Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല ഫെയ്‌സ് ബുക് ഗ്രൂപ്പുകളില്‍... മുന്‍ എസ്എഫ്‌ഐ നേതാവിനെ രക്ഷിച്ചത് ഉന്നത ഇടപെടല്‍..സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു...മതിയായ വകുപ്പുകള്‍ ചേര്‍ക്കാത്തതാണ് ജാമ്യം കിട്ടാന്‍ കാരണം..

10 JULY 2024 12:31 PM IST
മലയാളി വാര്‍ത്ത

സ്വാതന്ത്യം ജനാധിപത്യം സോഷ്യലിസം എന്നതല്ലേ എസ്എഫ്െഎയെന്ന് ഇപ്പോൾ വിദ്യാർത്ഥികൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു . സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകനെ തല്ലിവീഴ്ത്തുകയും വൈസ് ചാന്‍സറുടെ തലയില്‍ കരി ഓയില്‍ ഒഴിക്കുകയും പ്രിന്‍സിപ്പാളിന്റെ മേശ അടിച്ചുപൊളിക്കുകയും ചെയ്ത പാരമ്പര്യമുള്ള എസ്എഫ്‌ഐയിലെ കുട്ടിസഖാക്കളില്‍ ഏറെപ്പേരും ശുദ്ധമര്യാദക്കാരാണെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും പറയില്ല.ഇപ്പോൾ മറ്റൊരു കേസും കൂടെ ഉയർന്നു വന്നിരിക്കുകയാണ്.
പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല ഫെയ്‌സ് ബുക് ഗ്രൂപ്പുകളില്‍ ദുരുദ്ദേശ്യപരമായ കമന്റുകളോടെ പ്രചരിപ്പിച്ച മുന്‍ എസ്എഫ്‌ഐ നേതാവിനെ രക്ഷിച്ചത് ഉന്നത ഇടപെടല്‍.

 

നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടായിരുന്നു. മതിയായ വകുപ്പുകള്‍ ചേര്‍ക്കാത്തതാണ് ജാമ്യം കിട്ടാന്‍ കാരണം.കാലടി ശ്രീശങ്കര കോളജിലെ ബിരുദ വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് എസ്. രോഹിതിന്റെ അറസ്റ്റ്. 19 പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രോഹിത് വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും രോഹിത്തിന് സ്‌റ്റേഷന്‍ ജാമ്യം തന്നെ പോലീസ് നല്‍കി. ഇത് അട്ടിമറിയുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്.വ്യാജ ഐഡി ഉപയോഗിച്ചാണ് ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തത്.2020 ല്‍ കാലടി ശ്രീശങ്കര കോളജില്‍ ബിരുദം പഠനം പൂര്‍ത്തിയാക്കിയ രോഹിത് കൂടെ പഠിച്ചിരുന്നവരുടെയും ഇപ്പോള്‍ കോളജില്‍ പഠിക്കുന്നവരുടെയും ഫോട്ടോകളാണ് ദുരുപയോഗം ചെയ്തത്.

ഇതെല്ലാം പോലീസിന് ബോധ്യമുണ്ടായിട്ടും രോഹിത്തിനെ ജയിലില്‍ അടയ്ക്കാനായില്ലെന്നതാണ് വിചിത്രം.കോളജില്‍ പഠിച്ചിരുന്ന കാലത്ത് ഇയാള്‍ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി പിറന്നാളിന് എടുത്ത പടം കൂട്ടുകാരികള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കിയപ്പോള്‍ രോഹിത്ത് പടം എടുത്ത് അശ്ലീല ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍ വിദ്യാര്‍ത്ഥി നേതാവിനെതിരെ കൂടുതല്‍ പേര്‍ പൊലീസില്‍ പരാതി നല്‍കിയേക്കും. കോളേജിലെ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.അതേസമയം രോഹിത് എസ്എഫ്‌ഐ നേതാവ് അല്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസില്‍ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ രോഹിത് പ്രവര്‍ത്തിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്യു അടക്കം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു.പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരം കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ എസ്എഫ്ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാള്‍ കോളേജിലെ പരിപാടികള്‍ക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.ഏതായാലും പ്രശ്നങ്ങൾക്ക് മുകളിൽ പ്രശ്ങ്ങൾ എസ എഫ് ഐ ക്കു മുകളിൽ വന്നു കൊണ്ട് ഇരിക്കുകയാണ് . ഈ വൈദ്യതി സംഘടനക്കെതിരെ അധ്യാപകർ പോലും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു തുടങ്ങി . അധ്യാപകർക്ക് പോലും പേടിച്ചു കൊണ്ട് വരാൻ പറ്റാത്ത അവസ്ഥയാണ് . ശാസിക്കാൻ പോലും സാധിക്കുന്നില്ല പ്രിൻസിപ്പലിനെ പോലും തല്ലി ചതയ്ക്കുന്ന അവസ്ഥയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (4 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (6 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (6 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (6 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (7 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (7 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (7 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (7 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (7 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (8 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (8 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (9 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (9 hours ago)

Malayali Vartha Recommends