കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ അസുഖവും നിസ്സഹായാവസ്ഥയും സംബന്ധിച്ച് പുറത്തുവരുന്ന ചില യാത്ഥാർത്ഥ്യങ്ങളുണ്ട്. അത് ചർച്ചയാവാതെ വിട്ടാൽ അതൊരു വല്യ അനീതിയാവും.

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ അസുഖവും നിസ്സഹായാവസ്ഥയും സംബന്ധിച്ച് പുറത്തുവരുന്ന ചില യാത്ഥാർത്ഥ്യങ്ങളുണ്ട്. അത് ചർച്ചയാവാതെ വിട്ടാൽ അതൊരു വല്യ അനീതിയാവും. ഹരീഷ് ഒരു മദ്യപാനി അല്ലെന്നും കരൾ രോഗം മദ്യപാനത്തിന്റെ അനന്തരഫലമായി ഉണ്ടായതല്ലെന്നും പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സിനിമയിൽ ലൈൻ പ്രൊഡ്യൂസറും സംവിധായകനുമായ മനോജ് കെ. വർഗീസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രോഗം സംബന്ധിച്ചല്ല മറിച്ച് നടനായ ഹരീഷടക്കമുള്ളവരോട് അമ്മയെന്ന സംഘടന കാണിക്കുന്ന കടുത്ത അവഗണനയാണ് പറയാനാഗ്രഹിക്കുന്നത്. കടുത്ത കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായ ഹരീഷിനെ സഹായിക്കണമെന്ന് പലവട്ടം സുഹൃത്തുക്കളോടും അടുപ്പക്കാരോടും അഭ്യർത്ഥിച്ചിരുന്നു.
പലരും വ്യക്തി പരമായി സഹായങ്ങളും നൽകി. എന്നാൽ അമ്മയെന്ന സംഘടനയോട് സഹായമഭ്യർത്ഥിച്ചപ്പോൾ, ഇടവേള ബാബു പറഞ്ഞ വാക്കുകളോടാണ് മലയാളികളോരോരുത്തരും പ്രതികരിക്കേണ്ടത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹരീഷിനായി സുഹൃത്തുക്കൾ സഹായം അഭ്യർഥിച്ചിരുന്നു.
ആ പോസ്റ്റുകളിൽ ഏറ്റവും അധികം കമന്റുകളിൽ കണ്ടത്, ‘അമ്മ’ എന്നൊരു സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്നതാണ് എന്ന് മനോജ് കെ. വർഗീസ് പറയുന്നു . ഓരോ സംഘടനയും പ്രവർത്തിക്കുന്നത് ആ സംഘടനയുടെ നിയമാവലിക്ക് അനുസരിച്ചാണ് എന്ന് നമുക്കറിയാവുന്ന കാര്യമാണെന്നും, നിലവിൽ ഹരീഷ് ‘അമ്മ’ എന്ന സംഘടനയുടെ അംഗമല്ല,എന്ന് മനോജ് സമൂഹമാധ്യമത്തിൽ കുറിക്കുന്നു.
ആ കാരണം കൊണ്ട് തന്നെ ‘അമ്മ’ എന്ന സംഘടനയ്ക്ക്, സംഘടന എന്ന നിലയിൽ ഒരു സഹായം ചെയ്യുക എന്നതിന് പരിമിതികൾ ഉണ്ട് ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഇടവേള ബാബു ഇങ്ങനെയാണത്രേ മനോജിനോട് പറഞ്ഞിട്ടുള്ളതാണ്. അമ്മ സംഘടനയ്ക്ക് ഇത്രയദികം താരങ്ങളുള്ള സിനിമാ മേഘലയിൽ അംഗത്വം നോക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയില്ലേ?
ലക്,ങ്ങൾ മുടക്കി അംഗത്വമെടുത്തില്ല എന്ന കാരണം കൊണ്ട് അവരൊക്കെ സിനിമാ മേഘലയ്ക്ക് അന്യരാവുമോ? ഹരീഷിനെപ്പോലെ സപ്പോർട്ടിംഗ് ആക്ടേഴ്സ് ഇല്ലെങ്കിൽ സൂപ്പർ താരങ്ങളില്ല. ഓരോരുത്തർക്കും ചേരുന്ന കഥാപാത്രങ്ങളുണ്ട്. അവയെല്ലാം കൂടി സൂപ്പർ താരങ്ങൾക്ക് അവതരിപ്പിക്കാനാവില്ല.
അതിന് ഹരീഷിനെപ്പോലെ ഉള്ളവരുടെ പ്രകടനം തന്നെ വേണം. അത്യാഡംബരത്തിൽ വിരാജിക്കുന്ന ചുരുക്കം സംഘടനകളിലൊന്ന് എന്നോ, ഒരേയൊരു സംഘടന എന്നോ ഒക്കെ പറയാവുന്ന സംഘടനയാണ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മ. അംഗത്വത്തിന് തന്നെ ലക്ഷ്ങ്ങളാണ് ചിലവ്. ലക്ഷങ്ങൾ കൊടുത്ത് അംഗത്വമെടുക്കുന്നവർ മാത്രം ആസ്വദിക്കുന്ന പ്രിവിലേജുകളാണ് സംഘടനയുടെ പ്രത്യേകത.
