അടുപ്പുവെട്ടോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി; ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം; യാഗശാലയായി നഗരം

ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ. രാവിലെ 9.45 ന് അടുപ്പുവെട്ടോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം.
മന്ത്രിമാരായ വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ മുരളീധരന്‍, മേയർ വി വി രാജേഷ് തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ പൊങ്കാല ചടങ്ങിന്‍റെ ഭാഗമായി ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി.
ക്ഷേത്ര മുറ്റം മുതൽ പത്ത് കിലോ മീറ്ററിലേറെ ദൂരത്തിൽ നഗരവീഥികളെല്ലാം പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു.കുംഭമാസത്തിലെ മകം നാളും പൗർണ്ണമിയും ഒത്തുചേരുന്ന ഇന്ന് ചന്ദ്രഗ്രഹണ ദിവസത്തെ പൊങ്കാല എന്ന പ്രത്യേകത കൂടിയുണ്ട്.
പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് സർക്കാർ പ്രാദേശിക അവധിയാണ്.പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തർ സ്വന്തം അടുപ്പുകളിൽ ജ്വലിപ്പിച്ചതോടെ നഗരം യാഗശാലയായി.
https://www.facebook.com/Malayalivartha






















