Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

സഖാവേ പിണറായീ കൊല്ലത്തേക്കു വരൂ അബിഗെയിലിനെ നമ്മുക്കു തെരയാം

29 NOVEMBER 2023 01:21 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്റെ സ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെങ്കില്‍ ഇന്നലെത്തന്നെ  ഉമ്മന്‍ കൊല്ലത്തു പാഞ്ഞെത്തുമായിരുന്നു.  പൂയപ്പള്ളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ചും അന്വേഷണം ഏകോപിപ്പിച്ചും ഉമ്മന്‍ ചാണ്ടി ഇന്നലെയും ഇന്നും  കൊല്ലത്തു കാണുമായിരുന്നു. അവിടത്തെ ജനങ്ങളിലൊരാളായി കേരളത്തിന് ധൈര്യം പകരുന്ന മനുഷ്യസ്‌നേഹിയായി ഉമ്മന്‍ ചാണ്ടി അബിഗെയിലിന്റെ വീട്ടില്‍ കാണുമായിരുന്നു. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമുണ്ടായിരുന്നേനേ. അബിഗെയിലിന്റെ സ്‌കൂളില്‍ പോയി സഹപാഠികളെ ആശ്വസിപ്പിച്ചേനേ.

 

 


നവകേരള സദസ് എന്ന പേരില്‍ ഉല്ലാസ ആഡംബര യാത്ര നടത്തി വരുന്ന പിണറായി വിജയനെയും കൂടെയുള്ള മന്ത്രിമാരെയും സമ്മതിക്കണം. മനുഷ്യത്വം ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയന്‍ നവകേരള യാത്ര  ഒരു ദിവസം ഉപേക്ഷിച്ച് നേരേ കൊല്ലത്തേക്കു പോകണമായിരുന്നു. തിന്നാനും കുടിക്കാനും പ്രസസന ചര്‍ച്ചകള്‍ നടത്താനും കലാപരിപാടികള്‍ നടത്താനും മാത്രമുള്ള സദസായി മാറിയിരിക്കുന്ന നവകേരളം.
അബിഗയില്‍ തിരോധാന പശ്ചാത്തലത്തില്‍ ഒരു ദിവസം ഈ സദസ്  മാറ്റിവച്ചാല്‍  മാനം ഇടിഞ്ഞു വീഴുമായിരുന്നോ എന്നതാണ് ചോദ്യം.  കേരളത്തെ സ്വര്‍ഗമാക്കാന്‍ പോകുന്ന യാത്രയാണന്നല്ലേ സഖാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി പോകേണ്ട. പക്ഷെ ഒന്നു ചെയ്യാമായിരുന്നു.  