പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടിസിൽ സുരേഷ് ഗോപിയുടെ പേരില്ലായിരുന്നു; രാവിലെ പ്രോഗ്രാം നോട്ടിസിലാണ് സുരേഷ് ഗോപിയുടെ പേര് അച്ചടിച്ചത്; ബഹിഷ്കരണമെന്നോണമാണ് സുരേഷ് ഗോപി ഈ രീതിയിൽ പ്രവർത്തിച്ചത്? ഗവർണർ പങ്കെടുത്ത ചടങ്ങിൽ സംഭവിച്ചത് ?
സുരേഷ് ഗോപി ഗവർണറോടും ദേശീയ ഗാനത്തോടും അനാദരവ് കാട്ടിയെന്ന വിമർശനവുമായി മന്ത്രിമാർ രംഗത്ത് വന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും. ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണമാണ് മന്ത്രിമാർ ഉന്നയിച്ചിരിക്കുന്നത്.
"ഒളിമ്പിക് ഡേ റൺ" പരിപാടിക്കിടയാണ് സംഭവമുണ്ടായത്. ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയി . ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർത്ഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങി. അവർ സന്തോഷം പ്രകടിപ്പിച്ചു . തുടർന്ന് അവിടെയുണ്ടായ ബഹളം കാരണം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത കഴിഞ്ഞില്ല .
പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടിസിൽ സുരേഷ് ഗോപിയുടെ പേരില്ലായിരുന്നു. രാവിലെ പ്രോഗ്രാം നോട്ടിസിലാണ് സുരേഷ് ഗോപിയുടെ പേര് അച്ചടിച്ചത് . ഗവർണർ പങ്കെടുത്ത ചടങ്ങ് തുടങ്ങിയപ്പോൾത്തന്നെ ബഹിഷ്കരണമെന്നോണമാണ് സുരേഷ് ഗോപി ഈ രീതിയിൽ പ്രവർത്തിച്ചത് എന്നാണ് നിഗമനം.
ദേശീയഗാനാലാപനത്തിനുശേഷം പ്രസംഗവും അതിനുശേഷം ഒളിംപിക് റണ്ണിന്റെ ഫ്ലാഗ് ഓഫുമായിരുന്നു ഗവർണർ നടത്തേണ്ടിയിരുന്നത്. എന്നാൽ അതിനുമുൻപു തന്നെ സുരേഷ് ഗോപി കുട്ടികൾക്കിടയിൽനിന്ന് ഫ്ലാഗ് ഓഫ് നടത്തി. ഗവർണർ, പൊതുവിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്.
ഗവർണറെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ് ഗോപി കൈക്കൊണ്ടതെന്നും ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ശിവൻകുട്ടി പറഞ്ഞു. കമ്മിഷണർ സിനിമയിലെ പൊലീസ് ഓഫിസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപിയെന്നും ജനപ്രതിനിധിയാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൃത്യമായ മിനുട്സ് വരെ എല്ലാവർക്കും നൽകിയിരുന്നു. എന്നാൽ ആ പരിപാടിയിൽ ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് വെറും പ്രോട്ടോകോൾ ലംഘനമെന്നാണ് വി ശിവൻകുട്ടി ആരോപിച്ചു. മന്ത്രി ജി ആർ അനിൽ പ്രതികരിച്ചത്, ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്നാണ് .
ഒരിക്കലുമൊരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത രീതിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി ഇവിടെ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയായിരുന്നു "ഒളിമ്പിക് ഡേ റൺ"
https://www.facebook.com/Malayalivartha