Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

ഡ്രൈ ഡേ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തിന് പിന്നാലെ ബാറുടമകളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍:- കോടികളുടെ നികുതി പൂഴ്ത്തി...

28 MAY 2024 02:32 PM IST
മലയാളി വാര്‍ത്ത

ഡ്രൈ ഡേ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തിന് പിന്നാലെ ബാറുടമകളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ മറ്റ് പല നീക്കങ്ങളും പുറത്തായി. മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും ബാര്‍ മുതലാളിമാരുടെ ചങ്കായി മാറിയെന്ന് മുന്നണിയിലെ പരും മുറുമുറുക്കുന്നു. ബാറുടമകളുടെ യോഗം ടൂറിസം വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിളിച്ചതാണ് കൂടുതല്‍ സംശയത്തിനിട് ഇടയാക്കിയത്. എക്‌സൈസ് വകുപ്പിന്റെ കാര്യങ്ങളില്‍ മുഹമ്മദ് റിയാസ് ഇടപെടുന്നത് മുഖ്യന്റെ മൗനാനുവാദത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറന്ന് മുതലാളിമാരെ സുഖിപ്പിച്ച് കിടത്തിയത് പിണറായി സര്‍ക്കാരാണ്.

അതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഈ വകയില്‍ കോടിക്കണക്കിന് രൂപയാണ് ബാര്‍ മുതലാളിമാര്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് കൈമാറിയതെന്ന് ഇടുക്കിയിലെ ബാറുടമ അനിമോന്റെ ശബ്ദരേഖയില്‍ നിന്ന് ഊഹിക്കാം. പിരിവെടുത്ത് ഭരണനേതൃത്വത്തിന് കൈമാറാന്‍ ഭാരവാഹികളും ബാറുടമകളും ഉത്സാഹിക്കുന്നത് വെറുതെയല്ല. സംസ്ഥാനത്തെ ബാറുകളിലൊന്നും എക്‌സൈസ് വകുപ്പ് കാര്യമായ പരിശോധന നടത്താറില്ല.

മദ്യവില്‍പ്പന കണക്കാക്കി ബാറുകളില്‍ നിന്ന് ഈടാക്കുന്ന ടോണോവര്‍ ടാക്‌സ് നികുതി വകുപ്പ് പിരിച്ചെടുക്കുന്നില്ല. വില്‍പ്പനയുടെ പത്ത് ശതമാനാണ് ഈ നികുതി. ഇതിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നത് വെറുതെയല്ല, ബാറുകള്‍ വാങ്ങുന്ന മദ്യത്തിന്റെ കയറ്റിറക്ക്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലാഭം എന്നിവ അടങ്ങുന്ന തുകയാണ് വിറ്റുവരവ്. അതുകൊണ്ട് ഈ നികുതി ബാറുടമകളില്‍ നിന്നാണ് ഈടാക്കുന്നത്, ഉപഭോക്താക്കളില്‍ നിന്നല്ല.

 

 

ഓരോ ബാറുകളും സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വില്‍പ്പനയും നികുതി റിട്ടേണ്‍സും ഒത്തുനോക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിക്കുന്നത്. റിട്ടേണില്‍ തിരിമറി നടത്തിയാല്‍ പിഴയും ഈടാക്കിയിരുന്നു. എന്നാല്‍ പിണറായി അധികാരത്തിലേറിയ ശേഷം ബാറുകളില്‍ ഇത്തരം പരിശോധന നടത്തേണ്ടെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണ് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. അതായത് ബാറുടമകള്‍ നല്‍കുന്ന റിപ്പോര്‍്ട്ടിനെ അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കിവരുന്നത്.