കൊല്ലം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും എംഎല്‍എമാരെയും ഈ ദാരുണസംഭവത്തില്‍ അന്വേഷണചുമതല ഏല്‍പ്പിച്ച് പൂയപ്പള്ളിയിലും കൊട്ടാരക്കരയിലും കൊല്ലത്തുമൊക്കെയായി നിറുത്തണമായിരുന്നു. മനുഷ്യത്വമാണ് വലുതെന്ന് ഇനിയെങ്കിലും സഖാക്കള്‍ തിരിച്ചറിയണം.
പിണറായി വിജയന്റെയും മന്ത്രിപരിവാരങ്ങളുടെയും അതിവേഗ യാത്രകള്‍ക്കായി ഈയിടെ തരപ്പെടുത്തിയ ഹെലികോപ്ടര്‍ എന്തുകൊണ്ട് ഈ കുട്ടിയെ തെരയാന്‍ വിട്ടുകൊടുത്തില്ല.  ഹെലികോപ്ടറില്‍ കൊല്ലം മുതല്‍ തിരുവനന്തപുരം വരെയും കൊല്ലം മുതല്‍ എറണാകുളം വരെയും ഒരു നിരീക്ഷണം നടത്താന്‍ രണ്ടു മണിക്കൂര്‍ മതിയായിരുന്നു. കൊല്ലത്തെ കുട്ടിസഖാക്കളോട് ഈ ശ്രമത്തില്‍ പങ്കുചേരാന്‍ ഗോവിന്ദന്‍ സഖാവിന് പറയാമായിരുന്നല്ലോ.  എംസി റോഡ് അപ്പാടെ പോലീസ് പരിശോധിച്ചു എന്നത് നേരാണെങ്കിലും റെയില്‍വെ സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ യാതൊരുവിധം പരിശോധനകളും ഉണ്ടായിട്ടില്ല എന്നത് വലിയൊരു പരിമിതിയാണ്. ഇനി ഉണ്ടായിട്ട് കാര്യവിമില്ല. ഇത്തരം കാര്യങ്ങള്‍ ഏകോപിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കൊല്ലത്തു നിന്നുള്ള മന്ത്രിമാരെയോ മറ്റോ നിയോഗിക്കാമായിരുന്നു.
സഖാക്കളേ, ഒരു പെണ്‍കുഞ്ഞിനെ കാണാതെ പോയതല്ലേ. ചിഞ്ചുറാണി എന്നൊരു വനിതാ മന്ത്രി കൊല്ലത്തു നിന്നുണ്ടല്ലോ. ആ മന്ത്രിയെ കൊല്ലത്തേക്ക് അയയ്ക്കാമായിരുന്നല്ലോ. അതല്ലെങ്കില്‍ വീണയോ ബിന്ദുവോ ഒക്കെ കേരളത്തിലെ  വനിതാ മന്ത്രിമാരാണല്ലോ. അവരെ കൊല്ലത്തേക്ക് അയച്ചിരുന്നെങ്കില്‍ ഒന്നര കോടി വരുന്ന കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് പിണറായി സര്‍ക്കാര്‍ വലിയ പ്രധാന്യം കൊടുക്കുന്നുണ്ടെന്നതിന് തെളിവായി മാറിയേനേ.

