Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

23 MARCH 2026 05:51 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിനു നേരേ ഇറാന്‍ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു. നിര്‍ണമായകമായ ഈ ദിവസങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഭീതിയിലും ആശങ്കയിലുമാണ്. സുരക്ഷ ഉറപ്പാക്കാന്‍ നെതന്യാഹു ഇന്നലെ മുതല്‍ സുരക്ഷിത കേന്ദ്രത്തില്‍ അഭയം തേടിയിരിക്കുന്നു.ഇസ്രായേലിന്റെ നഗരങ്ങളെ വിറപ്പിച്ച് ഇറാന്‍ തൊടുത്ത മിസൈലുകള്‍ വിവിധ നഗരങ്ങളില്‍ നേരിട്ട് പതിച്ചതോടെ ഒട്ടേറെ കെട്ടിടങ്ങള്‍ കൂട്ടത്തോടെ തകര്‍ന്നു. തെക്കന്‍ ഇസ്രായേലിലെ അറാദിലും ഡിമോണയിലുമുള്‍പ്പെടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരുപതിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകള്‍ ജനവാസ മേഖലയില്‍ പതിച്ചത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ തടയുന്നതില്‍ ഇസ്രായേലിന്റെ ഡോം സംവിധാനം പരാജയപ്പെട്ടതോടെ ഇനിയുള്ള മണിക്കൂറുകളില്‍ എന്തും സംഭവിക്കാനുള്ള സാഹചര്യമാണ്. ഇസ്രായേലിലെ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ആണവകേന്ദ്രത്തില്‍നിന്ന് ആണവചോര്‍ച്ചയുണ്ടാകുമോ എന്നതില്‍ പരക്കെ ഭീതി ഉയര്‍ന്നിട്ടുണ്ട്. മാത്രവുമല്ല ഇനിയുള്ള മണിക്കൂറുകളില്‍ ആണവകേന്ദ്രത്തിനു നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച വൈകുന്നേരമാണ് ഇസ്രായേലിലെ ജനവാസ മേഖലയായ ഡിമോണയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത്. അറാദില്‍ 84 പേരും ഡിമോണയില്‍ 78 പേരും ചികിത്സയിലാണെന്ന് ഇസ്രയേല്‍ വിശദമാക്കുന്നത്. ഡിമോണയ്ക്ക് പുറത്ത് ഏകദേശം 13 കിലോമീറ്റര്‍ അകലെയുള്ള ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇസ്രായേല്‍ വന്‍തകര്‍ച്ചയെയാണ് നേരിടുന്നത്. ഇനിയുള്ള മണിക്കൂറുകളില്‍ അമേരിക്കയുടെ നീക്കവും നിലപാടുമാണ് യുദ്ധത്തില്‍ നിര്‍ണായകമാവുക. ഫത്താ, ഇമാദ് മിസൈലുകള്‍ ഡ്രോണുകള്‍ക്ക് പുറമേ ഇസ്രായേലിലേക്ക് തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മാത്രം 200 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ശനിയാഴ്ച ഇറാന്റെ നതാന്‍സ് ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നീക്കമെന്ന് ഇറാന്‍ ടെലിവിഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ടെഹ്‌റാന്‍ ഇസ്രായേലിന് നേരെ 400 മിസൈലുകള്‍ തൊടുത്തുവിട്ടുവെന്നും ഇതില്‍ 92 ശതമാനവും തടഞ്ഞുവെന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
നൂറുകണക്കിന് കിലോഗ്രാം ഭാരമുള്ള യുദ്ധമുനകളുള്ള ബാലിസ്റ്റിക് മിസൈലുകള്‍ തടയുന്നതില്‍ പ്രതിരോധ സംവിധാനം പരാജയപ്പെട്ടതായി ഇസ്രായേല്‍ സമ്മതിക്കുന്നുണ്ട്. നെഗേവ് മരുഭൂമിയിലെ ഷിമോണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍ സാധാരണയായി ഡിമോണ റിയാക്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ഇസ്രായേലിന്റെ ആണവായുധ ശേഖരം ഇവിടെയാണെന്നാണ് പരക്കെ കരുതപ്പെടുന്നത്.


മധ്യ ഇസ്രയേലില്‍ ഇന്നു രാവിലെയും വീണ്ടും കനത്ത സ്‌ഫോടനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ അലര്‍ട്ടിന് പിന്നാലെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറഡ്, ഡിമോണ, ഇലാട്, ബീര്‍ഷീവ, കിര്യത് ഗട് എന്നിവിടങ്ങളില്‍ വ്യാപകനാശം വിതച്ചുവെന്നും കുല്‍വൈത്തിലെ അലി അല്‍ സലിമും യുഎഇയിലെ യുഎസ് വ്യോമത്താവളങ്ങളായ അല്‍ മിനാദ്, അല്‍ ദഫ്രയും ആക്രമിച്ചെന്നും ഇറാന്‍ സൈന്യം അവകാശപ്പെടുന്നു.


പ്രദേശമാകെ ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇറാന്‍ പറയുന്നു. യുദ്ധമാരംഭിച്ച ശേഷം ഏറ്റവും നാശമുണ്ടായത് ശനിയാഴ്ചയും ഞായറാഴ്ചയുമാണെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടു-സ്റ്റേജ് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണണ് ഇറാന്‍ പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ ശേഷി അത്യാധുനികമാണെന്നും ഇസ്രായേലിനെപ്പോലും തകര്‍ക്കാന്‍ ഇതിനുശേഷിയുണ്ടെന്നും ഈ ആക്രമണത്തിലൂടെ വ്യക്തമായി. വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ സായാഹ്നമാണ് കടന്നുപോയതെന്നും ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു ബെന്യാമിന്‍ നെതന്യാഹുവിന്റെ കുറ്റസമ്മതം. ഈ ആക്രമണത്തിന് പകരംവീട്ടുമെന്നും നെതന്യാഹു മുന്നറിയിപ്പി നല്‍കിയിട്ടുണ്ട്. അതിനിടെ ഇന്നു പുലര്‍ച്ചെ ടെഹ്‌റാന്‍ ലക്ഷ്യമിട്ടെത്തിയ ഇസ്രായേലിന്റെ ഡ്രോണ്‍ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ സൈന്യം അറിയിച്ചു.


ഇറാന്റെ ഏറ്റവും പുതിയ തിരിച്ചടിയില്‍ ഇസ്രായേലില്‍ ആയിരത്തോളം വീടുകള്‍ തകര്‍ന്നു. ഇന്നലെ മുതല്‍ വീടുകളില്‍ നിന്ന് ഇരുന്നൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുമെന്നായിരുന്നു ഇറാന്റെ ഭീഷണി. പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (20 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (32 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (42 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends