പിണറായിയെ വീണ്ടും ചിറ്റപ്പൻ പെടുത്തി... പണി പാലും വെള്ളത്തിൽ... മറക്കില്ല കേട്ടോ...

തനിക്ക് എതിരെ ആരോപണം ഉണ്ടായപ്പോൾ സ്ഥാനത്ത് നിന്ന് മാറി.നിരപരാധിത്വം തെളിയിച്ച് തിരിച്ചു വന്നു.അത് സ്വീകരിക്കാൻ കോൺഗ്രസിന് ധൈര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ഒരു പ്രസ്താവനയിറക്കാൻ ഇ.പിക്ക് ആരും അനുവാദം നൽകിയിരുന്നില്ല. മാത്രവുമല്ല താൻ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്നതു പോലെ മുഖ്യമന്ത്രി മാറി നിൽക്കണമെന്നാണ് ഇ.പി. പറഞ്ഞത്. അതിന് അദ്ദേഹം കെ.സുധാകരനെ കൂട്ടുപിടിച്ചെന്ന് മാത്രം.
കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം.സുധാകരൻ ചെയ്തത് ഗുരുതര കുറ്റങ്ങളാണ്.അത് മറച്ചു പിടിക്കാൻ ആകില്ല.സോണിയയും രാഹുലും ഇതിനെ ന്യായീകരിച്ചാൽ അവരുടെ മതിപ്പ് പോകും.ആരോപണ വിധേയർ ഡൽഹിയിൽ പോയി എഐസിസി സംരക്ഷണo ഉറപ്പു വരുത്തിയാൽ അവർക്കു കറുത്ത പാടുകൾ ഉണ്ടാകും.നിരപരാധിത്വം കോടതിയിൽ ആണ് തെളിയിക്കേണ്ടതെന്നും ഇപിജയരാജൻ പറഞ്ഞു.
കൈതോലപ്പായയിൽ 2 കോടി പൊതിഞ്ഞു കൊണ്ടു പോയത് മുഖ്യമന്ത്രിയാണെന്ന ആരോപണമാണ് നാട്ടിൽ മുഴങ്ങുന്നത്. ഇക്കാര്യം ഇ.പി. ജയരാജനും നന്നായറിയാം. എന്നിട്ടും സ്ഥാനത്ത് നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണമെന്ന് പറഞ്ഞതിലാണ് മുഖ്യമന്ത്രിയുമായി അടുത്ത് നിൽക്കുന്നവർക്ക് അത്ഭുതം. ഇത് തീർത്തും നിഷ്കളങ്കമാണെന്ന് പാർട്ടി കരുതുന്നില്ല.
കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ ഉന്നയിച്ച ആരോപണം ശരിക്കും ഒരു രാഷ്ട്രീയം ബോംബായിരുന്നു.
ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഒന്നും സംഭവിച്ചില്ല.അപ്പോഴാണ് ഇ.പി.ജയരാജൻ ഇതിൽ കയറി തൂങ്ങിയത്.
സംസ്ഥാന സർക്കാറിൻറെയും സിപിഎമ്മിൻറെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻവിവാദമാകുന്നത്. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു.
വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെൻററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു.
ശക്തിധരൻറെ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തു. തനിക്കെതിരായി ഇനിയും സൈബർ ആക്രമണം തുടർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് ശക്തിധരൻറെ മുന്നറിയിപ്പ്. ഇതിൽ നിന്നും പത്ത് ലക്ഷം നേതാവ് സ്വയം കൊണ്ടുപോയെന്ന് മനസിലാക്കാം. ടൈം സ്ക്വയർ എന്ന് ശക്തിധരൻ എഴുതിയത് ആൾ മുഖ്യമന്ത്രിയാണെന്ന് മനസിലാക്കാൻ വേണ്ടിയാണ്.
ഇ.പി.ജയരാജൻ കാണിക്കുന്നത് പുര കത്തുമ്പോൾ വീണ വായിക്കുന്ന സ്വഭാവമാണെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കും സീനിയർ സി പി എം നേതാക്കൾക്കുമുള്ളത്. ഏറെ നാളായി ഇ.പി.ഇതേ രീതിയിൽ പാർട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലവാക്കുന്നു എന്ന ധാരണ പൊതുവേയുണ്ട്.
ഇ. പിയുടെ മട്ട് കണ്ടാൽ അദ്ദേഹത്തെ പോലെ നിഷ്കളങ്കൻ മറ്റൊരാളില്ലെന്ന് തോന്നിപോകുമെന്ന് പറഞ്ഞ് ചിരിക്കുന്ന സി പി എം നേതാക്കളും നിരവധിയാണ്. എന്നാൽ മുന വച്ച വർത്തമാനങ്ങളിലൂടെ അദ്ദേഹം എതിരാളിയെ വീഴ്ത്തും. മുഖ്യമന്ത്രിയുമായി മാനസിക പൊരുത്തമില്ലാതായ നാൾ മുതൽ ഇതാണ് പതിവ്.
ഇ.പി. ഫലത്തിൽ ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് തുടരുന്നു എന്നേയുള്ളു.കൺവീനറുടെ ആർഭാടങ്ങളും അധികാരങ്ങളും കാണിക്കാൻ അദ്ദേഹത്തിന് അവസരമില്ല. ഇടതു മുന്നണി കൺവീനർ പുലർത്തേണ്ട തലപ്പൊക്കം ഇ പി. കാണിക്കുന്നില്ലെന്ന പരാതി പൊതുവേ എല്ലാവർക്കുമുണ്ട്. ഇ പിയുടെ പത്ര പ്രസ്താവനകളിലും പലരും അസഹ്യരാണ്. മുഖ്യമന്ത്രി മുതൽ അങ്ങോട്ട് നേതാക്കളിൽ അധികപേരും ഇ.പിയുമായി വിയോജിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ഇ.പിക്ക് വിനയാകും.
ഇ.പി ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക് ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത് ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.
കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്. മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.
https://www.facebook.com/Malayalivartha



























