റസാഖ് പായമ്പ്രോട്ടിന്റെ ആത്മഹത്യ; സി പി എം ഇപ്പോൾ ഉണർന്നു... പ്ലാസ്റ്റിക് പ്ലാന്റിൽ സിപിഎം കൊടികുത്തി പ്രഹസനവും; ഇതൊക്കെ ആരെ കാണിക്കാനാണെന്ന് പ്രതിപക്ഷവും..

ഇടത് സാംസ്‌കാരിക പ്രവര്‍ത്തകനും മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യചെയ്തതില്‍ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നു കേട്ടിരുന്നേ..എന്നും ഇടതിന്റെ ഒപ്പം നിലനിന്നിട്ടുള്ള റസാഖിന്റെ മരണം അറിഞ്ഞപ്പോൾ ചില സഖാക്കൾ ഒരു കീടം പോയി തുടങ്ങിയ പദ പ്രയോഗങ്ങൾ നടത്തി അധിക്ഷേപിക്കുകയായിരുന്നു ചെയ്തത്. പക്ഷെ ജനരോഷം ഭയന്ന് വലിയ പ്രഹസനമാണ് സി പി എം നടത്തിയിരിക്കുന്നത്...പുളിക്കൽ പഞ്ചായത്തിൽ റസാക്ക് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതിൽ വിമർശനം ശക്തമായതോടെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിനെതിരെ സമരം ഏറ്റെടുത്ത് സിപിഎം. പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ഇവിടെ സിപിഎം കൊടികുത്തി. ഫാക്ടറി അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ടാണ് സിപിഎം പ്ലാന്റിൽ കൊടികുത്തിയത്. ഫാക്ടറിക്കെതിരെ സമരം ശക്തമാക്കുമെന്നും സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇവിടെ കൊടികുത്തിയത്.
പാർട്ടി എടുത്ത തീരുമാനമാണിതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ സിപിഎം നടത്തിയത് കപടസമരമെന്ന് വിമർശിച്ച് യുഡിഎഫ് രംഗത്ത് വന്നു.റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബം പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. പ്ലാന്റ് ഉടമ പാർട്ടിക്ക് പണം നൽകിയതിന് പിന്നാലെ നിർലോഭമായ സഹായം പാർട്ടി ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് നൽകിയെന്നായിരുന്നു ആരോപണം. റസാഖ് പല തവണ പരാതിപ്പെട്ടിട്ടും സിപിഎം നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും റസാഖിന്റെ സഹോദരൻ ആരോപിച്ചിരുന്നു.
കൂടാതെ റസാഖിന്റ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരേ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ പരാതികളും രേഖകളും ബാഗിലാക്കി കഴുത്തിലണിഞ്ഞാണ് ആത്മഹത്യചെയ്തത്. റസാഖിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൂടിയാണ് ഭാര്യ ഷീജ പോലീസിനെ സമീപിച്ചത്.
https://www.facebook.com/Malayalivartha




















