Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നിലപാടില്ലാതെ സി.പി.എം അധികാരം തലയ്ക്ക് പിടിച്ചു ഫാസിസവും വേട്ടയും ആയുധം

07 JULY 2023 03:11 PM IST
മലയാളി വാര്‍ത്ത

മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് സി.പി.എമ്മിന് എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുണ്ടായിരുന്നു. പാര്‍ട്ടിയുടെ ജനപിന്തുണ മോശമായിരുന്ന സമയത്തും അതില്‍ അടിയുറച്ച് നിന്നിരുന്നു. ശബരിമല സുപ്രീംകോടതി വിധിയുടെ കാര്യത്തിലടക്കം അങ്ങനെയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി നിലപാടുണ്ടെങ്കിലും അതില്‍ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പാര്‍ട്ടിയും സര്‍ക്കാരും എസ്.എഫ്.ഐ നേതാക്കളും അടക്കം കാട്ടിക്കൂട്ടിയ തെറ്റുകളെ ന്യായീകരിക്കാനോ, അതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനോ അല്ലെങ്കില്‍ പകപോക്കുന്ന തരത്തിലോ ഉള്ള കാര്യങ്ങളുണ്ടാകുന്നു.

 

 

 

 

ഇതിനെ നേതൃത്വം കണ്ണുമടച്ച് ന്യായീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനസമ്മതം നല്‍കുകയും ചെയ്യുന്നു എന്നത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. തെറ്റ് മറയ്ക്കാന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുക, അല്ലാതെ തിരുത്താന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ കര്‍ശനമായ തെറ്റുതിരുത്തല്‍ ഉണ്ടാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ആലപ്പുഴയിലും പാലക്കാടും അത് കണ്ടു. സര്‍ക്കാരിലും സംസ്ഥാന നേതാക്കളുടെ ഇടയിലും ഇത്തരത്തിലുള്ള തിരുത്തലുകള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ സി.പി.എം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിലാണെന്ന സത്യം ഏവര്‍ക്കും അറിയാം.

 

 

പാര്‍ട്ടിയും അനുബന്ധ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്നത് പിണറായിയുടെ നേതൃത്വത്തിലാണ്. ബംഗാളിലോ, ത്രിപുരയിലോ ബക്കറ്റ് പരിവ് പോലും നടത്താനാകാത്ത സാഹചര്യമാണുള്ളത്. അതേ അവസ്ഥ ഇവിടെയും ഉണ്ടാകാതിരിക്കാന്‍ നേതൃത്വം ഇടപെടണം. കാരണം ജനാധിപത്യ രീതിയില്‍ സി.പി.എം മുന്നോട്ട് പോകേണ്ടത് ഇന്നാട്ടിലെ ജനങ്ങളുടെ കൂടെ ആവശ്യമാണ്.

 

 

 

കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് നിലപാടുകളെ ശക്തിയുക്തം എതിര്‍ക്കുന്ന സി.പി.എമ്മും നേതാക്കളും സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരോടും പ്രതിപക്ഷനേതാക്കളോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. എതിര്‍്പ്പുകള്‍ ശക്തമായിട്ടും പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ എന്ന അവസ്ഥയാണുള്ളത്. പി.വി അന്‍വര്‍, ശ്രീനിജന്‍ എന്നീ എം.എല്‍.എമാര്‍ക്ക് വേണ്ടി മറുനാടന്‍ മലയാളി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളെ വേട്ടയാടുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ച കാര്യമല്ല. എതിര്‍ശബ്ദങ്ങളെ തല്ലിക്കെടുത്തുന്ന സമീപനം സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തിന് ചേര്‍ന്നതല്ല.