അമ്മ മീറ്റിംഗുകലിൽ താരങ്ങൾ വന്നിറങ്ങുന്ന കാഴ്ചകൾ ചില യൂട്യൂബുകാർ വിറ്റ് കാശാക്കുന്നതും അതുകൊണ്ടാണ്. വേ, വിദാനങ്ങൾ, വന്നിറങ്ങുന്ന വാഹനങ്ങൾ, അങ്ങനെ പലതും കൗതുകത്തോടെ മാത്രമാണ് സാദാരണ മനുഷ്യർ നോക്കിക്കാണുന്നത്. സിനിമയിൽ മികച്ച് പ്രകടനം കാഴ്ചവയ്ക്കുന്ന ചെറു നടീനടൻമാരും ഇങ്ങനെ സിനിമാ മേഘലയുടെ പിന്നാമ്പുറത്ത് നിന്ന് കാഴ്ച കാണുന്നവരാണ് എന്നതാണ് ഗതികേട്.
നമുക്കറിയാം എത്ര മികച്ച നടനായാലും ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമയിൽ പ്രവർത്തിക്കുകയാണ് എങ്കിൽ,സംഘടനയിൽ അംഗത്വമില്ലെങ്കിൽ അമ്മയുടെ പടിവാതിൽക്കൽ വരാൻ പോലും അവസരമില്ല. സിനിമ, സമ്പദ് വ്യവസ്ഥയിൽ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്ന വലിയൊരു വ്യവസായമാണ്. വിവിധ മേഘലകൾ ഇഴചേർന്ന് കിടക്കുന്ന ഒരു വലിയ പ്രസ്ഥാനം.
കഴിവിന്റെയും പ്രൗഢിയുടെയും താരപരിവേഷത്തിന്റെയും സർവ്വോപരി പണത്തിന്റെയും മായാ ലോകമാണ് സിനിമ. അനിശ്ചിതമായ പ്രതിഫല കയറ്റിറക്കങ്ങളാണ് സിനിമയുടെ പ്രത്യേകത. ഹരീഷ് പേങ്ങനെപ്പോലെ ഒരു നടൻ എത്ര പ്രതിഫലം വാങ്ങുന്നുണ്ടാവും എന്നതിനേക്കാൾ എത്ര പ്രതിഫലമായിരിക്കും ഹരീഷിനെപ്പോലുള്ളവർക്ക് കൊടുക്കുന്നതെന്ന് ആദ്യം ആലോചിക്കണം.
അന്തരിച്ച ഹരീഷി്‍രെ ഏറ്റവും അടുത്ത സുഹൃത്ത് മെയ് 14 ന് ഫെയ്സ് ബുക്കിൽ കുറിച്ച വാക്കുകൾ ആരെയും ചിന്തിപ്പിക്കും സങ്കടപ്പെടുത്തും. സംഘടനയിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിക്കുന്നതിന് ബുദ്ധിമുട്ടില്ലല്ലോ എന്നാണ് മനോജ് പറയുന്നത്.
ശരിയാണ് കോടികൾ പ്രതിഫലം വാങ്ങുന്നവരാണ് സംഘടനയിൽ അംഗങ്ങളായുള്ളവരിൽ നല്ലൊരു പങ്കും. വിവരം അറിഞ്ഞമാത്രയിൽ തന്നെ ഹരിയെ ഇഷ്ടപ്പെടുന്ന, ഒന്നിച്ച് ജോലി ചെയ്തിട്ടുള്ള നടി നടന്മാരും സാങ്കേതിക പ്രവർത്തകരും അടക്കം കുറെയധികം പേർ സഹായിക്കാൻ തയാറായി വന്നിരുന്നു.
പക്ഷേ അമ്മ എന്ന സംഘടന നോക്കു കുത്തിയായി. സംഘടനയിൽ നിന്ന് ചില്ലിക്കാശ് സംഘടനാ ബൈലോ ലംഘിച്ച് ാർക്കും കൊടുക്കണ്ട. പക്ഷേ സംഘടനാ നേതൃത്വത്തിലിരിക്കുന്നവർക്ക് അംഗങ്ങളായവരോട് സഹായിക്കാൻ അഭ്യർത്ഥിക്കാമല്ലോ..
ഒരു സംഘടനയിലും അംഗത്വം ആവശ്യമില്ല, ഒരു നിഷേധിയായി, ഒറ്റയാനായി മുമ്പോട്ടു പോകും എന്ന മാനസികാവസ്ഥയിലുള്ള ഒരു വ്യക്തിയായിരുന്നില്ല ഹരീഷ്.
അംഗത്വ ഫീസ് ഒന്നിച്ചടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മെമ്പർഷിപ്പ് എടുക്കാൻ താമസം വന്നു, അഥവാ ഇതുവരെയും സാധിച്ചില്ല . ഇത് പറയുമ്പോൾ തന്നെ ഹരീഷിന്റെ സാമ്പത്തിക ഭദ്രത എത്രമാത്രം ഉണ്ട് എന്ന് ഇതു വായിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും മനോജ് കുറിപ്പിൽ പറയുന്നു.
