സ്കൂൾ വിട്ട ശേഷം മനോജ് മക്കളുമായി കാറിൽ വീട്ടിലേക്ക്; ഇടവഴിയിൽ കാർ നിർത്തി മക്കൾക്കു വിഷം കലർത്തിയ ജൂസ് കൊടുത്തു; ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പി; പിന്നാലെ മൂത്ത മകൾക്കും പിതാവിനും സംഭവിച്ചത്

ആലപ്പുഴ മാന്നാറിൽ മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകി സ്വയം കുടിച്ച് പിതാവ്. അച്ഛനും മൂത്ത മകളും മരിച്ചു. മാന്നാർ ആലുംമൂട് സ്വദേശി മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിനിയാണ് . ശിവഗംഗ 2– ാം ക്ലാസിലും . മൂന്നരയോടെ സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്കു വരികയായിരുന്നു. ആ സമയം മാന്നാർ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയിൽ കാർ നിർത്തി മക്കൾക്കു വിഷം കലർത്തിയ ജൂസ് കൊടുത്തു . മനോജും ജൂസ് കഴിച്ചു. ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പി .
പിന്നാലെ ജ്യൂസ് കുടിച്ച മനോജും മൂത്തമകൾ ശിവനന്ദനയും അവശനിലയിലായി. പിന്നാലെ ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിച്ചു. അവരാണ് മൂവരെയും ആശുപത്രിയിലേക്കു കൊണ്ടു പോയത്. യാത്രാമധ്യേ മനോജ് മരിച്ചു. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി 10 മണിയോടെ മരിച്ചു.
https://www.facebook.com/Malayalivartha
























