ഒരു വിഭാഗം സ്‌കൂൾ വിദ്യാർത്ഥികളും ഗുണ്ടകളും ചേർന്ന് മറ്റു വിദ്യാർത്ഥികളെയും നാട്ടുകാരെയും ഓട്ടോഡ്രൈവർമാരെയും മർദിച്ചു; ഏറ്റുമുട്ടൽ തടയാനെത്തിയ എസ്‌ഐയ്ക്ക് ക്രൂര മർദനം; മർദനത്തിൽ പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ

കോട്ടയം ഉഴവൂരിൽ സ്‌കൂളിൽ ഒരു വിഭാഗം വിദ്യാർത്ഥികളും ഗുണ്ടകളും ചേർന്ന് മറ്റു വിദ്യാർത്ഥികളെയും നാട്ടുകാരെയും ഓട്ടോഡ്രൈവർമാരെയും മർദിച്ചു. സംഘർഷവിവരം അറിഞ്ഞ് തടയാൻ സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം പോലീസുകാർക്കും. ക്രൂരമായി മർദനമേറ്റു. ഉഴവൂർ ടൗണിലും കെ.ആർ നാരായണൻ ആശുപത്രിയിലുമാണ് സംഘർഷം ഉണ്ടായത് . ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പ്ലസ് വൺ പ്ലടു വിദ്യാർത്ഥികൾ ഇരു വിഭാഗം തിരിഞ്ഞ് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ വിളിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട 'വലവൂർ 'പാലാ ഭാഗങ്ങളിൽ നിന്ന് നിരവധി ഗുണ്ടകൾ ഉഴവൂരിൽ എത്തി മറുഭാഗം വിദ്യാർത്ഥികളെ അക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ടൗണിൽ എത്തിയ വിദ്യാർത്ഥികൾ ഓട്ടോ റിഷാ തൊഴിലാളികളോടും നാട്ടുകാരോടും സഹായം അഭ്യാർത്ഥിക്കുക ആയിരുന്നു വിദ്യാർത്ഥികളെ ഗുണ്ടകൾ മർദിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷാക്കാരും നാട്ടുകാര്യം തടഞ്ഞതോടെ സംഘർഷം കൂട്ട അടിയിൽ എത്തി .
വിവരം അറിഞ്ഞു ആക്രമണം തടയാൻ എത്തിയ എസ്‌ഐ സന്തോഷ് കെ.വി അടക്കം പോലീസുകാരെ അക്രമികൾ നിലത്തിട്ടു അക്രമിച്ചു ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് ഓട്ടോ തൊഴിലാളികളെ അക്രമികൾ ആശുപത്രിയിൽ കയറി മർദിച്ചു ഇത് തടയുന്നതിനിടെ പോലിസുകാർക്കും നാട്ടുകാർക്കും വീണ്ടും അടിയേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച അക്രമണം മണിക്കൂറുകളോളം നീണ്ടു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും തലയിലും എസ്‌ഐയ്ക്കു മർദനമേറ്റിട്ടുണ്ട്. സംഘർഷത്തിൽ പ്രദേശത്തെ ഓട്ടോഡ്രൈവർമാർക്കും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha