ഇന്ത്യയിൽ മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും എന്തെല്ലാം നടപടി സ്വീകരിച്ചു? ഇന്ത്യൻ യുഎസിൽ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തക സബ്രീന സിദ്ദീഖിക്കെതിരെ സൈബർ ആക്രമണം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചുള്ള വിവരങ്ങൾ നാം അറിഞ്ഞതാണ്. അദ്ദേഹം അവിടെയെത്തി ,ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കി , വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു തുടങ്ങിയ വാർത്തകൾ എല്ലാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ ഏറ്റവും നിർണായകമായ ഒരു വിവരം കൂടി പുറത്ത് വരികയാണ്.
അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ഒരു അമേരിക്കൻ മാധ്യമ പ്രവർത്തക അദ്ദേഹത്തിനോട് ഒരു നിർണായക ചോദ്യം ചോദിച്ചിരുന്നു. അതിനു വ്യക്തമായ മറുപടിയും മോദി നൽകുകയും ചെയ്തു. ഇപ്പോൾ ആ മാധ്യമപ്രവർത്തക സൈബർ ആക്രമണം നേരിടുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ യുഎസിൽ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെപ്പറ്റി ചോദിച്ച വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ സബ്രീന സിദ്ദീഖിക്കെതിരെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. ഈ വിഷയത്തിൽ വൈറ്റ് ഹൗസ് ശക്തമായി പ്രതിഷേധിക്കുകയുംചെയ്തു. ഈ മാസം 22നു യുഎസ് സന്ദർശനവേളയിൽ പ്രസിഡന്റ് ജോ ബൈഡനൊപ്പമാണു വൈറ്റ് ഹൗസിൽ മോദി വാർത്താലേഖകരെ കണ്ടത്.
പ്രസിഡന്റ് ജോ ബൈഡനായിരുന്നു സബ്രീനയെ ചോദ്യത്തിനായി ക്ഷണിച്ചത്. ഇന്ത്യയിൽ മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും എന്തെല്ലാം നടപടി സ്വീകരിച്ചു? ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നെന്നും എതിരാളികൾ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവർത്തകയുടെ ചോദ്യം.
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന ആ ചോദ്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു;- ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണ്. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നത്. ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ല .
ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിൽ ഇല്ല. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അർഹരല്ല, എന്നും ഇന്ത്യൻ പ്രധാനമന്ത്രി തുറന്നടിച്ചു.ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെപ്പറ്റി വിശദീകരിച്ചു മോദി മറുപടി നൽകി. ഇതിനു പിന്നാലെയാണു പാക്ക് വംശജയായ യുഎസ് റിപ്പോർട്ടർക്കെതിരെ ഇന്ത്യയ്ക്കകത്തും പുറത്തും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ ട്രോളുകൾ പ്രചരിച്ചത്.
https://www.facebook.com/Malayalivartha



