 

 

 

ഇതിലൂടെ മാത്രം കഴിഞ്ഞ എട്ട് കൊല്ലത്തിനിടെ കോടിക്കണക്കിന് രൂപയാണ് ബാര്‍ മുതലാളിമാര്‍ കീശയിലാക്കിയത്. ഈ വകയില്‍ രാഷ്ട്രീയക്കാര്‍ക്കും നല്ലൊരു പങ്ക് ലഭിച്ചു. അതിന്റെ നന്ദി സൂചകമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിരിവെടുത്ത് നേതാക്കള്‍ക്ക് നല്‍കിയതും ഡ്രൈ ഡേ ഒഴിവാക്കുന്നതിന് പിന്നെയും പിരിവെടുക്കാന്‍ നീക്കം നടന്നതും.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ പൂട്ടുകയും ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ചെയ്ത 2016-17 കാലത്ത് 29 ബാറുകളേ സംസ്ഥാനത്തുണ്ടായിരുന്നുള്ളൂ. അന്ന് 300 കോടി രൂപയാണ് ടേണോവര്‍ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിരുന്നത്. പിണറായി മുഖ്യനായതോടെ ആദ്യം 132 ബാറുകള്‍ക്കും പിന്നാട് അറുന്നൂറിലധികം ബാറുകള്‍ക്കും ലൈസന്‍സ് അനുവദിച്ചു. അങ്ങനെ കേരളം ബാറളമായി, മൊത്തം 801 ബാറുകളാണ് ഇപ്പോഴുള്ളത്. എന്നിട്ടും 600 കോടിയില്‍ താഴെയാണ് ടേണോവര്‍ നികുതി വരുമാനം. പിണറായി അധികാരത്തിലേറിയ ശേഷം മദ്യവിലയും കൂട്ടിയിരുന്നു. അതുകൊണ്ട് കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് എത്തേണ്ടതാണ്.

 

 

 

സംസ്ഥാനം അതീവഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഇത്തരം പകല്‍ക്കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ഇതിന്റെ വിഹിതം ഉന്നതരുടെ കീശയിലെത്തുന്നത് കൊണ്ടാണ് അധികൃതര്‍ മൗനംപാലിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബാറുടമകള്‍ ഇതിന്റെ വിഹിതം നല്‍കുന്നുണ്ട്. അതുകൊണ്ട് അവരും കണ്ണടച്ച് പാല് കുടിക്കുന്നു. ബാറുടമകളില്‍ നിന്ന് പിരിക്കുന്ന നികുതിയുടെ കൃത്യമായ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. റോജി ജോണ്‍ എംഎല്‍എ ഇത് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിട്ട് ഒരു കൊല്ലം പിന്നിട്ടിട്ടും മറുപടിയില്ല. ധനമന്ത്രിക്ക് കേന്ദ്രസര്‍ക്കാരിന്റെ കഴിത്തിന് പിടിക്കാന്‍ മാത്രമാണ് സമയം. വലിയ തോതിലുള്ള നികുതി വെട്ടിപ്പാണ് നടക്കുന്നത്.

എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മദ്യനയത്തില്‍ ഇടപെട്ടതിന്റെ ഗുട്ടന്‍സ് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നെന്നും വ്യക്തമായി. ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി പരാതി നല്‍കി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് എക്‌സൈസ് മന്ത്രി നീക്കം നടത്തിയത്. ആര് ആരോപണം ഉന്നയിച്ചോ അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്ന പിണറായി സര്‍ക്കാര്‍ മാസല്ല, കൊലമാസ്സാണ്. കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാന്‍ പിണറായിയുടെ മുട്ടിടിക്കുന്നു.

ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന എക്സൈസ് ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. കഴിഞ്ഞ രണ്ടു മാസമായി മദ്യ നയം സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത പ്രതിമാസ യോഗത്തില്‍ മദ്യ നയത്തിലെ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 21- ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തു.

 

 

 

സൂം വഴി നടത്തിയ ആ യോഗത്തിന്റെ ലിങ്ക് പ്രതിപക്ഷനേതാവിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും കയ്യിലുണ്ട്. ആ യോഗത്തില്‍ ഡ്രൈ ഡേയെ കുറിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിയത്. ഒരു കൂടിയാലോചനയും നടന്നില്ലെന്ന് മന്ത്രിമാര്‍ നട്ടാല്‍ കിളിക്കാത്ത നുണയാണ് പറയുന്നത്. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (41 minutes ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (1 hour ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (1 hour ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (1 hour ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (1 hour ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (1 hour ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (1 hour ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (3 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (3 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (3 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (3 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (3 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ഏജന്റിനും നേരെ ആക്രമണം  (3 hours ago)

ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘ  (3 hours ago)

മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു  (3 hours ago)

Malayali Vartha Recommends