്നു. മറ്റു ജീവനക്കാരേക്കാള്‍ ഷിബിലിയടോ സിദ്ദിഖ് കൂടുതല്‍ വാത്സല്യവും കാണിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്നിന് അടിമയായ ഷിബിലി ജോലിയില്‍ മിടുക്കനായിരുന്നില്ല. നല്ല തിരക്കുള്ള സമയങ്ങളില്‍ പോലും ഇയ്യാള്‍ ഫോണില്‍ ചാറ്റു ചെയ്തു കൊണ്ടിരിക്കുക പതിവായിരുന്നു.

ഫര്‍ഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നല്‍കാന്‍ സിദ്ദിഖ് തയ്യാറായിരുന്നു. എന്നാല്‍ പണം നല്‍കുന്നതിനു മുന്‍പ് താനുമായി ഫര്‍ഹാന ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു എന്നാണ് പ്രതികള്‍ നല്കുന്ന വിവരം. ഈ തര്‍ക്കം മര്‍ദ്ദനത്തിലും ഒടുവില്‍ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെ ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമായി മാറിയെന്നാണ് പൊലീസ് പറയുന്നത്. സിദ്ദിഖിനെ കൊല ചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു. സിദ്ദിഖിന്റെ എടിഎം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. ചുരുട്ടാമലിയിലെ ആളെഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ നിന്നും സിദ്ദിഖിന്റെ എടിഎം കാര്‍ഡും, ചെക്ക്ബുക്കും തെളിവെടുപ്പില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മെയ് 22നാണ് സിദ്ദിഖിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. വ്യാപാരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചതാണ് പൊലീസിന് തുമ്പായത്. മാത്രമല്ല യുപിഎ വഴി ട്രാന്‍സാക്ഷനും നടത്തിയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്ങനെ ചെയ്യാതെ മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടര്‍ന്നാണു പ്രതികള്‍ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്.


ഉടന്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ  വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ നാട്ടിലില്ലെന്നു മനസിലാക്കിയതോടെയാണു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഷിബിലി ജോലി ആവശ്യാര്‍ഥം അസാമിലേക്കുപോകുന്നുണ്ടെന്ന വിവരം വീട്ടുകാരില്‍നിന്നും ലഭിച്ചിരുന്നു. പ്രതികള്‍ െൈചന്നയിലുണ്ടെന്ന സൂചന മൊെബെല്‍ ഫോണ്‍ ലൊക്കേഷനില്‍നിന്നു ലഭിച്ചു. ഒരുമണിക്കൂറിനുള്ളില്‍തന്നെ ഇവര്‍ ചൈന്നെ റെയില്‍വേ സ്റ്റേഷനിലെത്തുകയും റെയില്‍വേ പോലീസിന്റെ പിടിയിലാകുകയും ചെയ്തതോ
ടെയാണ് ഹണിട്രാപ്പ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്. രക്ഷപ്പെടാന്‍ പലപഴുതുകളും നോക്കിയെങ്കിലും പോലീസിന്റെ അവസരോചിതവും ശക്തവുമായി അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ സഹായിച്ചത്.

കോഴിക്കോട്, മലപ്പുറം പാലക്കാട് എന്നീ മൂന്നു ജില്ലകളിലായാണ് സിദ്ദിഖ് കൊലക്കേസിന്റെ തെളിവുകള്‍ കിടക്കുന്നത്. പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്താനാണ് കൊലയ്ക്കും തെളിവു നശിപ്പിക്കാനുമായി മൂന്നു ജില്ലകള്‍ തിരഞ്ഞെടുത്തത്. തിരൂരില്‍ നിന്നും കാണാതായ സിദ്ദിഖിനെ കൊലപ്പെടുത്തിയത് കോഴിക്കോടാണെങ്കിലും മൃതദേഹം ഉപേക്ഷിച്ചത് അട്ടപ്പാടിയിലായിരുന്നു. ഇത്രയും മികവുറ്റ ആസൂത്രണം ഇവര്‍ മാസങ്ങളായി നടത്തിയിരുന്നു എന്നാണ് കരുതുന്നത്. ഫര്‍ഹാന നേരത്തെ ഷിബിലിയ്‌ക്കെതിരെ നല്കിയിട്ടുള്ള പോക്‌സോ കേസിന്റെ കാര്യങ്ങളൊക്കെ പ്രതികള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഫര്‍ഹാനയ്ക്ക് പതിനെട്ട് തികയുന്നതിന് മുന്‍പ് സിദ്ദിഖിന് കുടുക്കി പോക്‌സോയില്‍ പെടുത്താന്‍ പദ്ധതിയിട്ടിരുന്നത്. അതിനായി സിദ്ദിഖ് നടത്തിയിരുന്ന സെക്‌സ് ചാറ്റുകളും അവര്‍ സൂക്ഷിച്ചിരുന്നു. ഫര്‍ഹാനയ്ക്ക് പതിനെട്ട് വയസ് തികയുന്നതിന് മൂന്‍പ് സിദ്ദിഖിനെ ഹോട്ടലില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതിന്റെ പേരില്‍ ഷിബിലെ ഫര്‍ഹാനയുമായി വഴക്കിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ ജോലിയില്‍ നിന്നും ഷിബിലിയെ പിരിച്ചു വിട്ടതും ആസൂത്രണം പാളിപ്പോകാനിടയായി.
എന്നാല്‍ അതിനുള്ള സീന്‍ സൃഷ്ടിക്കാനായി ഫര്‍ഹാന നിരന്തരം ഫോമിലൂടെ സിദ്ദിഖുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കാനാണ് പോലീസിന്‍െര തീരുമാനം . ഇവര്‍ ജാമ്യത്തിലിറങ്ങിയാല്‍ ഇനിയും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാനിടായാക്കുമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കേസില്‍ പ്രതികളായ മൂന്നു പേരും മയക്കുമരുന്ന് അടിമകളായി മാറിക്കാഴിഞ്ഞു. അതുകൊണ്ട് സ്വാഭാവിക ജാമ്യം പോലും ലഭിക്കാത്ത തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. സിദ്ദിഖിന്റെ തിരോധനത്തില്‍ കേരള പോലീസ് കൂട്ടായി നടത്തിയ അന്വേഷണവും അറസ്റ്റും പോലീസ് സേനയ്ക്ക് മികച്ച അഭിനന്ദനമാണ് നേടി കൊടുത്തിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (7 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (9 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends