ആദ്യ ഭർത്താവിൽ നിന്ന് വിവാഹ മോചനം കിട്ടും മുമ്പേ രണ്ടാം വിവാഹം: സ്റ്റേഷനിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ....

വ്യാജ അഭിഭാഷക ചമഞ്ഞ് അധ്യാപന ജോലി വാഗ്ദാനം ചെയ്തു നാലുലക്ഷത്തിലധികംരൂപ തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡി വെ.എസ്.പി: കെ. എ സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്ത് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ കേസുകൾ നിലനിൽക്കെ തന്നെയാണ് സുരേഷ് ബാബുവുമായുള്ള വിവാഹം നടന്നത്. തിരൂർ ഡിവൈഎസ് പിയായിരുന്നു സുരേഷ് ബാബു. ഇതിനിടെയാണ് പരിചയപ്പെട്ടത്. കേസുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബുവിനെ ഇവർ ആദ്യം കാണുന്നത്. പിന്നീട് വിവാഹത്തിൽ എത്തി. അതിനിടെ നുസ്രത്തിന് ജാമ്യം കിട്ടുകയും ചെയ്തു.
40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരിൽ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകൾ നിലനിൽക്കെയാണു കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. 10 ദിവസം മുൻപു മതാചാര പ്രകാരം പെരുമ്പിലാവിൽ ഇവർ വീണ്ടും വിവാഹിതരായെങ്കിലും റജിസ്‌ട്രേഷൻ നടത്താനായില്ല. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം അടക്കമുള്ള ജില്ലകളിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത ശേഷം അഭിഭാഷക എന്നു ബോർഡ് വച്ചാണു നുസ്രത്ത് ഇടനില ഇടപാടുകൾ നടത്തിയത്. എന്നിട്ടും കേസിൽ ജാമ്യം കിട്ടി. വലിയ സാമ്പത്തിക ഭദ്രത നുസ്രത്തിനുണ്ടെന്നാണ് വിലയിരുത്തൽ.
കോടതിക്കു പുറത്തു സാമ്പത്തിക തർക്കങ്ങൾ പരിഹരിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. പണം വാങ്ങിയെടുത്ത ശേഷം പ്രതി കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തതു കോടികളാണെന്നാണു സൂചന. പതിനഞ്ചോളം കേസുകൾ പല സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താൽ അറസ്റ്റ് ഒഴിവാക്കി. പൊലീസുകാരനെ ഭർത്താവായി കിട്ടിയതോടെ കാര്യങ്ങൾ എളുപ്പമായി. ഉദ്യോഗസ്ഥന് തട്ടിപ്പിൽ പങ്കുള്ളതിന് തെളിവൊന്നുമില്ല. പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെ അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചു. പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം.
ഇതിനിടെ ഡിവൈഎസ്‌പിയെ വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തിൽ നിന്നു നിയമപരമായി ഒഴിയുന്നതിനു മുൻപേയാണു നുസ്രത്ത് ഡിവൈഎസ്‌പി സുരേഷ് ബാബുവിനെ വിവാഹം കഴിച്ചതെന്നും ആക്ഷേപമുണ്ട്. വിവാഹമോചനക്കേസ് കോടതിയിൽ നിലനിൽക്കെ ഇക്കാര്യം ഒളിച്ചുവച്ച് ഒന്നര വർഷം മുൻപ് ആഡംബരപൂർവം വിവാഹം നടത്തി.
കുടുംബക്ഷേത്ര പുനരുദ്ധാരണത്തിനു ട്രസ്റ്റ് രൂപീകരിക്കാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിന്റെ പേരിലും ഇവർക്കെതിരെ കേസുണ്ട്. തൃശൂർ ജില്ലയിൽ നെടുപുഴ പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് ഇവർക്കെതിരെ മുൻപു കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഇവർ ഹൈക്കോടതിയെ സമീപിച്ച് ഉപാധികളോടെ ജാമ്യം നേടി. ജാമ്യവ്യവസ്ഥകൾ പാലിക്കാതായപ്പോൾ കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.
വീണ്ടും നുസ്റത്തിനു ജാമ്യം അതിവേഗം കിട്ടി. മലപ്പുറം പൊലീസെടുത്ത കേസിൽ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം. കേരളത്തിലെ മുൻനിര സിനിമ നിർമ്മാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വർണം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും നുസ്റത്ത് പലരിൽ നിന്നും പണം തട്ടിയിരുന്നുവെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മലപ്പുറത്ത് നിന്നുള്ള പ്രത്യേക പൊലീസ് സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. അപ്പോഴും അതിവേഗം ജാമ്യം കിട്ടി.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്‌റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്നാണു പരാതികളുള്ളതെന്നു പോലീസ് പറയുന്നു. നേരത്തെ തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ കൊടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ക്കെതിരെ കോടതിയില്‍ പല കേസുകളും നിലനില്‍ക്കുന്നുണ്ട് ഇവര്‍ െഹെക്കോടതിയെ സമീപിക്കുകയും ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പരാതിക്കെതിരെ നുസ്രത്തും നേരത്തെ രംഗത്തുവന്നിരുന്നു. നിരവധി പേരില്‍ നിന്നും പണം തട്ടിയതായി ആരോപിച്ച് ഒരുകൂട്ടംപേര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഡി.വൈ.എസ്.പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയാണെന്നുമാണു ഇവര്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha





















