ന്യായീകരണ തൊഴിലാളി രംഗത്ത്... ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്പോണ്‍സര്‍ഷിപ്പ്; എന്ത് കൊണ്ടും നല്ലതിനെന്ന്, സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍...

ഇത് പിന്നെ പതിവാണല്ലോ..സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന എന്തേലും ഉണ്ടായാൽ, ആരെയെങ്കിലും എവിടുന്നെങ്കിലും ന്യായീകരണത്തിനായി ഇറക്കിക്കൊള്ളും. പ്രതിപക്ഷങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയാൻ സാധാരണ മുഖ്യമന്ത്രി മുതിരാറില്ല . പത്രകുറിപ്പിലൂടെയോ, പോസ്റ്റുകളിലൂടെയോ , അല്ലെങ്കിൽ ആരെയെങ്കിലും വച്ചോ മറുപടി പറയിക്കുക ആണ് സാധാരണ ചെയ്യാറുള്ളത്..ഇപ്പോൾ ലോക കേരളാ സഭയുമായി ബന്ധപെട്ടു വിവാദങ്ങൾ ഉടലെടുത്തു കൊണ്ട് ഇരിക്കുകയാണ്..അത് കൊണ്ട് അതിനെ ന്യായീകരിച്ചു കാപ്സ്യുൽ ഇറക്കാൻ ആരെങ്കിലും വേണല്ലോ..അതുകൊണ്ടാണ് എ കെ ബാലൻ രംഗത്ത് വരുന്നത്..അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖല സമ്മേളനത്തില്‍ സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവെന ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍ രംഗത്ത്.സ്പോൺസർ എന്നുപറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കണം.സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്?ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ ?വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ.മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ?
പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ?മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റേയും ഇമേജ് ഉയർന്നിരിക്കുന്നു.ആരോപണങ്ങള്‍ പ്രവാസികൾ പുച്ഛിച്ചു തള്ളും.ഇത് പണം പിരിക്കുന്നതല്ല.സ്പോണ്‍സര്‍ഷിപ്പാണ്.ദുരുപയോഗം പരിശോധിക്കാൻ ഓഡിറ്റ് ഉണ്ട്.ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം.ലോക കേരള സഭ വിവാദത്തിന് പിന്നിൽ വയനാട് സഹകരണ ബാങ്ക് അഴിമതി.കെപിസിസി ജനറൽ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാൻ വിവാദം ഉയർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിലെ സ്പോൺസർഷിപ്പ് പണപ്പിരിവുമായി മുന്നോട്ട് പോകാൻ തന്നെയാണ് നോർക്കയുടെ തീരുമാനം. സ്പോൺസർഷിപ്പ് അമേരിക്കൻ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് വിശദീകരണം. സർക്കാർ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോൾ നോർക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോർഡിനേറ്റർ. അതേ സമയം പ്രവാസികളെ പണത്തിൻറെ പേരിൽ തരംതിരിക്കുന്നുവെന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലേക്ക് യാത്ര തിരിക്കുക.ഇതിനോടകം തന്നെ പ്രതിപക്ഷങ്ങൾ സമ്മേളനത് എതിരെ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്..അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം വിവാദത്തില്‍.
സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.ഒരു ലക്ഷം ഡോളറിന്റെ ഗോള്‍ഡ് പാക്കേജ് ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയില്‍ ഇരിക്കാം, വിരുന്നുണ്ണാം. രണ്ട് സ്യൂട്ട് മുറികളും അനുവദിക്കും. കൂടാതെ ബാനറും പ്രദര്‍ശിപ്പിക്കും. സുവനീറില്‍ രണ്ടു പേജ് പരസ്യവും ലഭിക്കും. അന്‍പതിനായിരം ഡോളറിന്റെ സില്‍വര്‍ പാക്കേജും ഇരുപത്തയ്യായിരം ഡോളറിന്റെ ബ്രോണ്‍സ് പാക്കേജുമുണ്ട്. എന്നാല്‍ കിട്ടുന്ന സൗകര്യങ്ങള്‍ കുറയും. പണപ്പിരിവിന്റെ കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.പക്ഷെ ഇപ്പോഴും അതിനെ ന്യായീകരിക്കാൻ എങ്ങനെ നമ്മുടെ സഖാക്കളേ കൊണ്ട് സാധിക്കുന്നു എന്നാണ് മനസിലാവാത്തത്...ഏതായാലും ന്യായീകരിച്ചു ന്യായീകരിച്ചു ഏത് വരെ എത്തും എന്നുള്ളതും, നോക്കാം...
https://www.facebook.com/Malayalivartha





