ഹരീഷിനെ പോലെ ചെറിയ വേഷങ്ങൾ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയിൽ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവർക്കും അറിയാം. സ്വന്തമായി 5 സെന്റ് സ്ഥലവും (ആ സ്ഥലവും ബാങ്കിൽ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.
അമ്മ സംഘടനയിൽ എത്ര അധികം അംഗങ്ങളുണ്ടാവും. ചെറിയൊരു തുക വീതം അവരെല്ലാം കൃത്യ സമയത്ത് സഹായിച്ചിരുന്നെങ്കിൽ ഹരീ,ിന് ഈ ഗതി വരില്ലായിരുന്നു. ഹരീ,ിന് മാത്രമല്ല, ഇതിനു മുന്നേ സഹായം ലഭിക്കാതെ നമുകക് മുന്നിലൂടെ മരഞ്ഞുപോയ മറ്റ് പലരുമുണ്ട്. നിരവധി പേർ രോഗങ്ങളും ദാരിദ്ര്യവുമായി മല്ലടിച്ച് ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നുണ്ട്.
വർഷാ വർഷം ആഡംബര താര നിശകളും, കൂട്ടായ്മകളും നടത്തി ആഘോഷിക്കുന്ന താരങ്ങളുടെ സംഘടനയ്ക്ക് എന്തുകൊണ്ട് ഇതൊന്നും കാണാൻ കഴിയുന്നില്ല. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള നെട്ടോട്ടമായിരുന്നു നടന്നത്.
അടിയന്തരമായി പണം സ്വരൂപിച്ച്, ഹരീഷിന്റെ ജീവൻ രക്ഷിക്കാനായി സഹായം അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു കുറച്ച് സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ അഭ്യർത്ഥനയുമായി വന്നത്. ഹരിയെ വിധിക്ക് വിട്ടു കൊടുക്കില്ല എന്ന് കരളിൽ തൊടുന്ന വാക്കുകളായിരുന്നു മനോജ്കുറിച്ചത്.
പക്ഷേ എല്ലാം വെറുതെയായി. നാല് ദിവസം കൊണ്ട് 10 ലക്ഷത്തോളം രൂപ അഭ്യർഥനയിലൂടെ ലഭിച്ചിരുന്നു. ഇതിൽ പത്ത് രൂപ മുതൽ 50,000 രൂപ വരെ അയച്ചു കൊടുത്തവർ ഉണ്ട് . തുക ഒന്നും അയക്കാതെ, "I have done my bit" എന്നെഴുതി അവനായി സഹായം അഭ്യർഥിച്ചുകൊണ്ട് പോസ്റ്റ് ഫെയ്സ്ബുക്കിൽ പല പ്രമുഖരും പോസ്റ്റ് ഷെയർ ചെയ്തു എന്നാണ് പറയയുന്നത്.
ഇത്തരത്തിൽ അഭ്യർത്ഥന എങ്കിലും നടത്തിയല്ലോ എന്നാണ് ആശ്വാസം. എന്നാൽ ഇത്തരത്തിലൊരഭ്യർത്ഥനയിലൂടെ അമ്മ സംഘടനക്കകത്ത് ഇടവേള ബാബു ആത്മാർത്ഥമായി ഒരു ശ്രമം നടത്തിയിരുന്നെങ്കിൽ ചിലപ്പോൾ ഹരീഷ് ഇന്ന് ജീവിച്ചിരുന്നേനെ. സഹോദരിയുടെ വസ്തു പണയപ്പെടുത്തിയും ഉള്ള സ്വർണ്ണ ത്തരികൾ വിറ്റു പെറുക്കിയും കുറച്ച് പണം കൂടി സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ.
കരൾ ാറ്റിവയ്ക്കൽ എത്രയും വേഗത്തിലാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. പക്ഷേ കണക്കുകൂട്ടലുകൾക്ക് ഹരീഷ് കാത്തു നിന്നില്ല. അമ്മ, എന്ന വാക്ക് കരുതലിന്റേതാണ്, അത്തരമൊരു പേര് നെറ്റിയിലൊട്ടിച്ച്നടക്കുമ്പോൾ ഒരിക്കലെങ്കിലും സംഘടന ഓർക്കണം, ഇവരൊക്കെക്കൂടി ഉള്ളതാണ് സിനിമ, സൂപ്പർതാരങ്ങൽ മാത്രം മാറിയിും തിരിഞ്ഞും നടിച്ചാൽ ഉണ്ടാവുന്നതല്ല സിനിമ എന്ന്. മാത്രമല്ല പ്രതിഫലത്തിന്റെ അന്തരം ുണ്ടാവുന്നത് മികവിന്റെ അടിസ്ഥാനത്തിലല്ലെന്നും...
https://www.facebook.com/Malayalivartha





















