ഷിബിലിയുടെയും ഫർഹാനയുടെയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ആഷിഖുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി, അന്വേഷണ സംഘം....

തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍വിട്ട മുഹമ്മദ് ആഷിഖിനെയും, ഷിബിലി, ഫര്‍ഹാന എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. തിരൂര്‍ മേച്ചേരിവീട്ടില്‍ സിദ്ദിഖ് കൊലപാതക കേസിലാണ് പോലീസിന്റെ നീക്കം. ഷിബിലിയുടേയും ഫര്‍ഹാനയുടേയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്. താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും എല്ലാം ഷിബിലിയാണ് ചെയ്തതെന്നും ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതക സമയത്ത് ഫര്‍ഹാന ഉണ്ടായിരുന്നതും, മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ കാറില്‍ എടുത്തുവെക്കാന്‍ സഹായിച്ചതും തെളിവ് നശിപ്പിക്കാൻ ഫര്‍ഹാന കൂട്ടുനിന്നതും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഈ വാദം വിശ്വസിക്കാന്‍ തയ്യാറാകാത്തത്.
കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം പരിശോധിക്കാനാണ് മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്. കസ്റ്റഡിയിലുള്ള രണ്ടുപേരേയും വെവ്വേറ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കും. ആഷിഖ് കാണിച്ചുകൊടുത്തത് അനുസരിച്ചാണ് അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍നിന്ന് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്.
തനിക്ക് പരിചയമുള്ള ഈ സ്ഥലത്ത് മൃതദേഹം തള്ളാമെന്ന് നിർദ്ദേശിച്ചത് ഷിബിലിയായിരുന്നു. മൃതദേഹം കൊണ്ടുപോയി ഉപേക്ഷിക്കുന്നതില്‍ മാത്രമായിരുന്നു ആഷിഖിന് പങ്കുണ്ടായിരുന്നത്.
അതിനാല്‍ ഇനി ആഷിഖിനെ വീണ്ടും തെളിവെടുപ്പിന് കൊണ്ടുപോകില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കൊലപാതകത്തിനു ശേഷം കോഴിക്കോട്ട് 'ഡി കാസ ഇന്‍' ഹോട്ടലിൻ്റെ ജി3, ജി4 മുറികളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. കൊല നടന്നത് ജി4-ല്‍ ആയിരുന്നു. മൃതദേഹം അവിടെയിട്ടശേഷം പ്രതികള്‍ രാത്രി തങ്ങിയത് ജി3 മുറിയിലാണ്. ഈ മുറി സിദ്ദിഖ് ഫർഹാനയ്ക്കു വേണ്ടി ബുക്ക് ചെയ്തിരുന്നതായിരുന്നു. പിറ്റേന്ന്, അതായത് മെയ് 19ന് രാവിലെ മൃതദേഹം ജി4 മുറിയിലെതന്നെ ശൗചാലയത്തിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് കട്ടർ വാങ്ങിവന്നശേഷം മൃതദേഹം അവിടെവെച്ചാണ് രണ്ടാക്കി മുറിച്ചത്.
മുറിക്കുന്നതിന് മുൻപ് മൃതദേഹത്തിൽ നിന്ന് മുണ്ട് പ്രതികൾ നീക്കം ചെയ്തിരുന്നു. അടിവസ്ത്രം ഉൾപ്പെടെ ധരിപ്പിച്ചുകൊണ്ടാണ് പ്രതികൾ മൃതദേഹം രണ്ടാക്കി മുറിച്ചത്. ഷിബിലി നേരത്തേ പെരിന്തല്‍മണ്ണ മേഖലയിലെ ഒരു വ്യവസായ യൂണിറ്റില്‍ വെല്‍ഡിങ്‌ജോലി ചെയ്തിരുന്നു. ഈ പരിചയംകൊണ്ടാണ് ഇലക്ട്രിക് കട്ടര്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സിദ്ദിഖിൻ്റെ തിരോധാനത്തിനു പിന്നാലെ അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലായ ഫർഹാനയും ഷിബിലിയും രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അസമിലേക്കു പോകാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി ചെന്നെെ എഗ്മോർ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ഇരുവരെയും കുടുക്കിയത് ഫർഹാനയുടെ ബന്ധു തന്നെയായിരുന്നു. ബന്ധുവിൻ്റെ ഫോണിൽ വന്ന ഈ കോളിൻ്റെ ലൊക്കേഷൻ പിന്തുടർന്നാണാണ് പൊലീസ് ഫർഹാനയേയും ഷിബിലിയേയും പിടികൂടിയത്. ഇരുവരേയും പിടികൂടിയതിനു പിന്നാലെ മൂന്നാമത്തെ പ്രതിയായ ആഷിഖും പിടിയിലാവുകയായിരുന്നു.
ഫർഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നൽകാൻ സിദ്ദിഖ് തയ്യാറായിരുന്നു. എന്നാൽ പണം നൽകുന്നതിനു മുൻപ് സിദ്ദിഖ് ഉന്നയിച്ച ഒരു ആവശ്യം ഫർഹാന ചെയ്യാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം മർദ്ദനത്തിലും ഒടുവിൽ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എല്ലാം ഷിബിലിയുടെ പ്ലാനാണ്. കൊല നടക്കുമ്പോൾ താൻ റൂമിൽ ഉണ്ടായിരുന്നു, അവർ തമ്മിൽ കലഹം നടന്നിരുന്നു. ഞാന്‍ ഇതിന്റെ കൂടെ നിന്ന് എന്നത് സത്യമാണ്.
എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിക്കുമാണ്..' എന്നായിരുന്നു പ്രതികളെ അട്ടപ്പാടി ചുരത്തിലെത്തിച്ച് നടത്തിയെ തെളിവെടുപ്പിനിടെ ഫർഹാന പറഞ്ഞത്. എന്നാൽ ആഷിഖിനെ ഭയന്ന് വിറച്ച താൻ വിളിച്ച് വരുത്തുകയായിരുന്നുവെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha





















