ഇതെന്റെ അനുജനാണെന്ന് മറ്റുള്ളവരുടെ മുൻപിൽ പരിചയപ്പെടുത്തി! രഹസ്യബന്ധം നിഷേധിച്ച് ബന്ധുക്കൾ!!അവസാന നിമിഷം ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോർ 3 തവണ തുറന്നു, കാൽ പുറത്ത്.. കാൽ വെളിയിലായി, ശാരീരികമായി ഉപദ്രവിക്കുകയാണെന്ന് മനസിലായി'.. ദൃക്‌സാക്ഷികൾ കണ്ടത് ഭയാനകമായ ആ കാഴ്ച്ച
പത്തനംതിട്ട അടൂരിൽ വാഹനാപകടത്തിൽ അധ്യാപികയും യുവാവും മരിച്ചതിൽ ദുരൂഹത തുടരുന്നു. അമിത വേഗത്തിൽ കാർ ലോറിയിലേക്ക് ഇടിപ്പിച്ചതാണെന്നും അനുജക്ക് മർദനമേൽക്കുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. കാർ ഓടുന്നതിനിടെ അകത്ത് മൽപ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്സാക്ഷികളിൽ ഒരാളായ ഗ്രാമപഞ്ചായത്തംഗം ശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കാർ ഓടുന്നതിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നെന്നും ശരീരികമായി ഉപദ്രവിച്ചിരുന്നതായി സംശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. കാർ തെറ്റായ ദിശയിൽ എത്തി ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. ഞാനും സുഹൃത്ത് ഗോകുലും കൂടെ ഇന്നലെ രാത്രി കൊല്ലം വരെ പോയ ശേഷം അടൂർ വഴിയാണ് തിരികെ വന്നത്. അപകടത്തിൽപ്പെട്ട കാറിനെ ന്യൂമാൻ സെൻട്രൽ സ്‌കൂളിന് സമീപത്ത് വച്ചാണ് ശ്രദ്ധയിൽപ്പെട്ടത്. കാർ അമിത വേഗത്തിലായിരുന്നു. കാറിന്റെ ഡോർ ഓടുന്നതിനിടെ മൂന്ന് തവണ തുറന്നു. ആ സമയത്ത് കാൽ വെളിയിൽ വന്നിരുന്നു. ശരീരികമായി ആരെയോ ഉപദ്രവിക്കുകയാണെന്ന് മനസിലായി. സ്‌കൂളിന് സമീപത്ത് വാഹനം നിർത്തി'.'വാഹനത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി അവിടെ ഇറങ്ങുകയും ചെയ്തു. നമ്മൾ പിന്നീട് പോയി. ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ബാക്കി സംഭവത്തെക്കുറിച്ച് അറിയുന്നത്. വാഹനം ഡ്രൈവ് ചെയ്യുന്നയാളുടെ നിയന്ത്രണത്തിൽ അല്ലായിരുന്നു. ധാരളം പേർ കള്ളുകുടിച്ച് വാഹനം ഓടിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നത്. ഇനി പൊലീസിനെ അറിയിച്ചാലും അവർക്ക് എത്താൻ സാധിക്കില്ലായിരുന്നു'-ശങ്കർ പറഞ്ഞു.
അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു അപകടം. അടൂർ പട്ടാഴിമുക്കിൽ എംസിറോഡിൽ വച്ച് കണ്ടെയ്നർ ലോറിയിലെ കാർ ഇടിച്ചു കയറി. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമുമാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടയ്നർ ലോറിയുടെ ഡ്രൈവർ ബംഗാൾ സ്വദേശി ഷാരൂഖ് പറഞ്ഞു. തുമ്പമൺ നോർത്ത് വിഎച്ച്എസ്എസ് അധ്യാപികയായ അനുജ സഹ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു. കുളക്കടയിൽ വെച്ചാണ് ഹാഷിം അനുജയെ കാറിൽ കയറ്റിയത്. കാറിൽ കയറി മിനിറ്റുകൾകകം അപകടം നടന്നതായി പൊലീസ് പറയുന്നു. ഹാഷിം അനുജൻ ആണെന്നാണ് അനുജ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത്. എന്നാൽ ഇരുവരും തമ്മിൽ പരിചയമുള്ളതായി അറിയില്ലെന്ന് രണ്ടുപേരുടെയും ബന്ധുക്കൾ പറയുന്നു.വാഹനാപകടത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്ന് മരിച്ച ഹാഷിമിൻ്റെ ബന്ധു നാസർ അഹമ്മദ് പറഞ്ഞു. അമിത വേഗതയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ഹാഷിമിന്റെ ബന്ധു പറഞ്ഞു.
മരിച്ച അദ്ധ്യാപിക അനുജയും സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്‌തെന്നും വിവരമുണ്ട്. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന വാഹനത്തിൽ നിന്നാണ് അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നത്.വാഹനത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് അനുജ സഹഅദ്ധ്യാപരോട് ഞങ്ങൾ അത്മഹത്യ ചെയ്യാൻപോകുകയാണെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകർ പറയുന്നു. തിരുവനന്തപുരത്തേക്കാണ് അനുജ സഹഅദ്ധ്യാപകരോടൊപ്പം വിനോദ യാത്രപോയത്. വിനോദ യാത്രപോയ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് അദ്ധ്യാപകർ പറഞ്ഞു. എന്നാൽ മറ്റ് അസ്വഭാവികതകളൊന്നുംതോന്നിയില്ലെന്നും അദ്ധ്യാപകർ പറയുന്നു.
അപകടത്തിൽപ്പെട്ട കാറിൽ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്ന് വന്ന കണ്ടെയിനർലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഹാഷിമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ചുവീണു. പൂർണമായും തകർന്ന കാർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
https://www.facebook.com/Malayalivartha