ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ചൈന കൂടി കളത്തിലേക്ക് ഇറങ്ങുമ്പോൾ യുദ്ധത്തിന്റെ ഗതി മാറുമോ..? ഇസ്രയേൽ യുഎസ് സംയുക്താക്രമണത്തെ ചെറുക്കാനാവശ്യമായ ആയുധങ്ങൾ ഇറാന് ലഭിക്കുന്നത് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നെന്ന് റിപ്പോർട്ട്. ഇറാനുമായി നേരിട്ട് ആയുധ ഇടപാടുകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ടെങ്കിലും വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾ പല കോണിൽനിന്ന് ഉയരുന്നുണ്ട്.നേരിട്ട് വൻ തോതിലുള്ള ആയുധ ഇറക്കുമതിയല്ല ഇറാൻ നടത്തുന്നത്.
മറിച്ച് ചൈനയിൽനിന്ന് ഇറാൻ ചെറുഘടകങ്ങളുടെ ഇറക്കുമതി നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് പിന്നാലെ ചൈനയിൽനിന്ന് വൻതോതിൽ ആയുധങ്ങൾ വാങ്ങാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.സൂപ്പർസോണിക് കപ്പൽവേധ മിസൈലായ സിഎം-302 ചൈനയിൽനിന്ന് വാങ്ങാനായി ഇറാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുടെ വൈ.ജെ.-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണ് സിഎം-302. വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ യുദ്ധക്കപ്പലുകളെ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ മിസൈലെന്നതാണ് പ്രത്യേകത.
12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് പിന്നാലെയാണ് ഇറാൻ സൂപ്പർസോണിക് കപ്പൽവേധമിസൈലായ സിഎം 302 ചൈനയിൽനിന്ന് വാങ്ങാൻ തീരുമാനിച്ചത്. 2026 ഫെബ്രുവരിയോടടുത്ത് ഈ ഇടപാട് പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഉദ്യോഗസ്ഥർ ചൈന സന്ദർശിച്ചതായുള്ള റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, ചൈന ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു.ഖമേനി കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ ആക്രമണത്തിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച മിഡിൽ ഈസ്റ്റ് ഐയിൽ വന്ന ഒരു റിപ്പോർട്ട്, ചൈന ടെഹ്‌റാനെ "ആക്രമണ" ആയുധങ്ങളും അധിക "പ്രതിരോധ" ആയുധങ്ങളും എങ്ങനെ നൽകിയെന്ന് വിശദമായി പ്രതിപാദിച്ചു.
അതേസമയം, ഇറാനും ചൈനയും ചൈനീസ് നിർമ്മിത CM302 കപ്പൽവേധ മിസൈലുകൾക്കായുള്ള ഒരു കരാറിലേക്ക് അടുക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഇറാന്റെ നിലവിലുള്ള ആയുധപ്പുരയുടെ ഭൂരിഭാഗവും തദ്ദേശീയമായി നിർമ്മിച്ചതാണെങ്കിലും, അവയിൽ പലതും പഴയ ചൈനീസ് ഡിസൈനുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, അല്ലെങ്കിൽ ചൈനീസ് നിർമ്മിത ഘടകങ്ങളെ ആശ്രയിച്ചാണ്. പതിറ്റാണ്ടുകളായി ടെഹ്‌റാന്റെ ആയുധപ്പുര കെട്ടിപ്പടുക്കുന്നതിൽ ചൈന വഹിച്ച പങ്ക് ഇങ്ങനെയാണ്.വിപുലമായ ചൈനീസ് സഹായമില്ലായിരുന്നെങ്കിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്ന ഡ്രോൺ,
മിസൈൽ ശേഷികൾ ഇറാൻ കൈവരിക്കുമായിരുന്നില്ലെന്ന് മുതിർന്ന പത്രപ്രവർത്തകനും പ്രതിരോധ വിദഗ്ധനുമായ സന്ദീപ് ഉണ്ണിത്താൻ ഇന്ത്യ ടുഡേ ഡിജിറ്റലിനോട് പറഞ്ഞു.ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത എച്ച്ക്യു-9ബി ദീർഘദൂര മിസൈലുകളേയും ഇറാൻ ആശ്രയിക്കുന്നുണ്ട്. 260 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് സാധിക്കുമെന്നാണ് അവകാശവാദം. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനും ഇവയ്ക്ക് ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























