ഒരു വര്‍ഷത്തെ കണ്ണീരിനും കാത്തിരിപ്പിനും ശേഷം... ജമന്തി സര്‍ക്കാര്‍ ജീവനക്കാരിയായി

ഔഷധിയുടെ കുട്ടനെല്ലൂരിലെ മാര്‍ക്കറ്റിങ് ഓഫീസില്‍ ഫയല്‍ കെട്ടുകള്‍ക്കരികെ നിന്ന് രജിസ്റ്ററില്‍ ഒപ്പുവയ്ക്കുമ്പോള്‍ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഭര്‍ത്താവ് വേദനയേറ്റുവാങ്ങി മരിച്ചതിന്റെ ഫലമായി കിട്ടിയ ജോലിയാണ്. അതില്‍ സന്തോഷവും സങ്കടവും ഒരുപോലെയുണ്ട്. എങ്കിലും കുടുംബത്തിനു ജീവിതമാര്‍ഗമാകുമല്ലോ എന്ന ആശ്വാസത്തിന്റെ പ്രകാശം മുഖത്തു പരന്നു. ടൈപ്പിസ്റ്റ് പോസ്റ്റ് ആണെങ്കിലും കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയാണു ജോലി ചെയ്യേണ്ടത്. അതിന്റെ ആശങ്കയുണ്ടെങ്കിലും ജമന്തി പറയുന്നു: എല്ലാം പഠിച്ചെടുക്കണം.. ജീവിക്കണമല്ലോ?
കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്കു നീതി കിട്ടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ജോലിയും കിട്ടി. പ്രതി മുഹമ്മദ് നിസാമിനു കോടതി 38 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതിന്റെ തൊട്ടടുത്ത ദിവസം.
ഔഷധിയുടെ കുട്ടനെല്ലൂരിലെ മാര്‍ക്കറ്റിങ് ഓഫിസിലേക്ക് ഇന്നലെ 11ന് മക്കളോടും ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയോടും ബന്ധു പ്രദീപിനോടുമൊപ്പമാണു ജമന്തി എത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്ററില്‍ ഒപ്പുവച്ച് ഉച്ചമുതലുള്ള ആദ്യ ഷിഫ്റ്റില്‍ ജോലിക്കു കയറി. മാസം 18,000 രൂപ ശമ്പളം ലഭിക്കുമെന്നതു കുടുംബത്തിനു വലിയ താങ്ങാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























