വിജയൻ സഖാവിന്റെ വേലക്ക് കേരള നേതാക്കളുടെ സ്റ്റോപ്പ് മെമ്മോ!... ‘ഇന്ത്യ’യുടെ ഏകോപന സമിതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനമാണ് ചോദ്യം ചെയ്യപ്പെട്ടത്....പാർട്ടി കേരള ഘടകത്തിൽ എതിർപ്പ് ഉണ്ടായത് വളരെ പെട്ടെന്നാണ്....കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമ്പോൾ ഈ അഭിപ്രായം ചർച്ച ചെയ്യും...

സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. കോൺഗ്രസ് സഖ്യം ഇല്ലായിരുന്നെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ് കേരള നേതാക്കൾ അഭിപ്രായപ്പെട്ടത്.കോൺഗ്രസുമായി ഇടതുപാർട്ടികൾ ഒരിക്കലും ധാരണ ഉണ്ടാക്കരുതെന്ന അഭിപ്രായമാണ് പിണറായിയും മറ്റും മുമ്പേ വച്ചുപുലർത്തുന്നത്. പിണറായിയുടെ അഭിപ്രായത്തിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ഏതു വിധേനയും ഇടതുപാർട്ടികളെ കോൺഗ്രസിൽ നിന്നും അകറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം. പിണറായിയുടെ അഭിപ്രായത്തിന് പി.ബിയിൽ ഒരു വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. ബിജെപിക്ക് ദീർഘകാലം രാജ്യം ഭരിക്കണമെങ്കിൽ കോൺഗ്രസ് നശിക്കണം. അതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നാളുകൾക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു.കോൺഗ്രസിന് ദേശീയ തലത്തിൽ നേതാവ് പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കോൺഗ്രസിൻ്റെ തലയിൽ ആർക്കും കയറി മേയാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. വൻ പ്രതിസന്ധിയിൽ ആടിയുലയുമ്പോഴും അധികാരം വിട്ടൊഴിയാൻ ഇപ്പോഴത്തെ നേത്യത്വം തയ്യാറല്ല.കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നു എന്നതാണ് പിണറായി വിജയനോടുള്ള നരേന്ദ്ര മോദിയുടെ പ്രതിപത്തിക്ക് പിന്നിലുള്ളത്. കേരളത്തിൽ സ്വർണ്ണക്കടത്ത് കേസ് പോലുള്ള ആരോപണങ്ങൾ കെട്ടു മുറുക്കിയിട്ടും മോദി പിണറായിയെ തൊടാത്തതിന് പിന്നിലുള്ള കാരണം ഇതാണ്. ഇടതുപാർട്ടികളുടെ പിന്തുണയില്ലാതെ കോൺഗ്രസിന് ദേശീയ തലത്തിൽ നിലനിൽപ്പില്ല. ഇടതു പാർട്ടികൾ ദേശീയ തലത്തിൽ ഒരു കൺസോർഷ്യമായി മാറിയാലും അവർ എത്ര ദൂരം പോകുമെന്ന് മോദിക്ക് നന്നായറിയാം. പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കിൽ അവർ പല ട്രാക്കുകളിലൂടെ ഓടണം. അതിനാണ് പിണറായിയുടെ സഹായത്തോടെ മോദി ശ്രമിക്കുന്നത്.എന്നാൽ ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തോടെ പിണറായിയുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടായി. ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കൈയിലുള്ളത് സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയാണ്. ഇതിന് സ്വർണ്ണകടത്തുമായി ബന്ധമുണ്ടോയെന്നും കേന്ദ്ര ഏജൻസികൾ സംശയിക്കുന്നുണ്ട്. സ്വർണ്ണ കള്ളക്കടത്ത് തുടങ്ങിയതോടെയാണ് സി പി എം നേതാക്കളുടെ ബാങ്കുകളിൽ വൻ തോതിൽ പണം വന്നുനിറയാൻ തുടങ്ങിയത്. സ്വർണ്ണകടത്തിലും ലൈഫ്മിമീഷനിലും പിരിച്ചെടുത്ത കോടികൾ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽനിക്ഷേപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് ഇടപാടും കരുവന്നൂർ ബാങ്കും തമ്മിലുള്ള ഇടപാടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സി പി എം നേതാക്കളുടെ ബന്ധുക്കളുടെ പേരിലും കോടികൾ നിക്ഷേപിച്ചിട്ടുണ്ട്.കരുവന്നൂർ ബാങ്കിൽ ഇത്തരത്തിലുള്ള നിരവധി നിക്ഷേപങ്ങളുടെ വിവരങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇ.ഡി. മറ്റ് സംസ്ഥാനങ്ങളിൽ പിടി മുറുക്കുമ്പോൾ കേരളത്തെ വെറുതെ വിടില്ല..അങ്ങനെ വിട്ടാൽ അത് പിണറായിയും മോദിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റായി വ്യാഖ്യാനിക്കേണ്ടി വരും. ഇതിന് പിണറായിയും തയ്യാറല്ല. മോദിയുമായി തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വിട്ടു വീഴ്ച ചെയ്യുമെങ്കിലും മോദിയുടെ ആളായി അറിയപ്പെടാൻ പിണറായി തയ്യാറല്ല. അതിനാൽ ഇതര സംസ്ഥാനങ്ങൾക്ക് ഒപ്പം പിണറായിക്കും പണികിട്ടുമെന്ന് ഉറപ്പാണ്. പിണറായിക്ക് പണി കിട്ടാൻ സാധ്യതയേറി വരികയാണ്. കേന്ദ്രത്തിലും പണി സംസ്ഥാനത്തിലും പണി എന്നതാണ് അവസ്ഥ. ഇതിനെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴാണ് സംസ്ഥാന നേതാക്കൾ പിണറായിക്കെതിരെ തിരിയുന്നത്. അതും അപ്രതീക്ഷിതമായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്ക്ക ക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മർദ്ദത്തിലാണ്. . ലാവ്ലിൻ, സ്വർണ്ണ കടത്ത് കേസുകളിൽ നിന്നാണ് ഇതുവഴി അദ്ദേഹം തത്കാലം ഊരിയത് .