 

 

 

നിയമപരമായ നടപടികള്‍ സ്വീകരിക്കാം പക്ഷെ, അതിന്റെ അതിര്‍വരമ്പുകള്‍ മറികടക്കുകയും വേട്ടക്കാരെ പോലെ പെരുമാറുകയും ചെയ്യുന്നത് ആപത്താണ്. ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ പേരില്‍ മറുനാടന്‍ മലയാളി എന്ന സ്ഥാപനത്തെ ഇല്ലാതാക്കാനും അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും തൊഴിലെടുക്കാനുള്ള അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നത് ഒരു തൊഴിലാളി പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന് പറ്റിയ നടപടിയല്ല. ഇതിനെ ന്യായീകരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ നിങ്ങളും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം. അവരില്‍ നിന്ന് വ്യത്യസ്തമായ സമീപനം ഉള്ളതുകൊണ്ടാണല്ലോ ജനം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിങ്ങളെയീ മണ്ണില്‍ അടിയുറച്ച് നിര്‍ത്തുന്നത്. അന്‍വറും ശ്രീനിജനും ഇന്നലത്തെ മഴയത്ത് തളിര്‍ത്ത എം.എല്‍.എമാരാണ്. സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളൊന്നും അങ്ങനെയല്ല. അതുകൊണ്ട് രണ്ട് പേര്‍ക്ക് വേണ്ടി സര്‍ക്കാരും പാര്‍ട്ടിയും വഴിവിട്ട നിലപാടെടുക്കരുത്.

 

 

 

 

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എന്നിവര്‍ക്കെതിരെ മുമ്പുണ്ടായിരുന്ന കേസുകള്‍ വീണ്ടും കുത്തിപ്പൊക്കിയത് അവര്‍ക്ക് അനുഗ്രഹമായി. അതുകൊണ്ടാണല്ലോ നിലപാട് മയപ്പെടുത്തിയത്. ഏക സിവില്‍ക്കോടിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് മുസ്ലിംലീഗും ഇടതിനൊപ്പം എക്കാലവും നിന്ന കാന്തപുരവും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരായ സമരകാലത്ത് ഇതായിരുന്നില്ല ഇവരുടെ നയം. ലീഗിനെ പൊതുവ്യക്തിനിയമ പോരാട്ടത്തിന് ക്ഷണിക്കുകയും കോണ്‍ഗ്രസിനെ അവഗണിക്കുകയും ചെയ്തത് ശരിയായ സമീപനമല്ലെന്ന് സി.പി.എം നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം. ഇത്തരം പൊതുവായ വിഷയങ്ങളില്‍ അന്ധമായ കോണ്‍ഗ്രസ് വിരോധം കാണിക്കരുത്. അത് കേവലം വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് മുസ്ലിംസംഘടനകള്‍ക്ക് മനസ്സിലായി.

 

 

 

മാത്രമല്ല ഇ.എം.എസ്. ഇ.കെ നായനാര്‍, സുശീലാ ഗോപാലന്‍ തുടങ്ങിയ നേതാക്കളെല്ലാം ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവരാണ്. ഇ.എം.എസ് അതിന്റെ വക്താവായിരുന്നു. അദ്ദേഹം എണ്‍പതുകളിലെടുത്ത നിലപാടിനെ പരസ്യമായി തള്ളിപ്പറയാനും സി.പി.എം തയ്യാറാകുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നു. അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ സമീപം ഇന്ന് എടുക്കുന്നതിനുള്ള കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പിയും അത് മുതലെടുക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കണം.

 

എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്ക് അടക്കമുള്ള കേസുകളിലെ അന്വേഷണം ശക്തമാക്കണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം. പാര്‍്ടിയുടെ തണലില്‍ ഇത്തരം തെറ്റുകള്‍ മറ്റാരും ആവര്‍ത്തിക്കാരിതിരിക്കുന്നതിനുള്ള ജാഗ്രത പാലിക്കണം. തെറ്റുകാരെ പൊതുജനമധ്യത്തില്‍ ന്യായീകരിക്കുന്ന സമീപനത്തിലും മാറ്റമുണ്ടാകണം. കാരണം അതൊക്കെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അതുകൊണ്ട് ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ശുദ്ധികലശം നടത്തിയത് പോലെ സര്‍്ക്കാരിലും നടത്തണം. ചില ഉന്നതരായ നേതാക്കളെയും നേര്‍വഴിക്ക് നടത്തേണം. അത് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഏറെ പ്രതീക്ഷനല്‍കുന്ന കാര്യമാണ്. അടിപതറാതെ ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുന്നതാണ് സി.പി.എമ്മിനും അവരെ ഉറ്റുനോക്കുന്ന സമൂഹത്തിനും ഗുണകരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends