ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം നടത്തിയ നാദിയ ക്ഷേത്ര ദര്ശന വീഡിയോ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ആരിഫ് മുഹമ്മദ് ഖാൻ പങ്കുവച്ചത്. 'ജനുവരിയിൽ ഞാൻ രണ്ടുതവണ അയോദ്ധ്യയിൽ എത്തിയിരുന്നു. മുമ്പും നിരവധി തവണ ഇവിടേക്ക് വന്നിട്ടുണ്ട്. അന്നും ഇന്നും ഒരേ വികാരം തന്നെയാണ്. സന്തോഷം മാത്രമല്ല, അഭിമാനത്തിന്റെ നിമിഷമാണിത്. അതിനാലാണ് അയോദ്ധ്യയിലെത്തി ശ്രീരാമനെ പ്രാർത്ഥിക്കുന്നത് എന്നായിരുന്നു ആരിഫ് മുഹമ്മ്ദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഗവർണർ പങ്കുവച്ച വീഡിയോയിൽ, രാം ലല്ലയുടെ പ്രതിഷ്‌ഠയ്‌ക്ക് മുന്നിൽ നിന്ന് സാഷ്‌ടാംഗം പ്രണമിക്കുന്നതും കാണാം. ജയ് ശ്രീ റാം എന്ന് ഭക്തർ ഉറക്കെ മന്ത്രം പറയുന്നതും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാൻ സാധിക്കുന്നുണ്ട്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും കഴിഞ്ഞയാഴ്‌ച അയോദ്ധ്യ ക്ഷേത്രം സന്ദർശിച്ചിരുന്നു. ആദ്യമായാണ് ദ്രൗപതി മുർമു രാമക്ഷേത്ര ദർശനം നടത്തിയത്. രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെത്തിയിരുന്നു. തുടർന്ന്, സരയൂ തീരത്തെ ആരതിയിലും പങ്കുകൊണ്ടിരുന്നു. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ആണ് അയോദ്ധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാഷട്രപതിയെ സ്വീകരിച്ചത്.
മെയ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അയോധ്യയിലെത്തുന്ന മോദി രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് മടങ്ങിയത്. ക്ഷേത്ര പരിസരത്ത് റോഡ് ഷോയും നടത്തി. അയോധ്യയുടെ അയല്‍ ജില്ലയായ ബഹ്റൈച്ച് ആരിഫ് മുഹമ്മദ് ഖാന്റെ മണ്ഡലമാണ്. ക്ഷേത്രത്തിലെത്തിയ ഗവര്‍ണര്‍ ബാലകരാമനെ തൊഴുത് സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുയും ചെയ്തു. ക്ഷേത്ര ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് ക്ഷേത്രമാതൃക സമ്മാനിച്ചു.
https://www.facebook.com/Malayalivartha