Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണയെ കുരുക്കിട്ട് വീഴ്ത്തി SFIO; അറസ്റ്റ് ഒഴിവാക്കാനാവില്ല; കോടതിയുടെ മിന്നൽ നീക്കം; അച്ഛനും മകളും ICU വിലേയ്ക്ക് ?

12 FEBRUARY 2024 06:39 PM IST
മലയാളി വാര്‍ത്ത

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് താത്കാലിക ആശ്വാസം. ഹർജിയിൽ വിധി പറയും വരെ തുടർനടപടി നിർത്തി വെക്കണമെന്ന് കർണാടക ഹൈക്കോടതി നിര്‍ദേശിച്ചു. എസ്‌ എഫ് ഐഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാ ലോജിക്ക് ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി.


ഹര്‍ജിക്കാരിയെ അറസ്റ്റ് ചെയ്യുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. പിന്നാലെയാണ് ഹര്‍ജി വിധിപറയാന്‍ മാറ്റിയത്. അന്വേഷണത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ ഹര്‍ജിക്കാരന് ചൂണ്ടിക്കാണിക്കാം എന്നാല്‍ ഈ സമയത്ത് അന്വേഷണം നടക്കട്ടെ എന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി.

ഇടക്കാല ഉത്തരവ് വരുന്നത് വരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു .എന്നാൽ  SFIO ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കാൻ എക്‌സ ലോജിക്കിനോട് കോടതി ആവശ്യപ്പെട്ടു

CMRL ന്റെ ഇടപാടുകളിൽ ദുരൂഹത ഉണ്ടെന്നും സേവനമില്ലാതെ 1 .72 കോടി കൈപ്പറ്റിയതായി തെളിഞ്ഞെന്നും SFIO വാദിച്ചു .ഇതിനായി എല്ലാ ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നു SFIO വാദിച്ചു.

പ്രധാനമായും രണ്ട് വാദമുഖങ്ങളാണ് SFIO ഉന്നയിച്ചത് .   ചട്ടം 210 പ്രകാരമുള്ള ഒരു അന്വേഷണം പ്രഖ്യാപിച്ചുശേഷം അതെ കേസിൽ പിന്നീട് ചട്ടം 212 പ്രകാരമുള്ള അന്വേഷണം പ്രഖ്യാപിക്കുന്നത് നില നിൽക്കില്ലെന്നാണ് എക്സലോജിക്ക്  മുന്നോട്ട് വെച്ച ഒരു  വാദം  .എസ് എഫ് ഐ ഒ അന്വേഷണത്തിന് മുന്‍പ് തന്നെ രജിസ്ട്രാറുടെ അന്വേഷണം ആരംഭിച്ചിരുന്നതായും എക്‌സാലോജികിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്പനി നിയമം 210 പ്രകാരം നടക്കുന്ന അന്വേഷണം നടക്കുന്നുണ്ട്. ഇതേ നിയമത്തിലെ 212ാം വകുപ്പ് പ്രകാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം യുഎപിഎ നിയമത്തിന് സമാനമാണെന്നുമാണ് എക്‌സാലോജിക്കിന്റെ വാദം. എസ്‌എഫ്ഐഒ ഇപ്പോൾ നടത്തി വരുന്ന അന്വേഷണത്തിന് ആധാരമായ വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജൻസിയുടെ തുടർനടപടികൾക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹർജിയിലെ മറ്റൊരാവശ്യം. കമ്പനി മേധാവിയായ വീണയെ ചോദ്യം ചെയ്യുന്നതും തെളിവ് ശേഖരണത്തിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നതും തടയണമെന്നാണ് തുടർ നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ രണ്ട് സമാന്തര അന്വേഷണങ്ങൾ അല്ല ഇത്  എന്നും  ചട്ടം 210 പ്രകാരമുള്ള അന്വേഷണത്തിന് ശേഷമാണ് പുതിയ അന്വേഷണം എന്നും   ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി എന്നും  SIFO സ്ഥിരീകരിച്ചു . വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് ‌എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.


ഏതായാലും അന്വേഷണത്തിന് സ്റ്റേ കോടതി നൽകിയിട്ടില്ല . രേഖകൾ ഹാജരാക്കാൻ എക്സലോജിക്കിന് feb 15 വരെ സമയം നൽകിയിട്ടുണ്ട് .ഒരേ സമയത്തു രണ്ട് അന്വേഷണങ്ങൾ അതായത് SFIO യുടെയും രജിസ്‌ട്രേഷൻ ഓഫ് കമ്പനിയുടെയും അന്വേഷണങ്ങൾ  നടത്താനുള്ള അനുമതി തന്നെയാണ് കർണാടക ഹൈക്കോടതി നൽകിയിട്ടുള്ളത് . അന്വേഷണവുമായി സഹകരിക്കാൻ തന്നെയാണ് എക്സലോജിക്കിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

എക്‌സാലോജിക് – സിഎംആർഎൽ കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കേരള ഹൈക്കോടതിയും ശരിവെച്ചു . എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അന്വേഷണം തടയുന്നത് എന്തിനാണ? അന്വേഷണത്തിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്നും കെഎസ്‌ഐഡിസിയോട് കോടതി ചോദിച്ചു.


എക്‌സാലോജിക്ക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ കെഎസ്‌ഐഡിസി കോടതിയിൽ രണ്ടാഴ്ച്ച സമയം ചോദിച്ചു. ഇതോടെ, ഹർജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.

കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എസ്എഫ്ഐഒ ഉദ്യോഗസ്ഥർ കൊച്ചിയിലെ സിഎംആർഎൽ അസ്ഥാനത്തും ഫാക്ടറിയിലും പരിശോധന നടത്തിയിരുന്നു. ബിസിനസ് വളർച്ചയ്ക്കായി നിരവധി രാഷ്ട്രീയക്കാർക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ  വീണയ്ക്കും സിഎംആർഎൽ കോടികൾ സമ്മാനമായി നൽകിയെന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സിഎസ് വൈദ്യനാഥനാണ് കേസിൽ കെഎസ്ഐഡിസിക്കുവേണ്ടി ഹാജരായത്.ബെംഗളുരുവിൽ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ സാജൻ പൂവയ്യ അസോസിയേറ്റ്സാണ് വീണയുടെ കേസ് ഏറ്റെടുത്തിരിക്കുന്നത്.

ഏതായാലും താൽക്കാലിക ആശ്വാസം കിട്ടി എങ്കിലും ഇതുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങൾ മുന്നോട്ട് പോകും അന്വേഷണത്തിന് കർണാക ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും സ്റ്റേ കിട്ടിയിട്ടില്ല .  കേരള ഹൈക്കോടതി കേസ് വിധി പറയാൻ  ഈ മാസം 26 ലേയ്ക്ക് നീട്ടിവെച്ചിട്ടുണ്ട് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (4 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (5 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (5 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (11 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (11 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (12 hours ago)

Malayali Vartha Recommends