രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി: സ്‌റ്റേയില്ല, അയോഗ്യത തുടരും....പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാന്‍ രാഹുലിന്, അവസരം ലഭിക്കണമെങ്കില്‍ ഇനി മേല്‍ക്കോടതിയെ സമീപിക്കേണ്ടി വരും.....

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ രാഹുലിന്റെ അയോഗ്യത തുടരും. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നു. വിധി സ്റ്റേ ചെയ്യണമെന്ന് ഹർജി തള്ളി. പത്തിലധികം കേസുകൾ രാഹുലിനെതിരെയുണ്ട്. സൂറത് കോടതിയുടെ വിധി ഉചിതം ഇടപെടേണ്ട കാര്യമില്ല. മനനഷ്ടക്കേസിൽ കുറ്റക്കാരാണെന്ന് വിധിക്ക് സ്‌റ്റേയില്ല.. സൂറത്ത് കോടതിയുടെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ഹര്‍ജി പരിഗണിച്ചിരുന്നു, മെയ് രണ്ടിന് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.ക്രിമിനല്‍ മാനനഷ്ടം ആരോപിക്കപ്പെടുന്ന കേസില്‍ ശിക്ഷിക്കപ്പെടുന്നത് സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അപേക്ഷ തള്ളിയാല്‍ കോടതി സിആര്‍പിസി സെക്ഷന്‍ 389 പരിധി മാറ്റിയെഴുതുകയായിരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
വിവിധ വിധിന്യായങ്ങള്‍ പ്രകാരം നിര്‍വചിച്ചിരിക്കുന്നതുപോലെ, ശിക്ഷാവിധി ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍ക്കൊള്ളുന്നതല്ലെന്നും വിചാരണ ദുര്‍ബലമായെന്നും ഹൈക്കോടതിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള മാറ്റാനാവാത്ത പ്രത്യാഘാതങ്ങള്‍ശിക്ഷാവിധിയെ തുടര്‍ന്നുണ്ടാകുന്നു. ഇത് ഒരു കോടതിക്ക് മാറ്റാന്‍ കഴിയില്ലെന്ന് മനു സിംഗ്വി വാദിച്ചു.2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ ഒരു രാഷ്ട്രീയ പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാരും മോദി കുടുംബപ്പേര് പങ്കിടുന്നത് എന്തുകൊണ്ട്’ എന്ന പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി പരാതിയില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. വിധിയെത്തുടര്‍ന്ന് എംപി സ്ഥാനത്ത് നിന്ന് രാഹുലിനെ അയോഗ്യനാക്കി. ഇന്ന് ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് തിരിച്ചെത്തുന്നത് വഴിയൊരുക്കും.‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.
തുടർന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു.മാർച്ച് 23ന് കേസ് പരിഗണിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വർഷം വിധിച്ചു. കൂടാതെ, മേൽക്കോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന്‍റെ വയനാട് ലോക്സഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നിലവിൽ വരുകയും ചെയ്തു. ഇതിന് പിന്നാലെതാമസിച്ചിരുന്ന ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹത്തെ ലോക്സഭ സെക്രട്ടറിയേറ്റ് ഒഴിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























