ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...

ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ശ്രീലങ്കയുടെ തെക്കൻ തീരത്തിനടുത്ത് അമേരിക്കൻ അന്തർവാഹിനി ഇറാനിയൻ കപ്പലിൽ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തു വരുന്നത്.
ശ്രീലങ്കയിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ ആക്രമണത്തിൽ മുങ്ങിയ ഐആർഐഎസ് ദേനയിൽ ഏകദേശം 180 പേർ ഉണ്ടായിരുന്നുവെന്നാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി പാർലമെന്റിനെ അറിയിച്ചത്.
ബംഗാൾ ഉൾക്കടലിൽ നടന്ന നാവിക അഭ്യാസത്തിൽ പങ്കെടുത്ത് ഇന്ത്യയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇറാൻ യുദ്ധക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 18 മുതൽ ഫെബ്രുവരി 25 വരെയായിരുന്നു നാവിക അഭ്യാസം.
32 പേരെ രക്ഷപ്പെടുത്തിയതായും നിരവധി മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെടുത്തതായും ശ്രീലങ്കൻ അധികൃതർ . പരിക്കേറ്റവർ തെക്കൻ തുറമുഖ നഗരമായ ഗാലെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha

