യാത്രയുടെ സമാപനത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പങ്കെടുക്കുമെന്നാണ് നേരത്തെ പറത്തു വന്ന വാർത്തകൾ. യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യനിരയുടെ സമ്മേളനമായി രൂപാന്തരപെടുത്താനാണ് തീരുമാനിച്ചിരുന്നത്. സീതാറാം യച്ചൂരി യാത്രക്ക് എത്തുമെന്നാണ് രാഹുൽ ഗാന്ധി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. . അടുത്ത വർഷം ആദ്യം പാർലെമെൻ്റിലും ഇലക്ഷൻ നടക്കും. ബി ജെ പി ക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ അണിനിരത്താൻ സി പി എമ്മിൻ്റെ സഹായം കൂടിയേ തീരൂ. എന്നാൽ കേരള സി പി എം പ്രതിപക്ഷത്തോട് ചേർന്നില്ല. പ്രതിപക്ഷ നേത്യ നിരയിലെ തലയെടുപ്പുള്ള നേതാവാണ് പിണറായി വിജയൻ. മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയും പിണറായിക്കുണ്ട്. വിവിധ കേസുകളിൽ കുരുക്കി പിണറായിയെ തങ്ങളുടെ കക്ഷത്തിലാക്കിയിരിക്കുകയാണ് ബി ജെ പി .സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്. പിണറായിയാണ് എതിർപ്പിൻെറ മുന്നിൽ നിന്നത്. കന്യാകുമാരിയിൽ യാത്ര തുടങ്ങിയ ദിവസവും പിണറായി പങ്കെടുത്തില്ല.. യാത്രയിൽ പങ്കുചേരാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായിയെ ക്ഷണിച്ചതാണ്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാത്തത് ബി ജെ പി യെ ഭയന്നിട്ടായിരുന്നു. കേരളത്തിൽ ഒരിടത്തും പിണറായി പങ്കെടുത്തില്ല. രാഹുൽ പിണറായിയെ വിളിച്ചെങ്കിലും ക്ഷണം നിരസിച്ചു. ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിൽ സമാപിച്ചപ്പോൾ നടന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു. ക്ഷണം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇടതുമുന്നണിയിലുള്ള എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്താക്കി. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ചടങ്ങിൽ നിന്ന് വിട്ടു നില്ക്കും. ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്കെങ്കിലും കേരള ഘടകം ശക്തമായി എതിർത്തു. കേരളത്തിൽ ഭാരത് ജോഡോ യാത്ര കോൺഗ്രസ്, സിപിഎമ്മിനെതിരായ നീക്കമാക്കി. അതിനാൽ കോൺഗ്രസിന്റെ ക്ഷണം സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു. സി പി എം ആണ് ദേശീയ തലത്തിൽ ബിജെപി നോട്ടമിട്ടിട്ടുള്ള പാർട്ടി. പണവും അധികാരവും കൊണ്ട് സി പി എമ്മിനെ സ്വാധീനിക്കാൻ കഴിയില്ലെന്ന് ബിജെപിക്കറിയാം.അമിത് ഷായുടെ സൂക്ഷ്മ ബുദ്ധി പ്രവർത്തിച്ചത് ഇവിടെയാണ്. കേരളത്തിൽ മാത്രമാണ് സി പി എമ്മിന് ചില ദൗർബല്യങ്ങളുള്ളത്. ഇത് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വർണ്ണക്കടത്ത് ആണ് ഇതിൽ പ്രധാനം. ലാവ്ലിൻ കേസാണ് മറ്റൊന്ന്. ലാവ്ലിൻ കേസിൽ കുരുങ്ങിയാൽ സി പി എമ്മിൻ്റെ ദേശീയ നേതൃത്വം അപകടത്തിലാവും. കാരണം സി പി എമ്മിൻ്റെ ദേശീയ നേതൃത്വം ഇതിൽ പങ്കാളികളാണ്. പിണറായിക്ക് പഴയതു പോലെ ശക്തിയില്ല എന്നതാണ് ഇപ്പോഴത്തെ വിഷയം. ശാരീരികമായും മാനസികമായും അദ്ദേഹത്തിന് പ്രാപ്തി കുറവാണ്. ഇങ്ങനെ വീണു കിട്ടിയ ഒരു ഇടത്തിലേക്കാണ് പല നേതാക്കളും കടന്നുകയറുന്നത്. പിണറായിയുടെ താത്പര്യങ്ങൾ രാഹുൽ ഗാന്ധിക്കുമറിയാം. എന്നാൽ മുന്നണി ബന്ധങ്ങൾ കരുതിരാഹുൽ മിണ്ടുന്നില്ലെന്നേയുള്ളു.
https://www.facebook.com/Malayalivartha






















