ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇസ്രായേലിൽ ഇറാന്റെ അതിശക്തമായ തിരിച്ചടി. ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈലുകൾ ഉപയോഗിച്ച് തെൽ അവീവ്, ഡിമോണ, അറാദ് തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേലിൽ 250-ലേറെ പേർക്ക് പരിക്കേറ്റതായും ആയിരത്തോളം വീടുകൾ തകർക്കപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് മേഖലയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ ആക്രമണം കടുപ്പിച്ചത്. അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെയും ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























