വിഴിഞ്ഞത്തിന് പിറകെ ലോട്ടറിയടിച്ച് കൊല്ലം... ഒഴുകുന്നത് കോടികൾ... തെക്കൻ ജില്ലക്കാർക്ക് ബമ്പറടിച്ചു

അടുത്ത വർഷം മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുമെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. മലയാളികൾക്കുള്ള ഓണസമ്മാനമായി സെപ്തംബറിൽ ആദ്യ കപ്പൽ വിഴിഞ്ഞെത്ത് എത്തും. അതിനിടയിലാണ് വിഴിഞ്ഞം പോർട്ടിന് ഇൻ്റർനാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് കഴിഞ്ഞ ദിവസം അനുവദിച്ച് നൽകിയത്.
ഇക്കഴിഞ്ഞ 23ന് കോഡ് അനുവദിച്ച് ഉത്തരവായതെങ്കിലും ഇത് സംബന്ധിച്ച കേന്ദ്ര സർക്കാറിൻ്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട് മെന്റ് ഡോക്യുമെൻ്റ് ഓഫ് കംപ്ലയിൻ്റ് തിങ്കളാഴ്ചയാണ് വിഴിഞ്ഞം പാേർട്ട് അധികൃതൃർക്ക് ലഭിച്ചത്. അന്താരാഷ്ട്ര കപ്പലുകൾക്ക് വിഴിഞ്ഞത്ത് അടുപ്പിക്കാനും വിവിധ സേവനങ്ങൾ ഉപയോഗിക്കാനും ISPS കോഡ് അംഗീകാരം നിർബന്ധമായിരുന്നു.
കേരളത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായിട്ടും കഴിഞ്ഞ 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞത്തിന് ഇപ്പോൾ കോഡ് ലഭ്യമായത്. എന്നാൽ ലോട്ടറിയടിച്ചിരിക്കുന്നത് വിഴിഞ്ഞത്തിന് മാത്രമല്ല, മറിച്ച് തൊട്ടടുത്ത ജില്ലയായ കൊല്ലത്തിന് കൂടിയാണ്. കപ്പലുകളും ബാർജുകളും അറ്റകുറ്റപ്പണി നടത്തുന്ന ഫ്ളോട്ടിംഗ് ഡ്രൈഡോക്ക് കൊല്ലം തുറമുഖത്ത് യാഥാർത്ഥ്യമാക്കാനൊരുങ്ങി മാരിടൈം ബോർഡ്.
വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ ചെറിയ പോർട്ടുകളെ ബന്ധപ്പെടുത്തി കടലിലൂടെ കൂടുതൽ ചരക്കുനീക്കം നടത്താനാണ് ആലോചന. അതോടെ റോഡിലെ ചരക്കുനീക്കം പൂർണമായി ഒഴിവാക്കാമെന്നും മറ്റ് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാം. വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നതോടെ കൊല്ലം തുറമുഖത്ത് ഡ്രൈഡോക്കിന് സാദ്ധ്യതകളേറെയുണ്ടെന്നാണ് വിലയിരുത്തൽ.
വിഴിഞ്ഞത്ത് വരുന്ന കപ്പലുകൾ കൊല്ലത്തെത്തിച്ച് അറ്റകുറ്റപ്പണി നടത്താം. മറ്റ് തുറമുഖങ്ങൾക്കും പ്രയോജനപ്പെടുത്താം.
കൊച്ചി കപ്പൽ നിർമ്മാണശാലയിൽ അറ്റകുറ്റപ്പണിക്കായി എത്തുന്ന കപ്പലുകളുടെ എണ്ണം വർദ്ധിക്കുന്നതും പ്രതീക്ഷയാണ്. വിഴിഞ്ഞത്തിനും കൊല്ലത്തിനും അന്താരാഷ്ട്ര ഷിപ്പിംഗ് കോഡ് ലഭിച്ചതോടെ ക്രൂ ചെയ്ഞ്ചിനടക്കം വിദേശ കപ്പലുകൾ കേരള തീരത്തേക്കെത്തും. കോടികളുടെ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ഡ്രൈഡോക്ക് സ്ഥാപിക്കാൻ ദുബായ് ആസ്ഥാനമായ കമ്പനി താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയൽ തുറമുഖ വകുപ്പ് ധനവകുപ്പിന് കൈമാറിയതായാണ് വിവരം.
ഇതുവരെ ISPS കോഡ് ലഭിക്കാത്തത് കാരണം അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്തു കിടക്കുന്ന വിഴിഞ്ഞത്തിന് നേരത്തെ ഇവിടെ നിന്നും മാലിയിലേക്കും മറ്റിടങ്ങലിലേക്കും നടത്തി വന്ന ചരക്ക് കയറ്റിറക്കും കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച ക്രൂചെയ്ഞ്ചിംഗ് സെന്ററിന്റെ പ്രവർത്തനവും നിലച്ചതോടെ വൻ വികസന സാധ്യതകളാണ് നഷ്ടമായത്.
