ആരെങ്കിലും അറിഞ്ഞിരുന്നോ? ധീര സഖാവ് ബിനീഷ് കോടിയേരിയുടെ ജന്മദിനമാണ്. അറിയാത്തവരെ അറിയിക്കാൻ പി.വി അൻവർ എം എൽ എ മാത്രം ഒരു പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടു.

ആരെങ്കിലും അറിഞ്ഞിരുന്നോ? ധീര സഖാവ് ബിനീഷ് കോടിയേരിയുടെ ജന്മദിനമാണ് ഇന്ന്. അറിയാത്തവരെ അറിയിക്കാൻ പി.വി അൻവർ എം എൽ എ മാത്രം ഒരു പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടു. പ്രിയപ്പെട്ട അനുജൻ ബിനീഷ് കോടിയേരിക്ക് ജന്മദിനാശംസകൾ..എന്ന്. ഒരു ചുവന്ന ഹൃദയവും, സഖാവ് ചിരിച്ചിരിക്കുന്ന ഒരു പടവും ഉണ്ട്. സ്വാഭാവികമായും പോസ്റ്റിന്റെ കമന്റുകൾ വായിക്കാൻ തുറന്നതാണ്.
പിന്നൊന്നും ഓർമ്മയില്ല. മുതിർന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ പുത്രനും സിനിമാ നടനും പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകനും ഇപ്പോൾ ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയും ഒക്കെയായിരുന്നിട്ടും ഇത്തവണ പിറന്നാളിന് പേരെടുത്ത മറ്റ് നേതാക്കളും സിനിമാ -പാർട്ടി പ്രവർത്തകരുമൊന്നും ആശംസിച്ചില്ല. ആകെ എംഎൽഎ പി വി അൻവറും വിരലിലെണ്ണാവുന്ന കുറച്ചുപേരുമാണ് ആശംസിച്ചത്.
പി വി അൻവറിന്റെ ആശംസയിലാവട്ടെ ചിരിപ്പിക്കുന്ന പ്രതികരണങ്ങളും. പി വി അൻവർ ആശംസിച്ചതുകൊണ്ടാണോ? അൻവർ ബിനീഷ് കോടിയേരിയെ ആശംസിച്ചതുകൊണ്ടാണോ ചിരിപടർത്തുന്ന കമന്റുകളെന്ന് അറിയില്ല. ഏതായാലും ഇതോടെ മറന്നിരുന്ന ചില വിഷയങ്ങൾ വരെ ജനങ്ങൾ ഓർത്തെടുത്ത് ആശംസിക്കുകയാണ്. അൻവർ ബിനീഷിന് പണി കൊടുത്തതാണോ എന്നും സംശയമുണ്ട്.
ബംഗളൂരുവിൽ വച്ച് ബിനീഷ്കോടിയേരി ഇഡിയുടെ അറസ്റ്റിലായതും, നർക്കോട്ടിക് കേസുകളുമൊക്കെ വീണ്ടും ജനങ്ങൾ ഓർത്തുപോയി. ഒരു വർഷം പരപ്പനഹാര അഗ്രഹാര ജയിലിൽ കിടന്നത് സാമൂഹ്യ സേവനത്തിനായിരുന്നില്ലല്ലോ. ഒരു പിറന്നാളോടു കൂടി പിവിഅൻവറിന്റെ ആശംസ കണ്ട മലയാളികളും മലയാളി വാർത്തയും അതൊക്കെ വീണ്ടും ഓർത്തുപോയി.
അറസ്റ്റിലായ ബിനീഷിന്റെ കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടർ അന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിനീഷിന്റെ അനധികൃത മയക്കുമരുന്ന് കടത്ത് ബന്ധത്തെക്കുറിച്ചും കള്ളപ്പണ ഇടപാടിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ പറഞ്ഞിരുന്നു. ഇതൊക്കെ ഓർത്തതുകൊണ്ടാവാം ചില മലയാളികൾ ആശംസാ പോസ്റ്റിനു താഴെ ചില പ്രതികരണങ്ങൾ അറിയിച്ചത്.
അനുജന്റെ എല്ലാ ഗുണങ്ങളും ജേഷ്ടനും കിട്ടിക്കാണും. കഞ്ചാവളിയന് ആശംസകൾ. നിങ്ങള്‍ അണ്ണനും തമ്പിയും ആയിരുന്നോ... ഹാ'' ബെസ്റ്റ് ഇപ്പോഴാ അറിഞ്ഞത്..ലഹരി മുക്ത കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ. ലഹരിക്കെതിരെ നിരന്തരം പോരാടുന്ന കുഞ്ഞനുജന് അഭിവാദ്യങ്ങൾ. ചെഗുവേരയുടെ ഉത്തമ പിൻഗാമി .
ഇങ്ങനെ നീളുന്നു ആ പ്രതികരണങ്ങൾ. മയക്കുമരുന്ന് സംഘത്തിലെ മുഹമ്മദ് അനൂപുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും ലക്ഷക്കണക്കിന് രൂപ അയാളുടെ അക്കൗണ്ടിലേക്ക് ബിനീഷ് അയച്ചതായി കണ്ടെത്തി എന്നും കസ്റ്റഡി അപേക്ഷയിൽ അന്ന് ഇഡി പറഞ്ഞിരുന്നു. വമ്പൻ തുകകൾ അനൂപിന് ബിനീഷ് കൊടുത്തു എന്നും, ഐഡിബി അക്കൗണ്ടുകളിൽ ധാരാളം പണം നിക്ഷേപിച്ചതായും ഇ ഡി പറയുന്നു.
തൃപ്തികരമായ മറുപടി ഇതിനൊന്നും കൊടുക്കാൻ ബിനീഷിന് കഴിഞ്ഞില്ലെന്നും കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. ആദായ നികുതി വെട്ടിപ്പും നടത്തിയിരുന്നു. 2012-13 മുതൽ 2018-19 വരെ അനധികൃതമായി കയ്യിൽ വച്ച കണക്കും ടാക്സ് കണക്കും ഒത്തുപോയില്ല. 5.17 കോടി രൂപയാണ്ഇക്കാലയളവിൽ തൊഴിലാളി വർഗ് പാർട്ടിയുടെ നേതാവിന്റെ മകൻ കയ്യിൽ വച്ചതായി പറയുന്നത്. എന്നാൽ 1.22 കോടിയുടെ നികുതി മാത്രമേ അടച്ചിട്ടുള്ളൂ.
അച്ചുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന കോടിയേരിയുടെ ഇളയമകനായ ബിനീഷ് കോടിയേരി ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാണ്. കോടിക്കണക്കിന് വരുമാനം വരുന്ന ഒരു സംഘടന എന്ന നിലയ്ക്ക് നിർണ്ണായകമാണ് ബിനീഷിന്റെ സ്ഥാനം. എങ്കിലും പിറന്നാളായിട്ട് പിവി അൻവർ ഇതൊക്കെ വെറുതെ ഓർമ്മിപ്പിച്ചു.
https://www.facebook.com/Malayalivartha





