 


മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ കുട്ടിയെ തെരയാന്‍ പോയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ മുഖ്യമന്ത്രി ഒരു കാര്യം അറിയണം. ഇങ്ങനെയൊരു സംഭവം അറിഞ്ഞ് തിങ്കളാഴ്ച രാത്രി മുതല്‍ കൊല്ലത്തും കൊട്ടാരക്കരയിലും പൂയപ്പള്ളിയിലും തമ്പടിച്ചിരിക്കുന്നു. പെരുവഴിയിവും വനത്തിലും ആളൊഴിഞ്ഞ വീട്ടുമുറ്റങ്ങളിലുമൊക്കെ നാട്ടുകാരും വെറുതെക്കാരും വഴിപോക്കരും വരെ കുഞ്ഞിനെ അരിച്ചുപെറുക്കുന്ന സാഹചര്യമുണ്ടായി. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജനാവലിയൊന്നാകെ ബാലികയെ തെരയാന്‍ ഓടിയെത്തിയിരിക്കുന്നു.
മുഖ്യമന്ത്രി ഇരട്ടച്ചങ്കനോ ഓട്ടച്ചങ്കനോ എന്നതല്ല ഇപ്പോഴത്തെ  പ്രശ്‌നം. ഹൃദയം ഒരെണ്ണം മതി. പക്ഷെ ആ ഹൃദയത്തില്‍ കരുതലും സ്‌നേഹവുമുണ്ടായിരിക്കണമായിരുന്നു. അബിഗെയില്‍ സാറ റെജി  എന്ന ആറു വയസുകാരിക്ക് ഒന്നും സംഭവിക്കരുതേ എന്ന് കേരളം ആത്മാര്‍ഥതമായി പ്രാര്‍ഥിക്കുകയാണ്.  
നവകേരള സദസ് തിരുവനന്തപുരം വരെ ചെല്ലുമ്പോള്‍ കേരളം ജപ്പാനോ അമേരിക്കയോ ആയി മാറ്റുമെന്നാണ് സഖാക്കളുടെ പ്രചാരണം. അത്തരത്തില്‍ വിശ്വസിക്കുന്ന കുറെ അടിമ അണികളും പാര്‍ട്ടിയെ അന്ധമായി വിശ്വസിക്കുന്നു.
കാസര്‍ഗോട്ടു തുടങ്ങി കോഴിക്കോട് വരെ എത്തിയ വിജയന്റെ പരാജയയാത്ര ഒരു ദിവസം മുടങ്ങിയാല്‍ ഒന്നും സംഭവിക്കാനില്ല. പിണറായിയും സംഘവും സഞ്ചരിക്കുന്ന ആംഡംബരബസ് പാട്ടുപെട്ടി നിറുത്തി  നേരേ കൊല്ലത്തേക്ക് പോയിരുന്നെങ്കില്‍ ഇന്നലെ രാത്രി കൊല്ലത്തുപോയി ഇന്നു രാവിലെ മടങ്ങിയെത്തി നവകേരള യാത്ര പുനരാരംഭിക്കാമായിരുന്നു.
ഇതൊന്നുമല്ല മനുഷ്യത്വമുള്ള നേതാക്കളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ഒരു ബാലികയെ കാണാതെ പോയെന്നതും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി എന്നതും മാത്രമല്ല പ്രധാനം. കേരളത്തില്‍ 12 വയസില്‍ താഴെ പ്രായമുള്ള 25 ലക്ഷത്തോളം കുഞ്ഞുങ്ങളുണ്ട്. ഈ കുട്ടികളെല്ലാം നഴ്‌സറി സ്‌കൂള്‍ മുതല്‍ പഠിക്കുന്ന കുട്ടികളാണ്. സ്‌കൂള്‍ ബസുകളില്‍ മാത്രമല്ല ലൈന്‍ ബസുകളിലും നടന്നും സൈക്കിളിലുമൊക്കെ പോയി  ക്ലാസുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുണ്ട്.
 പുഴയും തോടും വനവും കാടും ഇടവഴിയും പാടവും താണ്ടി സ്‌കൂളുകളില്‍ പോയി വരുന്ന കുട്ടികളുണ്ട്. പട്ടാപ്പകല്‍ ഒരു നഗരപ്രന്തത്തില്‍ നിന്ന് ഒരു കുട്ടിയെ  തട്ടിക്കൊണ്ടുപോയി എങ്കില്‍ കേരളത്തിലെ 25 ലക്ഷം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം എത്ര ദയനീയം എന്നതാണ് ചോദ്യം.
ജനങ്ങളുടെ സുരക്ഷയ്ക്ക് പോലീസ് സ്ഥാപിച്ച വഴിയോര കാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണ്. ഇന്നലെയുണ്ടായതിനുസമാനമായി സംഭവവങ്ങളുണ്ടായാല്‍ പോലീസിന് ആശ്രയം സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സിസിടി കാമറകള്‍ മാത്രമാണ്.
ആരാധ്യയായ ജസ്റ്റീസ് ഫാത്തിമാ ബീവിയുടെ മൃതദേഹം കാണാന്‍ പോലും വനിതാ മന്ത്രിയും പത്തനംതിട്ടക്കാരിയുമായ വീണ പോയില്ല എന്ന വിമര്‍ശനം ബാക്കിനില്‍ക്കൊണ് അബിഗെയിലിന്റെ തിരോധാനത്തെയും പിണറായി സര്‍ക്കാരിനെയും ജനം വെറുത്തുപോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (7 hours ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (7 hours ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (8 hours ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (8 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (9 hours ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (9 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (9 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (10 hours ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (10 hours ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (10 hours ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (11 hours ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (12 hours ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (12 hours ago)

Malayali Vartha Recommends