മേയർ അടക്കം അഞ്ച് പേർക്കെതിരെ എഫ് ഐ ആർ...സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു...യാത്രക്കാർ ഇരിക്കെ ഭർത്താവ് സച്ചിൻ ദേവ് പച്ചത്തെറി വിളിച്ചു...എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍...രണ്ടു കസേര പോകുമോ...?
കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെങ്കിലും തൽകാലം അറസ്റ്റ് ചെയ്യില്ല. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. മേയർ അടക്കം അഞ്ച് പേർക്കെതിരേയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യം തേടിയേക്കും.കോടതിയിൽ യദുവിന്റെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് എഫ്‌ഐആറിലുമുള്ളത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറിലുണ്ട്.
എംഎൽഎ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്‌ഐആറിലുണ്ട്. കോടതിയിൽ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങൾ അങ്ങനെ തന്നെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. കോടതി നിർദ്ദേശ പ്രകാരമാണ് ഇത്.തിങ്കളാഴ്ച യദുവിന്റെ ഹർജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, അനധികൃതമായി തടങ്കലിൽവെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവർ ഹർജിയിൽ ഉന്നയിച്ചിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മേയറേയും ഭർത്താവിനേയും പൊലീസിന് അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്.നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹർജിയിൽ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎൽഎയും അടക്കമുള്ളവർക്കെതിരേ കേസെടുത്തിരുന്നു.
അഭിഭാഷകൻ ബൈജു നോയൽ സമർപ്പിച്ച ഹർജിയിൽ കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ബൈജുവിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തും. കൂടുതൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പൊലീസ് ശ്രമംതുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും.അതേസമയം, മേയർ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ ദിവസം കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു ഡ്രൈവിങ്ങിനിടയിൽ ഒരുമണിക്കൂറോളം മൊബൈലിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരിൽനിന്ന് സംഭവംനടന്ന പാളയത്ത് എത്തുന്നതുവരെ യദു പലപ്പോഴായി ഒരു മണിക്കൂറോളം ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കെ.എസ്.ആർ.ടി.സി.ക്ക് റിപ്പോർട്ട് നൽകി.
ഈ റിപ്പോർട്ട് പരിഗണിച്ച് യദുവിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടും. ലൈസൻസ് റദ്ദാക്കാനും സാധ്യത ഏറെയാണ്.നേരത്തെ യദുവിന്റെ അഭിഭാഷകന്റെ ഹര്‍ജിയില്‍ പൊലീസ് കേസടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്.സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതികള്‍ നശിപ്പിച്ചുവെന്നും എഫ്ഐആറില്‍ ഉണ്ട്. പുതിയ കേസില്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിക്കും. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അപ്പുറം നിയമ നടപടികളിലേക്ക് കടക്കുകയാണ് തിരുവനന്തപുരത്തെ നടുറോഡിലെ മേയര്‍ ഡ്രൈവര്‍ തര്‍ക്കം.യദുവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയും സമാന സംഭവത്തിന് കന്റോൺമെന്റ് പൊലീസ് മേയർക്കും ഭർത്താവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.
ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി.സമാനസ്വഭാവമുള്ള ഹർജിയിൽ കഴിഞ്ഞ ദിവസം എടുത്ത കേസിൽ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുള്ള കെഎസ്ആടിസി വർക്ക്‌ഷോപ്പിൽ വച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകൾ പൊലീസ് ശേഖരിച്ചു. യദു ഉൾപ്പെടെ ബസ് ഓടിച്ചവർ ബസിലുണ്ടായിരുന്ന കണ്ടക്ടർമാർ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha