Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയിലെ ആകാശക്കള്ളന്‍ ഉമാ പ്രസാദിന് പ്രൊഡക്ഷന്‍ വാറണ്ട്... പ്രതിയെ 10 ന് ഹാജരാക്കാന്‍ കോടതി ജില്ലാ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു, ആകാശക്കള്ളനെ 5 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്, മൂന്നാം വയസില്‍ മോഷണം ഹോബിയാക്കിയ ഉമാപ്രസാദിന് കീഴ്പ്പെടാത്തതായി ഒരുകാര്യം മാത്രം എവസ്റ്റ് കീഴടക്കല്‍ ഇരുപതാം വയസിലും തോല്‍വി സമ്മതിച്ചു

08 JULY 2023 08:08 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആകാശക്കള്ളന്‍ ആന്ധ്രാപ്രദേശ് സ്വദേശി സമ്പത്തി ഉമാ പ്രസാദിന് പ്രൊഡക്ഷന്‍ വാറണ്ട് അയക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി. ഉത്തരവിട്ടു. പ്രതിയെ ജൂലൈ 10 ന് കോടതിയില്‍ ഹാജരാക്കാന്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതിയെ ചോദ്യം ചെയ്ത് മോഷണ തൊണ്ടി മുതലുകള്‍ വീണ്ടെടുക്കുന്നതിനും തെളിവു ശേഖരണത്തിനും ആകാശക്കള്ളനെ 5 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

നഗരത്തിന്റെ വിവിധ കോണുകള്‍ ഗൂഗിളില്‍ തെരഞ്ഞ് മനസിലാക്കിയ ശേഷമാണ് സമ്ബത്തി ഉമാപ്രസാദ് തിരുവനന്തപുരത്ത് മേയ് 28ന് വിമാനമിറങ്ങിയത്.

പഴവങ്ങാടി ഫോര്‍ട്ട് വ്യൂ ഹോട്ടലില്‍ റൂമെടുത്ത ശേഷം ആദ്യം പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കോവളം,ശംഖുംമുഖം,വേളി,മ്യൂസിയം ഉള്‍പ്പെടെയുളള സ്ഥലങ്ങളിലും ചുറ്റിയടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് ലൊക്കേഷനുകള്‍ മനസില്‍ പതിച്ചതായും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പ്രതി ചെയ്ത മോഷണകൃത്യങ്ങള്‍ പ്രതി സമ്മതിച്ച് മൊഴി നല്‍കിയതായും കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു

ജൂണ്‍ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് മൂന്ന് ദിവസം കഴിഞ്ഞ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി. ജൂണ്‍ 19ന് ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ വാഴപ്പളളിയിലെ രത്‌നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടില്‍ രണ്ടാമത്തെയും 28ന് മണക്കാട് നജാബിന്റെ വീട്ടില്‍ മൂന്നാമത്തെയും മോഷണം നടത്തി. ദൗത്യം പൂര്‍ത്തിയാക്കി ജൂലായ് ഒന്നിനായിരുന്നു മടക്കം. പിടിക്കപ്പെടാത്ത സ്ഥിതിക്ക് താന്‍ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതല്‍ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് 5 ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിച്ചു.



ചാക്ക ബൈപ്പാസില്‍ അനന്തപുരി ആശുപത്രിക്ക് എതിര്‍വശമുളള ഫ്‌ലൈഓവറിന്റെ തൂണുകള്‍ക്കരികെയാണ് കവറില്‍ 5.27 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവും ഉമാപ്രസാദ് സൂക്ഷിച്ചത്. ഒരാഴ്ച അടുപ്പിച്ച് ആഭരണങ്ങള്‍ ഇവിടെയിരിപ്പുണ്ടായിരുന്നു. രാവിലെ വിമാനത്താവളത്തില്‍ നിന്ന് പ്രതിയുമായി പൊലീസ് ഇവിടേക്കാണ് ആദ്യമെത്തിയത്. വിലപിടിപ്പുളള സ്വര്‍ണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും അമ്ബരന്നു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ചെറിയ സ്യൂട്ട്കേസില്‍ പാലത്തിന് താഴെയാണ് സൂക്ഷിച്ചിരുന്നതെന്ന് പേട്ട സി.ഐ സാബു.ബി പറഞ്ഞു.

വിമാനത്തിലാണ് വരവെങ്കിലും നഗരം ചുറ്റാന്‍ ഉമാപ്രസാദിന് ഇഷ്ടം ഓട്ടോയാണ്. ഊടുവഴികളിലൂടെയടക്കം സഞ്ചരിക്കാന്‍ ഓട്ടോ വഴി സാധിക്കും. പകല്‍ ഓട്ടോ പിടിച്ച് നഗരം മുഴുവന്‍ കറങ്ങും.മോഷണത്തിന് അനുയോജ്യമായ പ്രദേശവും വീടുകളും കണ്ടുപിടിക്കുകയാണ് ലക്ഷ്യം.രാത്രി ഒമ്ബതര ആകുന്നതോടെ കണ്ടുപിടിച്ച വീടിനടുത്തെത്തി പതുങ്ങിയിരിക്കും.എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തുടര്‍ചലനങ്ങള്‍.

