രാജ്ഭവനിൽ വേദിയൊരുക്കി; മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സാന്നിധ്യത്തിൽ കേരളത്തിന്റെ നിയമ പാലക പദവിയിലേക്ക് ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി; ഹൈക്കോടതിയിൽ ഇനി തീ പാറും

രാജ്ഭവനിൽ വേദിയൊരുക്കി. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സാന്നിധ്യത്തിൽ കേരളത്തിന്റെ നിയമ പാലക പദവിയിലേക്ക് ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി ചേക്കേറി. ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി. ഭട്ടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരിക്കുകയാണ്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയുണ്ടായി .
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, രാഷ്ട്രപതിയുടെ നിയമന ഉത്തരവ് വായിച്ചു കൊടുത്തു. ഗവർണറും മുഖ്യമന്ത്രിയും അടുത്തടുത്തായിരുന്നു ഇരുന്നത്. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് ആരൊക്കെയായണെന്ന് നമുക്ക് വിശദമായി തന്നെ നോക്കാം മന്ത്രിമാരായ; പി. രാജീവ്, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിനോയ് വിശ്വം എം.പി, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് പി. സോമരാജൻ, ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ്, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് ബസന്ത് ബാലാജി, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വർ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പൊലീസ് മേധാവി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരൻ, എ.ജി.ഡി.പി. അജിത് കുമാർ, മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി വി. ഹരിനായർ, ചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നിലവിൽ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം . നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് അദേഹത്തെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിന് കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേന്ദ്രസർക്കാർ നിയമനം കൊടുത്തത് . പിന്നാലെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ സ്ഥാനചലനമടക്കം വലിയ മാറ്റങ്ങൾ ദില്ലിയിൽ സംഭവിച്ചു. സുപ്രീം കോടതിയുമായി നിരന്തരം പരോക്ഷ വാക്പോര് നടന്നതിന് പിന്നാലെ കിരൺ റിജിജുവിനെ മാറ്റി . ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കൊളീജിയം മുൻപ് ശുപാർശ ചെയ്ത പ്രകാരം ജസ്റ്റിസ് എസ്‌വി ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















