Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പറന്നിറങ്ങിയ കള്ളൻ, ചാക്ക മേൽപ്പാലത്തിന് താഴെ തൂണിനിടയിൽ ഒളിപ്പിച്ചത് കണ്ട് പോലീസടക്കം അമ്പരന്നു: ഇതുവരെ ‘ലക്ഷങ്ങൾ’ സമ്പാദിച്ചത് എവറസ്റ്റ് കയറാൻ

06 JULY 2023 04:27 PM IST
മലയാളി വാര്‍ത്ത

വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തുകയും , ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവിനെക്കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരത്ത് മൂന്ന് മോഷണ പരമ്പര നടത്തിയ തെലങ്കാന ഖമ്മം സ്വദേശി സമ്പതി ഉമാപ്രസാദാണ് പിടിയിലായത്. കേരളത്തിലേക്ക് വീണ്ടും വരുന്നതിനിടെ ഇന്നലെ പുലർച്ചെ വിമാനത്താവളത്തിൽ വെച്ച് തന്നെയാണ് കള്ളൻ പിടിയിലായത്. അടിമുടി വേറിട്ട രീതിയുള്ള ഹൈടെക്ക് കള്ളനാണ് ഉമപ്രസാദ്. ആറ് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിക്കാൻ നടത്തിയത് നാല് വിമാന യാത്രകളാണ്. ഹോട്ടലിൽ താമസം, ഓട്ടോയിൽ കറക്കം, മോഷണം നടത്തി മടക്കം... ഇതാണ് രീതി.

തെലങ്കാനയിൽ ഒരു വീട്ടിൽനിന്ന് ഒരു കിലോ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതടക്കം 13 മോഷണക്കേസുകളിൽ പ്രതിയാണിയാൾ. 2 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ, ഓട്ടോ ഡ്രൈവറുടെ മൊഴി, ലോഡ്ജിൽ നിന്നു ലഭിച്ച വിലാസം എന്നിവയാണു പ്രതിയിലേക്കു വഴികാട്ടിയത്.
പേട്ട മൂലവിളാകം ജംക്‌ഷനിൽ പ്രസാദ് മാധവമോഹന്റെ വീട്ടിൽ‌ നിന്ന് 11 പവന്റെ ആഭരണങ്ങളും മണക്കാട് ജിഎച്ച്എസ് ലെയ്നിൽ എ.നജാബിന്റെ വീട്ടിൽ നിന്ന് അരലക്ഷം രൂപ വിലവരുന്ന സ്വർണ, വജ്രാഭരണങ്ങളും വാഴപ്പള്ളി സ്വദേശി രത്നമ്മയുടെ വീട്ടിൽ നിന്നു 27,000 രൂപ വിലവരുന്ന ആഭരണങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്.

ഇതിൽ 2 വളകൾ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നും ബാക്കി ചാക്ക മേൽപ്പാലത്തിനു താഴെ തൂണിനിടയിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. സ്വർണാഭരണവുമായി വിമാനത്തിൽ സഞ്ചരിച്ചാൽ പ്രശ്നമാകുമെന്നു കരുതിയാണ് തൂണിനിടയിൽ കടലാസിൽ പൊതിഞ്ഞ് ഒളിപ്പിച്ചത്. കൂടുതൽ കവർച്ച നടത്താനും ഇൗ സ്വർണം തിരിച്ചെടുക്കാനുമാണ് ഉമാ പ്രദേശ് തെലങ്കാനയിൽ നിന്ന് ഇന്നലെ തിരിച്ചെത്തിയത്.

എവറസ്റ്റ് കൊടുമുടി കയറുകയെന്ന സ്വപ്നം നിറവേറ്റാനാണു കവർച്ചയിലൂടെ പണം സമാഹരിക്കുന്നതെന്നു ചോദ്യം ചെയ്യലിൽ ഉമാ പ്രസാദ് പറഞ്ഞതായി പൊലീസ്. ‘‘ഒട്ടേറെ പർവതങ്ങൾ കയറിയിട്ടുണ്ട്. ഇനി എവറസ്റ്റാണു ലക്ഷ്യം. അതിനു ലക്ഷങ്ങളാണു ചെവല്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും എന്നെ സഹായിക്കാൻ കഴിയില്ല. പ്ലസ്ടു മാത്രം പഠിച്ച എനിക്കു പണമുണ്ടാക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല.

ഇതുവരെ ‘സമ്പാദിച്ച’ ലക്ഷങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇനി കുറച്ചു പണം കൂടി മതി. അതിനാണ് ഇവിടേക്കു വന്നത്’’– ഉമാ പ്രസാദ് പൊലീസിനോട് പറഞ്ഞു. 2 വർഷം മുൻപ് ഇയാൾ സൈന്യത്തിന്റെ കായികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയും പാസായെന്നും എന്നാൽ, റിക്രൂട്മെന്റ് സർക്കാർ റദ്ദാക്കിയതോടെ ജോലി കിട്ടിയില്ലെന്നും പൊലീസ് പറയുന്നു. മേയ് 28ന് തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു.

ഒപ്പം കയറേണ്ട, ആളില്ലാത്ത വീടുകളും നോക്കിവെച്ചു. അഞ്ച് ദിവസം കഴിഞ്ഞ് മടങ്ങി. നാലു ദിവസം കഴിഞ്ഞ് ജൂൺ ആറിന് വിമാനം കയറി വീണ്ടുമെത്തി. മൂന്ന് വീടുകളിൽ നിരനിരയായി മോഷണം പൂർത്തിയാക്കി ഈ മാസം ഒന്നിന് തിരിച്ചുപോയി. വിരലടയാളം പതിയാതിരിക്കാൻ കയ്യുറ, രൂപവും മുഖവും തിരിച്ചറിയാതിരിക്കാൻ ഓവർകോട്ട്... ഇങ്ങനെ പൊലീസിനെ വെള്ളം കുടിപ്പിച്ച മോഷ്ടാവിലേക്കെത്താൻ സിസിടിവി ദൃശ്യങ്ങളാണ് സഹായിച്ചത്. ഇയാൾ കയറിയ ഓട്ടോയിലെ ഡ്രൈവർ നൽകിയ വിവരമാണ് നിർണായകമായത്.

ഹോട്ടലുകളിൽ നൽകിയ വിലാസവും വിമാന ടിക്കറ്റുകളും തപ്പിച്ചെന്നാണ് ഇയാളെ പിടിച്ചത്. സ്വർണ്ണം മാത്രമേ മോഷ്ടിക്കൂ എന്നത് മാത്രമല്ല, പണയം വെച്ച് കിട്ടുന്ന പണമാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്. പൊലീസിനെക്കുറിച്ചും നേരത്തെ ഇയാൾ മനസ്സിലാക്കിയിട്ടുണ്ട്. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത് പൊലീസിന്റെ കൈയിലേക്കാണ്. കൂടുതൽ മോഷണങ്ങൾ നടത്തിയോ എന്നത് കൂടുതൽ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (8 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends