ധനലക്ഷ്മി ബാങ്കിന്റെ സിഇഒ എംഡി സ്ഥാനത്തേക്കുള്ള മത്സരം മുറുകുന്നു
പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിൻ്റെ സിഇഒ, എംഡി സ്ഥാനങ്ങളിലേക്കുള്ള മത്സരം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. നിലവിലുള്ള സിഇഒയും എംഡിയുമായ ശ്രീ ജെ.കെ ശിവൻ 2024 ജനുവരിയിൽ വിരമിച്ചിരുന്നു. എന്നാൽ പുതിയ സിഇഒ അധികാരം ഏൽക്കുന്നത് വരെ ശിവന്റെ കാലാവധി ആർബിഐ നീട്ടിയിട്ടുണ്ട്. ആഭ്യന്തര പടലപ്പിണക്കങ്ങളും സാമ്പത്തിക പ്രതിസന്ധികളും മൂലം ഉലഞ്ഞിരുന്ന ബാങ്കിനെ റീറ്റെയ്ല്‍ വായ്പകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നി ഭേദപ്പെട്ട തലത്തിലേക്ക് ഉയര്‍ത്തിയ നിറവിലാണ് ജെ.കെ. ശിവന്റെ പടിയിറങ്ങുന്നത് .2021 ജനുവരിയിലാണ് എം.ഡി ആന്‍ഡ് സി.ഇ.ഒ പദവിയിലേക്ക് ജെ.കെ. ശിവനെ നിയമിക്കാന്‍ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്.
റിസര്‍വ് ബാങ്ക് നിയോഗിച്ച എം.ഡിയായ സുനില്‍ ഗുര്‍ബക്‌സാനിയുടെ നിയമനം ഓഹരി ഉടമകള്‍ വോട്ടിനിട്ട് എതിര്‍ത്ത പശ്ചാത്തലത്തിലായിരുന്നു ജെ.കെ. ശിവൻ ഈ പദവിയിലേയ്ക്ക് എത്തുന്നത് .ഇതിന് മുൻപ് എസ്.ബി.ഐയില്‍ മൂന്നരപ്പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിരുന്നു
ഫെഡറല്‍ ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഹ്യുമന്‍ റിസോഴ്‌സ് ഓഫീസറുമായ കെ.കെ. അജിത് കുമാർ (ഫെഡറൽ ബാങ്ക്), ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈറ്റ് കണ്‍ട്രി ഹെഡ്ഡും സി.ഇ.ഒയുമായ മാധവ് നായർ (ബാങ്ക് ഓഫ് ബഹ്‌റൈൻ, കുവൈറ്റ്), ഐഡിബിഐയുടെ ജനറൽ മാനേജർ (അഗ്രി) എം.സി.സുനിൽകുമാർ, തുടങ്ങി അഞ്ചോളം പ്രമുഖ ബാങ്കിംഗ് ഉദ്യോഗസ്ഥർ സിഇഒ എംഡി സ്ഥാനത്തേയിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
100 വർഷത്തോളം പാരമ്പര്യമുള്ള ബാങ്കാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്ക്. 1927ൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ധനലക്ഷ്മി ബാങ്ക് സ്ഥാപിതമായത്. 1977ൽ ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായി മാറിയ ബാങ്കിന് ഇന്ന് രാജ്യത്തുടനീളം 257 ശാഖകളുണ്ട്.
https://www.facebook.com/Malayalivartha