പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ.. ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി.. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്...ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രം..

പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തെ കുറിച്ച് ഇന്ന് സഭയിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സംഘർഷം ലോകസാമ്പത്തികമേഖലയ്‌ക്ക് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ അസംസ്കൃത എണ്ണയും വാതകവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ അവിടങ്ങളിലെ ആക്രമണം ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പതിമൂന്ന് മന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിന്റെ ഭാഗമായി പാർലമെന്റിൽ നടത്തിയ പ്രസ്‌താവനയിലാണ് നരേന്ദ്രമോദി ഇക്കാര്യങ്ങൾ പറഞ്ഞത്.പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിന് നിലവിൽ 53 ലക്ഷം മെട്രിക് ടൺ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരമുണ്ടെന്നും 41 രാജ്യങ്ങളിൽ
നിന്നായി വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖല ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ലോകസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിസന്ധി ഘട്ടങ്ങൾ നേരിടുന്നതിനായി ക്രൂഡ് ഓയിൽ സംഭരണത്തിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 53 ലക്ഷം മെട്രിക് ടണ്ണിന് പുറമെ, 65 ലക്ഷം മെട്രിക് ടണ്ണിന്റെ അധിക സംഭരണശേഷി കൂടി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.ഊർജ്ജ ഇറക്കുമതിക്കായി മുൻപ് 27 രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് അത് 41 രാജ്യങ്ങളായി വർദ്ധിപ്പിച്ചു.
സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതിലൂടെ ആഗോള പ്രതിസന്ധികൾ ഇന്ത്യയെ ബാധിക്കാത്ത സാഹചര്യം ഒരുക്കാൻ സാധിച്ചു.ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണ തടസ്സങ്ങൾ ആഗോളതലത്തിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കാമെങ്കിലും ഇന്ത്യ ഇത് നേരിടാൻ സജ്ജമാണെന്ന് മോദി പറഞ്ഞു. ക്രൂഡ് ഓയിൽ, ഗ്യാസ്, വളം തുടങ്ങിയവയുടെ വലിയൊരു ഭാഗം ഈ പാതയിലൂടെയാണ് വരുന്നത്. ഈ വഴിയിൽ തടസ്സങ്ങളുണ്ടായാലും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നുണ്ട്. എണ്ണ ശുദ്ധീകരണ ശേഷി വർദ്ധിപ്പിച്ചതായും വിതരണ ശൃംഖല മെച്ചപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























