ഡിവൈഎസ്പിയുമായി അതിവേഗം വിവാഹം; നുസ്രത്തിന്റെ തട്ടിപ്പിന്റെ വ്യാപ്തി കോടികൾ 4 ജില്ലകളിൽ ഫ്ലാറ്റ്,...തിനഞ്ചോളം കേസുകൾ പല സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ട്... സ്വാധീനത്താൽ അറസ്റ്റ് ഒഴിവാക്കി , തട്ടിപ്പ് തുടർന്നു...

സഹകരണ വിജിലൻസ് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്റെ ഭാര്യ അറസ്റ്റിലായതോടെ തട്ടിപ്പുകളുടെ ഒരു നീണ്ട ലിസ്റ്റാണ് അഴിയുന്നത്,,ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിനെ തട്ടിപ്പുകാരി വി.പി. നുസ്രത്ത് (36) വിവാഹം ചെയ്തതു പിടികിട്ടാപ്പുള്ളിയായിരിക്കെയെന്നു വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരിൽ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകൾ നിലനിൽക്കെയാണു കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. 10 ദിവസം മുൻപു മതാചാര പ്രകാരം പെരുമ്പിലാവിൽ ഇവർ വീണ്ടും വിവാഹിതരായെങ്കിലും റജിസ്ട്രേഷൻ നടത്താനായില്ല. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം അടക്കമുള്ള ജില്ലകളിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത ശേഷം അഭിഭാഷക എന്നു ബോർഡ് വച്ചാണു നുസ്രത്ത് ഇടനില ഇടപാടുകൾ നടത്തിയത്. കോടതിക്കു പുറത്തു സാമ്പത്തിക തർക്കങ്ങൾ പരിഹരിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. പണം വാങ്ങിയെടുത്ത ശേഷം പ്രതി കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നെന്നും കണ്ടെത്തി. തിരൂർ ഡിവൈഎസ് പിയായിരുന്നു സുരേഷ് ബാബു. ഇതിനിടെയാണ് പരിചയപ്പെട്ടത്. കേസുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബുവിനെ ഇവർ ആദ്യം കാണുന്നത്. പിന്നീട് വിവാഹത്തിൽ എത്തി. അതിനിടെ നുസ്രത്തിന് ജാമ്യം കിട്ടുകയും ചെയ്തു.
40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരിൽ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകൾ നിലനിൽക്കെയാണു കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്.10 ദിവസം മുൻപു മതാചാര പ്രകാരം പെരുമ്പിലാവിൽ ഇവർ വീണ്ടും വിവാഹിതരായെങ്കിലും റജിസ്ട്രേഷൻ നടത്താനായില്ല. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം അടക്കമുള്ള ജില്ലകളിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത ശേഷം അഭിഭാഷക എന്നു ബോർഡ് വച്ചാണു നുസ്രത്ത് ഇടനില ഇടപാടുകൾ നടത്തിയത്. എന്നിട്ടും കേസിൽ ജാമ്യം കിട്ടി. വലിയ സാമ്പത്തിക ഭദ്രത നുസ്രത്തിനുണ്ടെന്നാണ് വിലയിരുത്തൽ.കോടതിക്കു പുറത്തു സാമ്പത്തിക തർക്കങ്ങൾ പരിഹരിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. പണം വാങ്ങിയെടുത്ത ശേഷം പ്രതി കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തതു കോടികളാണെന്നാണു സൂചന. പതിനഞ്ചോളം കേസുകൾ പല സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താൽ അറസ്റ്റ് ഒഴിവാക്കി. പൊലീസുകാരനെ ഭർത്താവായി കിട്ടിയതോടെ കാര്യങ്ങൾ എളുപ്പമായി. ഉദ്യോഗസ്ഥന് തട്ടിപ്പിൽ പങ്കുള്ളതിന് തെളിവൊന്നുമില്ല.
പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെ അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചു. പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം. ഇതിനിടെ ഡിവൈഎസ്‌പിയെ വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തിൽ നിന്നു നിയമപരമായി ഒഴിയുന്നതിനു മുൻപേയാണു നുസ്രത്ത് ഡിവൈഎസ്‌പി സുരേഷ് ബാബുവിനെ വിവാഹം കഴിച്ചതെന്നും ആക്ഷേപമുണ്ട്.വിവാഹമോചനക്കേസ് കോടതിയിൽ നിലനിൽക്കെ ഇക്കാര്യം ഒളിച്ചുവച്ച് ഒന്നര വർഷം മുൻപ് ആഡംബരപൂർവം വിവാഹം നടത്തി. കുടുംബക്ഷേത്ര പുനരുദ്ധാരണത്തിനു ട്രസ്റ്റ് രൂപീകരിക്കാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിന്റെ പേരിലും ഇവർക്കെതിരെ കേസുണ്ട്. തൃശൂർ ജില്ലയിൽ നെടുപുഴ പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് ഇവർക്കെതിരെ മുൻപു കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഇവർ ഹൈക്കോടതിയെ സമീപിച്ച് ഉപാധികളോടെ ജാമ്യം നേടി. ജാമ്യവ്യവസ്ഥകൾ പാലിക്കാതായപ്പോൾ കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. വീണ്ടും നുസ്റത്തിനു ജാമ്യം അതിവേഗം കിട്ടി. മലപ്പുറം പൊലീസെടുത്ത കേസിൽ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം.കുടുംബക്ഷേത്ര പുനരുദ്ധാരണത്തിനു ട്രസ്റ്റ് രൂപീകരിക്കാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിന്റെ പേരിലും ഇവർക്കെതിരെ കേസുണ്ട്. തൃശൂർ ജില്ലയിൽ നെടുപുഴ പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് ഇവർക്കെതിരെ മുൻപു കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഇവർ ഹൈക്കോടതിയെ സമീപിച്ച് ഉപാധികളോടെ ജാമ്യം നേടി. ജാമ്യവ്യവസ്ഥകൾ പാലിക്കാതായപ്പോൾ കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് ഉത്തരവിടുകയും ചെയ്തു. എന്നിട്ടും അറസ്റ്റ് മാസങ്ങളോളം വൈകിയതു ഡിവൈഎസ്പിയുടെ സ്വാധീനത്താലാണെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha




















