നാടകത്തിൽ ഹിന്ദു കുട്ടികൾ മുസ്ലിം കഥാപാത്രങ്ങളായി, അഭിനയിച്ചതിൻ്റെ പേരിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ....ഗുജറാത്തിലെ മുന്ദ്രയിലാണ് സംഭവം.... നാടകത്തിന്റെ വിഡിയോ സ്കൂൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ, വിദ്യാർഥികളുടെ മതാപിതാക്കളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു....

ഈ രാജ്യത്ത് ജീവിക്കുന്ന ഏതൊരു പൗരനും ഏത് മതത്തിൽ വിശ്വസിക്കാനും അല്ലെങ്കിൽ വിശ്വസിക്കാതെ ഇരിക്കാനുമുള്ള സ്വാതന്ത്ര്യമെല്ലാം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. വിശ്വാസം നല്ലതാണ്, പക്ഷെ അത് അമിതമായാൽ നമ്മുടെ നാടിനു തന്നെ ആപത്താണ് എന്നുള്ളത് മറ്റൊരു കാര്യം. മതപരമായിട്ടുള്ള പല ആശയ വിയോജിപ്പുകൾ എല്ലാം ഉണ്ടാകാറുണ്ട്. കൂടാതെ മതം എന്ന് പറയുന്നത് എക്കാലത്തും ചൂടേറിയ ചർച്ച വിഷയം കൂടെയാണ്. നാടകത്തിൽ ഹിന്ദു കുട്ടികൾ മുസ്ലിം കഥാപാത്രങ്ങളായി അഭിനയിച്ചതിൻ്റെ പേരിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ഗുജറാത്തിലെ മുന്ദ്രയിലാണ് സംഭവം. ബക്രീദ് ആഘോഷം വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനായി സ്കൂളിൽ ലഘുനാടകം അവതരിപ്പിച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.മുന്ദ്രയിൽ മാംഗരയിലുള്ള പേൾ സ്കൂൾ ഓഫ് എക്‌സലൻസിലെ പ്രിൻസിപ്പൽ പ്രീതി വസ്വാനെയാണ് സസ്പൻഡ് ചെയ്തത്. ലഘു നാടകത്തിൽ മുസ്ലിം തൊപ്പിയിട്ട് വിദ്യാർഥികൾ നിസ്‌കരിക്കുന്ന രംഗമുണ്ടായിരുന്നു. ഹിന്ദു കുട്ടികളും മുസ്ലിം കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.
നാടകത്തിന്റെ വിഡിയോ സ്കൂൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ വിദ്യാർഥികളുടെ മതാപിതാക്കളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. നാടകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.ഇതോടെ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു.സംഭവത്തിൽ പിന്നീട് സ്കൂൾ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായിട്ടാണ് നാടകം അവതരിപ്പിച്ചത്. അത് ആരുടെയെങ്കിലും മതവികാരത്തെ വൃണപ്പെടുത്തിയെങ്കിൽ മാപ്പു പറയുന്നു എന്ന് പ്രിൻസിപ്പൽ ഫേസ്ബുക്ക് വിഡിയോയിൽ വിശദീകരിച്ചു.കേവലം ഒരു നാടകത്തിൽ അത്തരത്തിലൊരു വേഷം ചെയ്തതിനാണ് ഇത്രയും വലിയ വിവാദം ഇവിടെ സൃഷ്ടിക്കാൻ ഒരുങ്ങുന്നത് എന്നോർക്കുമ്പോൾ ആണ്..കലയെ കളായി കാണാതെ അതിലും മതം കലർത്തി അത് ഈ കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് ഇത്ര ചെറുപ്പത്തിലേ കയറ്റി വിടുന്നവർ എന്തൊരു വിഷമാണെന്ന് നമ്മൾ ഓർക്കണം. എന്തിലും ഏതിലും മത കലർത്തുന്ന പതിവ് എപ്പോഴും ഉണ്ടാകാറുള്ളതാണ്. ആ കുഞ്ഞുങ്ങൾ ഒരു പക്ഷെ ഇതിനെ കുറിച്ച ഒന്നുമറിയാതെ ആയിരിക്കാം ആ വേഷം ചെയ്തത്. പക്ഷെ അവിടെയും വർഗീയത കലർത്തുന്ന ഒരു കൂട്ടരുണ്ട്. ഇനി വളർന്നു വരുന്ന ആ തലമുറയോട് കൂടി നമ്മൾ ചെയുന്ന തെറ്റാണിത്. നല്ല വിദ്യാഭ്യാസം പരീക്ഷ എഴുതി പാസ്സാക്കി സർട്ടിഫിക്കറ്റുകളിൽ ഒതുക്കാൻ മാത്രമുള്ളതല്ല . അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കൂടിയുള്ളതാണ് എന്നോർക്കണം.
കേരളത്തിലും മറ്റൊരു വിഷയം ഇവിടെ കത്തി നിൽക്കുകയാണ്..ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാര്‍ഥികൾ നൽകിയ കത്തിനെ കുറിച്ച് കേന്ദ്ര സർക്കാർ പ്രാഥമികാന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്.കത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തുകയാണ് കേന്ദ്ര ഏജൻസികളുടെ പ്രധാന ലക്ഷ്യം. ഇത്തരം ഒരാവശ്യത്തിന് പിന്നിൽ ചില മെഡിക്കൽ വിദ്യാർത്ഥികൾ മാത്രമാണെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നില്ല. ഇക്കാര്യം കേന്ദ്ര സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്.സംസ്ഥാന ആരോഗ്യ മന്ത്രി ആവശ്യം തള്ളിയെങ്കിലും കേന്ദ്ര സർക്കാർ പൂർണമായി വിശ്വസിക്കുന്നില്ല. ശിരോവസ്ത്രത്തിന് പിന്നിൽ കേരളത്തിൻ്റെ പിന്തുണയുണ്ടോ എന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്ത് പുറത്തായതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയുമായി വിദ്യാര്‍ത്ഥി യൂണിയൻ എത്തിയതും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. കത്ത് അലക്ഷ്യമായി കൈകാര്യം ചെയ്തെന്നാണ് പരാതി. കത്ത് പുറത്ത് പോയതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ ഇടയായതും അന്വേഷിക്കണം. ഇതിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും വിദ്യാര്‍ഥി യൂണിയൻ പരാതിയിൽ ആവശ്യപ്പെടുന്നു.ഇതും വളരെ ഗുരുതരമായ പ്രശ്നമാണ് എന്നുള്ളതിൽ യാതൊരു സംശയവുമില്ല.
https://www.facebook.com/Malayalivartha



