മൂന്നാം വയസ് മുതല്‍ മോഷണങ്ങള്‍ ഉമാപ്രസാദിന്റെ ഹോബിയാണ്.അന്നേ ആഭരണങ്ങളോടാണ് ഇഷ്ടം. കുറ്റവാസനയുളള ഉമാപ്രസാദ് എങ്ങനെ ഖമ്മം പൊലീസ് സ്റ്റേഷനില്‍ കയറിപ്പറ്റിയെന്നതാണ് കൗതുകം. സ്റ്റേഷനിലെ പാര്‍ട് ടൈം ജീവനക്കാരനായിരുന്ന ഇയാള്‍ ജീവനക്കാരുടെ വിശ്വസ്തനായിരുന്നു.പൊലീസ് സ്റ്റേഷനിലെ രഹസ്യങ്ങളെല്ലാം അറിയാമായിരുന്ന ഉമാപ്രസാദ് അതും മുതലാക്കി. പത്തോളം ആഭരണ മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. മോഷ്ടിക്കുന്നസ്വര്‍ണം പണയം വച്ച് കിട്ടുന്ന പണമാണ് വരുമാനം. വിമാനയാത്രയ്ക്കടക്കം ചെലവാക്കുന്നതും ഈ തുകയാണ്.

പേട്ട മൂലവിളാകത്തെ വീട്ടില്‍ തലയില്‍ തൊപ്പിയും മുഖത്ത് മാസ്‌കും കൈയുറയും ധരിച്ചായിരുന്നു കവര്‍ച്ച. മോഷണം നടന്ന വീട്ടിലെ ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.ഷോര്‍ട്‌സും ഫുള്‍കൈ ടീ ഷര്‍ട്ടുമായിരുന്നു വേഷം.എന്നാല്‍ മോഷ്ടാവിന്റെ മുഖം പൂര്‍ണമായും മറച്ച നിലയിലായതിനാല്‍ പ്രതിയെ പിടികൂടാന്‍ ബുദ്ധിമുട്ടി. വീട് പൂട്ടി കോവളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഗൃഹനാഥനും ഭാര്യയും പിറ്റേദിവസം മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തിയെങ്കിലും തുമ്‌ബൊന്നും ലഭിച്ചില്ല. മതില്‍ ചാടിക്കടന്ന് വീട്ടിലെ കോമ്ബൗണ്ടിലെത്തിയ മോഷ്ടാവ് സി.സി ടി.വി ക്യാമറയിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ജനല്‍ക്കമ്ബി വളച്ച് വീട്ടില്‍ കടന്നശേഷം ക്യാമറ സിസ്റ്റം ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തി കടന്നത്. കിടപ്പുമുറിയിലെ ഇരുമ്ബ് അലമാര കുത്തിപ്പൊളിച്ചായിരുന്നു മോഷണം.സ്വര്‍ണാഭരങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയില്‍ 12,000 രൂപ ഉണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടില്ല.അകത്തുകടന്ന മോഷ്ടാവ് അടുക്കള വാതിലിലൂടെയാണ് രക്ഷപ്പെട്ടത്. വളര്‍ത്തുനായയുള്ള വീടാണിത്.

മണക്കാട് നജാബിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ ആഭരണങ്ങള്‍ക്കൊപ്പം സി.സി ടി.വി ബോക്സും കൊണ്ടുപോയി. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ജൂണ്‍ 25 മുതല്‍ തൃശൂരിലായിരുന്ന നജാബും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.മോഷണദൃശ്യം പതിഞ്ഞ ക്യാമറ തുണികൊണ്ട് മറച്ച ശേഷം സി.സി.ടി.വി ബോക്സ് കള്ളന്‍ കൊണ്ടുപോവുകയായിരുന്നു. അന്നേ മൂലവിളാകത്തെ കളളന്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് പേട്ടയിലെയും ഫോര്‍ട്ടിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായുളള അന്വേഷണം ആരംഭിച്ചത്.പേട്ട സി.ഐ സാബു.ബി,ഫോര്‍ട്ട് സി.ഐ രാകേഷ്.കെ, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് എസ്.ഐ ഉമേഷ്,പേട്ട എസ്.ഐ അഭിലാഷ്,ഫോര്‍ട്ട് എസ്.ഐമാരായ വിനോദ്,സാബു,തിരുവനന്തപുരം സിറ്റി ഷാഡോ ടീം സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു,രാജീവ്,രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

മൂന്ന് വര്‍ഷം മുമ്ബ് ഇരുപതാം വയസില്‍ താന്‍ എവറസ്റ്റ് കീഴടക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും മുഴുവന്‍ കയറാന്‍ പറ്റിയില്ലെന്നുമാണ് ഉമാപ്രസാദ് പൊലീസിനോടു പറഞ്ഞത്. പറയുന്നതൊന്നും മുഴുവന്‍ വിശ്വസിക്കുന്നില്ലെന്ന് കമ്മിഷണര്‍ നാഗരാജു പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends