'ഗോവിന്ദന്റെ തലയ്‌ക്കെന്തെങ്കിലും അസുഖമുണ്ടോ'...? 'ലീഗും സിപിഎമ്മും തമ്മിൽ..എന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. ലീഗുകാര്‍ സി.പി.എമ്മിന്റെ കൂടെ കൂടാമെന്ന് പറഞ്ഞോ..'പൊട്ടിത്തെറിച്ച് സുധാകരൻ...

പാർട്ടികൾ തമ്മിൽ അങ്ങിട്ടും ഇങ്ങോട്ടുമുള്ള പരസ്പര വെല്ലുവിളികൾ തുടരുകയാണ്. ഒരുപാട് വിഷയങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് വെളിച്ചത്തു ഉള്ളതിനാൽ തന്നെ. ഒന്നിൽ നിന്നും ഓടിയൊളിക്കാനും സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോഴിതാ ഗോവിന്ദനെ പരസ്യമായി പരിഹസിച്ചു കൊണ്ട് രംഗത്ത് വരികയാണ് കെ സുധാകരൻ, കുറച്ചു കാലമായി കെ സുധാകരനെ ലക്ഷ്യം വച്ചുകൊണ്ട് ഇവിടെ പലരും നീങ്ങുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് സുധാകരനും ഓടിയൊളിക്കാതെ എല്ലാത്തിനെയും നേരിടാനുള്ള തയാറെടുപ്പിലാണ്, അതിന്റെ ഭാഗമായി വെല്ലുവിളികളും പോരും, പരസ്യമായി തന്നെ തുടരുന്നുണ്ട്. ഏക സിവില്‍ കോഡിനെതിരെ സി.പി.എം. നടത്തുന്ന പ്രക്ഷോഭത്തില്‍ ലീഗിനും പങ്കെടുക്കാമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.'ഗോവിന്ദന്റെ വാക്കിന് മറുപടിയില്ല. മറുപടി അര്‍ഹിക്കുന്നുമില്ല. എന്ത് ലക്ഷ്യം വെച്ചാണ് അദ്ദേഹം അത് പറഞ്ഞത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.
തലയ്‌ക്കെന്തെങ്കിലും അസുഖമുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കണം. ലീഗും അവരും തമ്മില്‍ എവിടെയെങ്കിലും ബന്ധമുണ്ടോ. പിന്നെ എന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. ലീഗുകാര്‍ സി.പി.എമ്മിന്റെ കൂടെ കൂടാമെന്ന് പറഞ്ഞോ..'കെ.സുധാകരന്‍ ആരാഞ്ഞു.ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്റെ നിലപാട് കേരളത്തില്‍ എടുക്കേണ്ടതല്ല.ദേശീയ തലത്തില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാണ് തങ്ങളെന്നും സുധാകരന്‍ വ്യക്തമാക്കി.ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ സി.പി.എം. പ്രതിഷേധത്തില്‍ വര്‍ഗീയകക്ഷികളൊഴികെ എല്ലാവരെയും ഭാഗമാക്കുമെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വിശ്വസനീയമായ നിലപാടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.പ്രക്ഷോഭത്തില്‍ ലീഗിന് പങ്കെടുക്കാം. രാഷ്ട്രീയപ്പാര്‍ട്ടികളെ ക്ഷണിക്കാത്തതിനാല്‍ ലീഗിനെ പ്രത്യേകമായി ക്ഷണിക്കുന്നില്ല. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെ ഇതിന്റെ ഭാഗമാക്കും. ലീഗ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടിയാണെന്നാണ് സി.പി.എം.
കണക്കാക്കിയിട്ടുള്ളതെന്നും ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതെ സമയം മറു സൈഡിൽ സിപിഎമ്മിനെ വെട്ടിലാക്കി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ വീണ്ടും രംഗത്ത് വരികയാണ്. കൈതോലപ്പായയിലെ കോടികൾ കടത്തിയെന്ന ആരോപണത്തിന് പിന്നാലെ ആണ് അടുത്ത ആരോപണങ്ങൾ വീണ്ടും ഉയർത്തുന്നത്. കോടികൾ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്കാണെന്നും വാങ്ങിയ കാശിന് പാർട്ടിയിൽ കണക്കില്ലെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. കണക്ക് പാർട്ടി കേന്ദ്രത്തിൽ ലഭ്യമല്ലെന്നാണ് താൻ മനസ്സിലാക്കിയത്. പാർട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവിൽനിന്നാണ് വിവരമെന്നും ശക്തിധരൻ പറഞ്ഞു.
കോൺഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എംവി ഗോവിന്ദന്റെ ആരോപണത്തിന് ‘എന്റെ രക്തത്തിന്റെ രാഷ്‌ട്രീയ ഡിഎൻഎ ആർക്കും മനസിലാകുന്നില്ല’ എന്നായിരുന്നു ശക്തിധരന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല. പാർട്ടി സെന്ററിൽ ഏൽപ്പിച്ച പത്തു ലക്ഷം സംബന്ധിച്ച് കുറിമാനം ഉണ്ട്. പണം സൂക്ഷിക്കാൻ കൊടുത്തയാളുടേതല്ല കുറിപ്പ്. ചുമതലയിൽനിന്ന് മാറ്റിയ സ്റ്റാഫ് നൽകിയതാണ് ഇത്. ഉൾക്കടലിൽനിന്ന് ഉയർന്നുവന്ന ശതകോടീശ്വരനായ വ്യവസായിയുടേതാണ് പണമെന്നും അത് പൊതിഞ്ഞിരുന്ന കവറിൽ പേരുണ്ടെന്നും .ശക്തിധരൻ പറയുന്നു...ഏതായാലും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരസ്പര വെല്ലുവിളികൾ നടത്തി കൊണ്ട് നേതാക്കൾ രംഗത്ത് വരുന്നുണ്ട്. പോരും കടുപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
https://www.facebook.com/Malayalivartha



























