പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കും; ജി സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്ന് യുഡിഎഫ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റത്തരം പ്രയോഗത്തില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്‍തുണയില്‍ മത്സരിക്കുന്ന ജി സുധാകരന്‍ അമ്പലപ്പുഴയില്‍ വിജയം ഉറപ്പാക്കി. ഭൂരിപക്ഷം ആയിരമോ പതിനായിരമോ ഒന്നും ആയിരിക്കില്ലെന്നും സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്നുമാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. അമ്പലപ്പുഴയില്‍ മാത്രമല്ല അരൂരിലും മാരാരിക്കുളത്തും ചേര്‍ത്തലയിലും ആലപ്പുഴയിലും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ രണ്ടു ദിവസായി അമര്‍ഷം അലയടിക്കുകയാണ്. ജി സുധാകരനെ സിപിഎമ്മിനുള്ളില്‍ പിണറായി ഒതുക്കിക്കൂട്ടുകയും എംവി ഗോവിന്ദന്‍ പുശ്ചിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ ജി സുധാകരന്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ പാര്‍ട്ടി കെട്ടിപ്പൊക്കിയ തന്നെ പാര്‍ട്ടിയില്‍ ഇന്നലെ പൂത്ത തകരകള്‍ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തപ്പോഴും സുധാകരന്‍ നിശബ്ദനായിരുന്നു. ഇത്തവണയും സീറ്റ് നല്‍കാതെ അപമാനം സഹിക്കാവാതെ വന്നപ്പോഴാണ് സുധാകരന്‍ ഹൃദയം നുറുങ്ങി പാര്‍ട്ടി വിട്ടത്.
നിലവിൽ സുധാകരനെപ്പൊലൊരു കമ്യൂണിസ്റ്റുകാരനെ കാരണഭൂതന്‍ ചെറ്റേ എന്നു എന്നു വിളിച്ച അപമാനിച്ചത് സുധാകരന് ഗുണമേ ചെയ്യൂ. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അമ്പലപ്പുഴയില്‍ നിന്ന് സുധാകരന്‍ നിയമസഭയിലെത്തി പിണറായി വിജയനെ നാണം കെടുത്തുമെന്നാണ് അമ്പലപ്പുഴയിലെ അണിയറ വര്‍ത്തമാനം. മുന്‍പ് ലോക് സഭാ തെരഞ്ഞടുപ്പില്‍ എംഎ ബേബിക്കെതിരെ മത്സരിച്ച എന്‍.കെ. പ്രേമചന്ദ്രനെ നിയോജകമണ്ഡലത്തിലെ മൂന്നു യോഗങ്ങളില്‍ പിണറായി പരനാറി എന്നു വിളിച്ചിരുന്നു.
പ്രേമചന്ദ്രനെപ്പോലൊരു സാത്വികനെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പരനാറിയെന്നു വിളിച്ചതിന് ജനം തിരിച്ചടി കൊടുത്തു. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബി കൊല്ലത്ത് എട്ടു നിലയില്‍ പൊട്ടി. ഇതുതന്നെ ആമ്പലപ്പുഴയിലും സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. ആലപ്പുഴക്കാരുടെ ഹൃദയവികാരവും ആരാധ്യനുമായ ജി. സുധാകരനെ ചെറ്റയെന്നു വിളിച്ച പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സിപിഎം വിട്ട് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റത്തരം പ്രയോഗത്തെ ന്യായീകരിച്ച് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന്‍ രംഗത്തു വന്നെങ്കിലും ആ നീക്കം വെറും ബാലത്തരമായി പോയി. ജി. സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചര്‍ച്ചയാക്കേണ്ടേ കാര്യമില്ലെന്നാണ് പരക്കെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ബാലന്റെ വാദം. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണെന്ന് പണ്ഡിതനായ ബാലന്‍ വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല ജി സുധാകരന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിച്ചാണ് വായിച്ചു പഠിച്ചതെന്ന് ബാലന്‍ വെളിപാട് പറയുകയും ചെയ്തു.
ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയന്‍ പറയുക മാത്രമല്ല സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതേ സമയം മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്‍ രംഗത്തു വരിക മാത്രമല്ല ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നതായി പറഞ്ഞ് ജനപിന്തുണ ആര്‍ജിക്കുകയും ചെയ്തു. ചെറ്റ എന്നത് അടിസ്ഥാന വര്‍ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്.
18 വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞത് ജനങ്ങള്‍ വൈകാരികമായാണ് ഉള്‍ക്കൊള്ളുന്നത്. ചെറ്റയെന്നല്ല വറ്റ മല്‍സ്യമെന്ന് വിളിച്ചാലും ചീത്ത പറയില്ലെന്നും സുധാകരന്‍ പറഞ്ഞു. ആരും ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാമെന്നും അതിനാലാണ് മുഖ്യമന്ത്രി ഇത്രയും കാലം ധര്‍മടത്ത് വിജയിച്ചത്.
ഒന്‍പതു തവണ മുഖ്യമന്ത്രി മല്‍സരിച്ചത് പാര്‍ലമെന്ററി മോഹമാണെന്നും സുധാകരന്‍ തുറന്നടിച്ചു. അമ്പലപ്പുഴയില്‍ നടന്ന യു.ഡി.എഫ് ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. മാത്രമല്ല താനും ചെറ്റക്കുടിലില്‍ തന്നെ വളര്‍ന്നിട്ടുള്ള ആളാണ്. അതിന് ശേഷമാണ് പിന്നീട് വീട് എടുത്തൊക്കെ മാറുന്നത്. നീ പോടെ ചെറ്റെ എന്ന് മാത്രമല്ല അതിന് അര്‍ഥമുളളത്. മലയാള ഭാഷയിലെ പദങ്ങളുടെ അര്‍ത്ഥഭേദങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് സുധാകരന്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha


























