Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...

നവ കേരളത്തിൽ പ്രതിസന്ധി ഉദ്യോഗസ്ഥർ കാലുവാരി പിരിക്കുന്ന പണം എവിടേക്ക്?

07 DECEMBER 2023 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

പാലക്കാട് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം... മൂന്നു പേർ പരുക്കേറ്റ് ആശുപത്രിയിൽ

സങ്കടക്കാഴ്ചയായി... അട്ടപ്പാടിയിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം....

വികസിത ഭാരത് യാത്രയിലെ നാഴികക്കല്ലാണ് വന്ദേഭാരത് ട്രെയിനുകളെന്ന് പ്രധാനമന്ത്രി... എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

  സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഒരു ഭാഗം സർക്കാർ പിടിച്ചെടുക്കുമെന്ന വിവരം പുറത്തുവന്നതോടെ നവകേരള സദസിന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുക്കാൻ ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. അതേ സമയം നവകേരള സദസിന്റെ ഔദ്യോഗിക പിരിവ് ഹൈക്കോടതി ഇല്ലാതാക്കിയതോടെ സദസ് സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്നു. ഉദ്യോഗസ്ഥർ പിരിച്ച പണം എവിടെ പോകുന്നുവെന്നാണ് സർക്കാർ അത്ഭുതപ്പെടുന്നത്.    നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ്  സ്റ്റേ ചെയ്തത് . പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹർജിയിലാണ് നിർദേശം. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റി. : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപയാണ്.             ഇതിൽ 5 ലക്ഷം രൂപയോളം പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ വഴി സമാഹരിക്കാനായിരുന്നു പദ്ധതി. ഇതാണ് ഹൈക്കോടതി മുടക്കിയത് .  ബാക്കിവരുന്ന 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പ്രധാന സർക്കാർ ഉദ്യോഗസ്ഥൻ കൺവീനറായ സംഘാടക സമിതി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം കണ്ടെത്തണമെന്നാണ് നിർദേശം.   കേരളീയവും  നവകേരള സദസുമൊക്കെ തുടങ്ങിയതോടെ സംസ്ഥാനത്തെ നിയുതി വരുമാനം  പൂർണമായി നിലച്ചു കഴിഞ്ഞു.  ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ഇക്കാര്യം കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ  പാർലെമെൻ്റിൽ പറഞ്ഞത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. 

 

 

 

 

 

 കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ  ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. പിരിവ് തരുന്നവരോട് ഇനിയെങ്ങനെ നികുതി ചോദിക്കും? 


നവകേരള സദസെന്ന് പേരിട്ട പരിപാടിയിലേക്കും ചെലവ് കണ്ടെത്താൻ പിരിവ് തന്നെയാണ്  ശരണം. പിരിവിന് സ്പോണ്‍സര്‍ഷിപ്പ് എന്നാണ് വിളിപ്പേര്. ഓരോ മണ്ഡലത്തിലും സദസ് സംഘടിപ്പിക്കാൻ വലിയ ചെലവുണ്ട്. പന്തൽ, ലൈറ്റ് ആൻറ് സൗണ്ട്, കസേര, ലഘുഭക്ഷണം, പ്രചരണം എന്നിങ്ങനെ കാശ് ഒഴുകുന്ന വഴി നിരവധിയാണ്.

പഞ്ചായത്തുകൾക്ക് 50,000 രൂപയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരു ലക്ഷവും കോർപ്പറേഷനുകൾക്ക് 2 ലക്ഷവും ജില്ലാ പഞ്ചായത്തിന് 3 ലക്ഷം രൂപയും ചെലവഴിക്കാൻ  സർക്കാർ അനുമതി നൽകിയത്. ഇതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.   

ബാക്കിയുള്ള പണം പിരിച്ചെടുക്കണം. ഉത്തരവാദിത്തം സംഘാടക സമിതി ചെയർമാനായ ജനപ്രതിനിധിക്കും കൺവീനറായ സർക്കാർ ഉദ്യോഗസ്ഥനും. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ജില്ലാ സപ്ലൈ ഓഫീസറും, വാമനപുരത്ത് ജില്ലാ ഫോറസ്റ്റ് ഓഫീസറും, അരുവിക്കരയിൽ ജില്ലാ പ്ലാനിങ് ഓഫീസറുമാണ് കൺവീനർമാർ. പരിപാടിക്ക് പണം സമാഹരിക്കേണ്ട ചുമതലയും ഉദ്യോഗസ്ഥരുടെ ചുമലിലാണ്. സപ്ലൈ ഓഫീസറും വനം ഉദ്യേഗസ്ഥനും  സെയിൽ ടാക്സ് ഉദ്യോഗസ്ഥനും ചോദിച്ചാൽ എങ്ങനെയാണ് പണം നൽകാതിരിക്കുക?   സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇടതു മുന്നണി സർക്കാർ പകപോക്കൽ സമീപനമാണ് പിന്തുടരുതെന്നാണ്  ഉദ്യോഗസ്ഥർ  പറയുന്നത്.സ്ഥാപനങ്ങളിലെയും ബയോമെട്രിക്ക് പഞ്ചിംഗ് മെഷീൻ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.  ഫയൽ നീക്കം കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനും  നടപടിയെടുത്തു.  യൂണിയൻ പ്രവർത്തനം ഇല്ലാതാക്കുന്നതിൻ്റെ ആദ്യപടി കെ.എസ്.ഇ.ബി യിൽ നടപ്പാക്കി.  രാഷ്ട്രീയ പ്രവർത്തനം കെ എസ് ഇ ബി യുടെ പടിക്ക് പുറത്തായി. കെ എസ്.ആർ റ്റി സി യിൽ   ശുദ്ധികലശം തുടങ്ങി കഴിഞ്ഞു   ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത  വര്‍ധിപ്പിക്കാന്‍ കേ ന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും സംസ്ഥാന  സർക്കാർ ഇതു വരെ അനങ്ങിയിട്ടില്ല.    നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതോടെ ഇത് 34 ശതമാനം ആകും.  
2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് പുതുക്കിയ ഡിഎ ലഭിച്ചു. ക്ഷാമമബത്ത ഉയര്‍ത്തിയത് രാജ്യത്തെ 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പ്രയോജനപ്രദമായി.  

ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രമന്ത്രിസഭാ യോഗം  ക്ഷാമബത്ത ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാകും.    സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി   ഡിഎ അനുവദിച്ചിട്ടില്ല.    ഇപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച മൂന്ന് ശതമാനം കൂടിയാവുമ്പോൾ സംസ്ഥാന ജീവനകാർക്ക്  പതിനൊന്ന്  ശതമാനം കുടിശിക വരും.  ഇത് എന്ന് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കെ റയിലിന് ഒഴികെ സംസ്ഥാന സർക്കാരിൻ്റെ കൈയിൽ നയാ പൈസ ബാക്കിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.   പതിനൊന്ന്  ശതമാനം ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനകാർക്ക് അടുത്ത കാലത്തൊന്നും കിട്ടാൻ പോകുന്നില്ല. കിട്ടിയാൽ തന്നെ പി.എഫിൽ ലയിപ്പിക്കുമെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.ഇക്കാര്യത്തിൽ കോടതി വരെ ഇടപെട്ടു.   ജീവനക്കാരുടെ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. പെൻഷൻ പ്രായം ഇത്തവണ  വർധിപ്പിക്കുമെന്ന് ജീവനക്കാർ കരുതിയിരുന്നെങ്കിലും അതും നടന്നില്ല.   എന്നിട്ടും ജീവനകാർക്കുള്ള ഇടതു സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് . ഇതിന് പുറമേയാണ് ചെങ്കൊടി ഉൾപ്പെടെയുള്ള കൊടികൾ വിലക്കി സർക്കാർ ഉത്തരവിറക്കിയത്.   ചുരുക്കത്തിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും സർക്കാർ ജീവനക്കാരോടുള്ള കലിപ്പ് തീരുന്നില്ല. എത്രയും വേഗം സർക്കാർ  സംവിധാനം രാഷ്ട്രീയ മുക്തമാക്കാമോ  അത്രയും വേഗം  അത് നിർവഹിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. സി എം ഡാഷ് ബോർഡ് പോലുള്ള നടപടികൾ അതിൻ്റെ തുടക്കം മാത്രമാണ്. സർക്കാരിനെ  കാർന്നു തിന്നുന്ന പുഴുവായി  ജീവനക്കാരുടെ യൂണിയനുകൾ മാറിയതോടെയാണ് സർക്കാർ അവർക്ക് എതിരായി മാറിയത്. ഇടതുപക്ഷ ത്തിന് മാത്രമേ ഇത്രയും കർശനമായി നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. കാരണം അവർക്കാണ് സർക്കാർ ഓഫീസുകളിൽ മുൻതൂക്കം.   മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ കാണാനെത്തിയ സി പി എം യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി  ആട്ടി പുറത്താക്കിയിട്ട് അധികനാളായിട്ടില്ല.  ഇനി ഇത്തരക്കാർക്കെതിരെ  നടപടിയും  വരും.   ഉദ്യോഗസ്ഥർ സർക്കാർ ചെലവിൽ കൂട്ട പിരിവ് തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. സർക്കാർ തന്നെ പിരിവ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് കൈയയച്ച് സംഭാവന വാങ്ങാം.  പിരിവ് ഒരു അംഗീകൃത വ്യവസായമായി സർക്കാർ മാറ്റിയിരിക്കുകയാണ്. അതിനാൽ ഉദ്യോഗസ്ഥർക്ക് പേടിക്കേണ്ട. സർക്കാരിലേക്ക് പണം കണ്ടെത്തേണ്ട ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റും സർക്കാരിന്റെ പോക്കറ്റും വീർപ്പിക്കുന്ന തിർക്കിലാണ്. ഇക്കാര്യം സർക്കാരിനും അറിയാം.കോളീയവും നവകേരള സദസുമൊക്കെ നടത്താൻ കേരളത്തിലെ പ്രമാണിമാരായ ബിസിനസുകാർ കോടികളാണ് മുടക്കിയിരിക്കുന്നത്. നാളെ ഇവരോട് കൃത്യമായി നികുതി അടയ്ക്കാൻ പറയാൻ സർക്കാരിന് എന്താണ് അധികാരം. ഇക്കാര്യം ധനവകുപ്പിലെ ഉദ്യോഗസ്ഥർ  ധനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ചുരുക്കത്തിൽ സർക്കാർ മാത്രമല്ല പ്രജകളും ബുദ്ധിമുട്ടിലാകും.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (4 minutes ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (16 minutes ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (32 minutes ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (45 minutes ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (56 minutes ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (1 hour ago)

ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം...‌  (1 hour ago)

എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത്....  (1 hour ago)

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (9 hours ago)

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്  (9 hours ago)

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (12 hours ago)

112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ  (12 hours ago)

കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (12 hours ago)

ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി  (12 hours ago)

കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends