Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

04 MARCH 2026 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം

അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു

ചൈന കൂടി കളത്തിലേക്ക്  ഇറങ്ങുമ്പോൾ യുദ്ധത്തിന്റെ ഗതി മാറുമോ..? ഇസ്രയേൽ യുഎസ് സംയുക്താക്രമണത്തെ ചെറുക്കാനാവശ്യമായ ആയുധങ്ങൾ ഇറാന് ലഭിക്കുന്നത് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നെന്ന് റിപ്പോർട്ട്. ഇറാനുമായി നേരിട്ട് ആയുധ ഇടപാടുകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ടെങ്കിലും വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾ പല കോണിൽനിന്ന് ഉയരുന്നുണ്ട്.നേരിട്ട് വൻ തോതിലുള്ള ആയുധ ഇറക്കുമതിയല്ല ഇറാൻ നടത്തുന്നത്.

മറിച്ച് ചൈനയിൽനിന്ന് ഇറാൻ ചെറുഘടകങ്ങളുടെ ഇറക്കുമതി നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് പിന്നാലെ ചൈനയിൽനിന്ന് വൻതോതിൽ ആയുധങ്ങൾ വാങ്ങാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.സൂപ്പർസോണിക് കപ്പൽവേധ മിസൈലായ സിഎം-302 ചൈനയിൽനിന്ന് വാങ്ങാനായി ഇറാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുടെ വൈ.ജെ.-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണ് സിഎം-302. വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള വലിയ യുദ്ധക്കപ്പലുകളെ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ മിസൈലെന്നതാണ് പ്രത്യേകത.

 

12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് പിന്നാലെയാണ് ഇറാൻ സൂപ്പർസോണിക് കപ്പൽവേധമിസൈലായ സിഎം 302 ചൈനയിൽനിന്ന് വാങ്ങാൻ തീരുമാനിച്ചത്. 2026 ഫെബ്രുവരിയോടടുത്ത് ഈ ഇടപാട് പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഉദ്യോഗസ്ഥർ ചൈന സന്ദർശിച്ചതായുള്ള റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, ചൈന ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു.ഖമേനി കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ ആക്രമണത്തിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച മിഡിൽ ഈസ്റ്റ് ഐയിൽ വന്ന ഒരു റിപ്പോർട്ട്, ചൈന ടെഹ്‌റാനെ "ആക്രമണ" ആയുധങ്ങളും അധിക "പ്രതിരോധ" ആയുധങ്ങളും എങ്ങനെ നൽകിയെന്ന് വിശദമായി പ്രതിപാദിച്ചു.

 

അതേസമയം, ഇറാനും ചൈനയും ചൈനീസ് നിർമ്മിത CM302 കപ്പൽവേധ മിസൈലുകൾക്കായുള്ള ഒരു കരാറിലേക്ക് അടുക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഇറാന്റെ നിലവിലുള്ള ആയുധപ്പുരയുടെ ഭൂരിഭാഗവും തദ്ദേശീയമായി നിർമ്മിച്ചതാണെങ്കിലും, അവയിൽ പലതും പഴയ ചൈനീസ് ഡിസൈനുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, അല്ലെങ്കിൽ ചൈനീസ് നിർമ്മിത ഘടകങ്ങളെ ആശ്രയിച്ചാണ്. പതിറ്റാണ്ടുകളായി ടെഹ്‌റാന്റെ ആയുധപ്പുര കെട്ടിപ്പടുക്കുന്നതിൽ ചൈന വഹിച്ച പങ്ക് ഇങ്ങനെയാണ്.വിപുലമായ ചൈനീസ് സഹായമില്ലായിരുന്നെങ്കിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്ന ഡ്രോൺ,

മിസൈൽ ശേഷികൾ ഇറാൻ കൈവരിക്കുമായിരുന്നില്ലെന്ന് മുതിർന്ന പത്രപ്രവർത്തകനും പ്രതിരോധ വിദഗ്ധനുമായ സന്ദീപ് ഉണ്ണിത്താൻ ഇന്ത്യ ടുഡേ ഡിജിറ്റലിനോട് പറഞ്ഞു.ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത എച്ച്ക്യു-9ബി ദീർഘദൂര മിസൈലുകളേയും ഇറാൻ ആശ്രയിക്കുന്നുണ്ട്. 260 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് സാധിക്കുമെന്നാണ് അവകാശവാദം. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനും ഇവയ്ക്ക് ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (16 minutes ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (21 minutes ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (27 minutes ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (34 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (48 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (1 hour ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (1 hour ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (2 hours ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (3 hours ago)

ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള  (5 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (6 hours ago)

Malayali Vartha Recommends