‘മഹാ പ്രതിപക്ഷ സഖ്യം’ സംഭവിക്കും; ബിജെപിയെ പരാജയപ്പെടുത്തും: രാഹുൽ ഗാന്ധിക്ക് കർണാടകയ്ക്ക് ശേഷം ആത്മവിശ്വാസം അല്പം കൂടി....അണിയറയിൽ ഒരുനക്കങ്ങൾ തുടങ്ങി..മാസ്റ്റർ പ്ലാൻ ഇങ്ങനെ...

കർണാടകയിൽ വിജയം നേടിയതിനു ശേഷം നമ്മുടെ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം അല്പം കൂടിയിട്ടുണ്ട് എന്ന് പറയാതെ ഇരിക്കാൻ വയ്യല്ലോ..ഓടി നടന്നു തങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാം അധികാരം പിടിക്കും. മോദിയെ ആട്ടിയോടിക്കും, ബിജെപിയെ ചവിട്ടി പുറത്താക്കും എന്നൊക്കെ പറയണേ നമ്മുടെ കോൺഗ്രസ് നേതാക്കൾക്കു നേരമുള്ളൂ എന്ന് വേണം പറയാൻ..തീര്ത്തയാളും ഡി കെ മാജിക്കിൽ കർണാടകം പിടിച്ചതിന് ശേഷം ആത്മ വിശ്വാസം എല്ലാം നല്ലതാണ് എന്ന് കരുതി അത് അമിതമായാൽ ഇപ്പോൾ ലഭിച്ച ജന പിന്തുണ കൂടി കൈവിട്ടു പോകാതെ സൂക്ഷിക്കുന്നത് നല്ലതാണ് , രാഹുൽ ഗാന്ധിയുടെ ചില പരാമർശങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്...യുഎസിലെ മൂന്ന് നഗരങ്ങളിലെ സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ച് കുറച്ചു പോസറ്റീവ് പ്രതികരണങ്ങൾ ആണ് രാഹുൽ ജി നടത്തുന്നത്...അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും അമേരിക്കയില്‍ പര്യടനം നടത്തുന്ന രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുക.വെറുതെ കണക്കുകൂട്ടിയാല്‍ തന്നെ, പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കും'- രാഹുലിന്റെ വാക്കുകള്‍.അതിനുള്ള പ്ലാനും രാഹുലിന്റെ കയ്യിലുണ്ടെന്നാണ് മറ്റു ചില പരാമർശങ്ങൾ നടത്തുമ്പോൾ തോന്നുന്നത് . 'തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലും സമയമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. നിലവില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് നിലക്കൊള്ളുന്നത്. എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നല്ലകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. ചര്‍ച്ചകള്‍ സങ്കീര്‍ണമാണ്. കാരണം ചിലയിടങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി നേര്‍ക്കുനേര്‍ വരുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്'- അദ്ദേഹം പറഞ്ഞു. എങ്കിലും വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. സ്ഥാപനങ്ങളെ തങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെയൊപ്പം മറ്റൊരു പ്രസ്താവന കൂടെ നടത്തിയിട്ടുണ്ട് . മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെ, കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യകർത്താവ് മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു’’– രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമർശത്തിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുസ്‌ലിം ലീഗിനെ മതേതര പാർട്ടി എന്ന് വിശേഷിപ്പിച്ചത് വയനാട്ടിൽ സ്വീകാര്യത നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യകത കൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ ‘ജിന്നയുടെ മുസ്‌ലിം ലീഗ്’, രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ, ഒരു ‘മതേതര പാർട്ടി’യാണെന്നും മാളവ്യ കുറ്റപ്പെടുത്തി...ഏതായാലും ആത്മവിശ്വാസം എല്ലാം നല്ലതാണ് , അമിതമാവാതെ സൂക്ഷിക്കുന്നത്..നല്ലതാണ് . എല്ലാം കൂടെ കിട്ടിയ ഭരണമെല്ലാം താഴെ പോവാതെ സൂക്ഷിക്കുന്നത് നല്ലതാവും..
https://www.facebook.com/Malayalivartha





