ഡ്രൈഡോക്കിനുള്ള ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര,സംസ്ഥാന സർക്കാരുകളാണ് വഹിക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ ചെലവിന്റെ പകുതി സാഗർമാല പദ്ധതിപ്രകാരം കേന്ദ്രം അനുവദിക്കുമെന്നാണ് മാരിടൈം ബോർഡിന്റെ പ്രതീക്ഷ. തുറമുഖ വകുപ്പിന് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ തുകയെക്കാൾ കൂടുതലാണിത്.
ഈയിടെ ഡ്രജിങ്ങിലൂടെ രൂപപ്പെട്ട ഈ ഭാഗത്തെ തറ ഉറപ്പാക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയായാൽ മുകളിൽ ഇന്റർലോക്ക് പാകി യാഡ് സജ്ജമാക്കും. കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള കയറ്റിറക്കു സാധനങ്ങൾ ഈ ഭാഗത്താണ് സജ്ജീകരിക്കുക. തുറമുഖത്ത് യഥേഷ്ടം ഇന്ധന ലഭ്യതയ്ക്ക് ഐഒസിയുടെ പമ്പ് നിർമാണവും സമീപത്ത് പുരോഗതിയിലാണ്.
തുറമുഖത്തെത്തുന്ന കണ്ടെയ്നർ വാഹികളായ ട്രെയിലറുകൾ, മറ്റു യന്ത്ര സംവിധാനങ്ങൾ എന്നിവക്കുള്ള ഇന്ധന ലഭ്യതക്കായാണ് പമ്പ്. സെപ്റ്റംബറിൽ ആദ്യം എത്തുന്ന കപ്പലിൽ 8 ഷോർട് ഷിപ് ക്രെയിനുകളിൽ ആദ്യത്തെ 3 എണ്ണം കൊണ്ടുവരുമെന്നു അധികൃതർ പറഞ്ഞു. ഇതു കൂടാതെ 24 യാഡ് ക്രെയിനുകളും ഇവിടേക്ക് എത്താൻ സജ്ജമാണ്. കപ്പൽ അടുക്കാൻ വേണ്ട നീളത്തിലുള്ള പുലിമുട്ടു നിലവിൽ പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
പോർട്ടിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ചുറ്റുമതിൽ, നിരീക്ഷണ കാമറകൾ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതായിരുന്നു തിരിച്ചടി.മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ടാഴ്ച മുമ്പ് വിഴിഞ്ഞത്തെത്തി പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആറുമാസത്തേക്ക് വിഴിഞ്ഞം പോർട്ടിന് ഐഎസ്പിഎസ് കോഡ് അനുവദിച്ച് നൽകിയത്.
ആറുമാസത്തിന് ശേഷം നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാകും തുടർന്നും ISPS കോഡ് ലഭിക്കുക. കോഡ് ലഭ്യമായതോടെ നേരത്തെ മാരിടൈം ബോർഡിന്റെ ഖജനാവിൽ കോടികൾ എത്തിച്ച ക്രൂചെയ്ഞ്ചിംഗും ചരക്ക് കയറ്റിറക്കും വീണ്ടും ഇവിടെ നിന്ന് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിഴിഞ്ഞം പോർട്ട് അധികൃതർ.
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കൂടുതൽ തുക വകയിരുത്താമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് അനുയോജ്യമായ പ്രദേശമാണ് കൊല്ലം തുറമുഖം. ഏഴര മീറ്റർ സ്വാഭാവിക ആഴം വർദ്ധിപ്പിക്കാനുളള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. തുറമുഖ മേഖലയിൽ ഡ്രഡ്ജിംഗിനുള്ള പദ്ധതി മാരിടൈം ബോർഡ് തയ്യാറാക്കി.
കപ്പൽ അടുക്കുന്നതിനുള്ള ബെർത്തിന്റെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 800 മീറ്റർ നീളമുള്ള ബെർത്തിൽ 400 മീറ്റർ പൂർത്തിയായി. വലിയ കപ്പലടുക്കാൻ ഇത് ധാരാളമാണ്. 3,100 മീറ്റർ നീളമുള്ള പുലിമുട്ടിൽ 2,350 മീറ്റർ പൂർത്തിയായി. ഇനി 30 ലക്ഷം ടൺ കല്ലുകൾ കൂടി വേണം. ഇതിന് തമിഴ്‌നാടുമായി ചർച്ച ചെയ്തിട്ടുണ്ട്.
മൺസൂൺ കാലത്തു കല്ല് സംഭരിക്കുകയും മഴക്കാലം തീരുമ്പോൾ കടലിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുക. കേരളത്തിൽ ഏഴ് ക്വാറികൾ അനുവദിച്ചിരുന്നു. കല്ല് സംഭരിക്കാൻ പെരുമാതുറ മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പിന് അനുവദിച്ച ബീച്ച് ആവശ്യമായ കാലം കൂടി ഉപയോഗിക്കാൻ അനുവദിക്കും.
https://www.facebook.com/Malayalivartha



























