Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

ഈ പോലീസ് ഗുണ്ടയെ പുറത്താക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് നട്ടെല്ലുണ്ടോ ?;പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ നോക്കിയ പോലീസുകാരനെ താലോലിക്കുന്നു !,ഇയാള്‍ സേനയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍...പിണറായി വിജയനെ ചൂണ്ടുവിരലില്‍ നിര്‍ത്തി കാക്കിയിട്ട ആണൊരുത്തന്റെ ചോദ്യശരങ്ങള്‍

17 JULY 2024 01:17 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍ അടിച്ച കാശ് ചോദിച്ച ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഈ കാക്കിയിട്ട ചെറ്റയെ പുറത്താക്കാന്‍ നട്ടെല്ലുണ്ടോ. പോലീസുകാരിലെ ക്രിമിനലുകളെ വെച്ചുവാഴിക്കുന്ന ആഭ്യന്തരമന്ത്രിയ്ക്ക് നേരെ വിരല്‍ചൂണ്ടി ഒരു പോലീസുകാരന്‍. കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാതെ പോയ മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ച നടത്താതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. ജൂലൈ 15ന് നടന്നതാണ്. അന്ന് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ ജോയിയുടെ മൃതദേഹം കിട്ടിയത് വലിയ ചര്‍ച്ചയ്ക്കും പൊട്ടിത്തെറികള്‍ക്കും വഴിവെച്ചപ്പോള്‍ അതിനിടയില്‍ ഈ വാര്‍ത്ത മുങ്ങിപ്പോയി. ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ കാക്കിയിട്ട ചെറ്റയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നട്ടല്ലുണ്ടോയെന്ന് പിണറായിക്ക് മുന്നില്‍ വെല്ലുവിളി. ഗുണ്ടാ പോലീസുകാരെ കുറിച്ച് കത്തെഴുതിയതിന് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്ത ആറന്മുള്ള ക്യാമ്പിലെ പോലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെ കേരളം മറന്ന് കാണില്ലല്ലോ. ഉമേഷ് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അത് ആഭ്യന്തര വകുപ്പിനെ നിര്‍ത്തിപ്പൊള്ളിക്കുന്നു.

ടി എ അന്‍വറെന്നൊരാള്‍ എഴുതിയ കുറിപ്പാണ് ഉമേഷ് പങ്കുവെച്ചിരിക്കുന്നത്. അതില്‍ കൃത്യമായി പറയുന്നുണ്ട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച പോലീസുകാരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും. എന്തുകൊണ്ട് അയാളെ പുറത്താക്കുന്നില്ലായെന്നും ആ കുറിപ്പ് നോക്കാം.

കേരള പോലീസിലെ പ്രശ്‌നക്കാരായ പോലീസുകാരെ ഇപ്പോഴും തീറ്റി പോറ്റുന്നതിന് ജനങ്ങള്‍ക്ക് കിട്ടുന്ന ഒടുവിലത്തെ റിവാര്‍ഡാണ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. പെട്രോള്‍ അടിച്ചതിന്റെ കാശ് ചോദിച്ച ആ പാവത്തെ കാറിടിച്ച് കൊല്ലാന്‍ നോക്കുകയും, ശേഷം ബോണറ്റില്‍ കിലോമീറ്ററോളം വലിച്ച് കൊണ്ട് പോവുകയും ചെയ്ത വാര്‍ത്ത നമ്മളെല്ലാവരും കണ്ടു. രസകരമായ സംഭവമെന്തെന്നാല്‍ ഈ പോലീസുകാരന്‍ സേനക്ക് സ്ഥിരം തലവേദനയാണത്രേ. ഡ്യൂട്ടിക്കിടെ പലതവണ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഈ ഗ്രേഡ് എസ് ഐ റാങ്കുള്ള റാസ്‌കലിനെ മെസ് ഡ്യൂട്ടിക്കിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ പമ്പിലേക്ക് കാറിടിച്ച് കയറ്റിയതും ഈ മഹാനായിരുന്നു. അന്നും കേസെടുത്തിരുന്നതും, സസ്‌പെന്‍ഷനും ലഭിച്ചിരുന്നത്രേ. ഇന്നും സസ്‌പെന്‍ഷനുമുണ്ട് ശേഷം വധശ്രമത്തിന് കേസും എടുത്തിട്ടുണ്ട്.

ചെറ്റകളായ പോലീസുകാര്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കാന്‍ സേനയുണ്ട് എന്നതിന്റെ തെളിവാണ് ഇവനൊക്കെ ഇതുവരെ സര്‍വ്വീസില്‍ തുടര്‍ന്നത്. മാന്യമായി ജോലി ചെയ്യുകയും, സേനയിലെ തെണ്ടിത്തരങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്ത Umesh Vallikkunnuനെ പോലെയുള്ളവരെ ശമ്പളം കൊടുക്കാതെയും, മാനസീകമായി പീഢിപ്പിച്ചും സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടാന്‍ കാണിക്കുന്ന പകുതി ഉത്സാഹമുണ്ടെങ്കില്‍ അത്തരം ചെറ്റകളൊക്കെ ഇന്ന് സേനക്ക് പുറത്തിരുന്നേനേ. ഇവനെ പോലെയുള്ള ക്രിമിനലുകളെയൊക്കെ സേനയില്‍ വെച്ച് പൊറുപ്പിക്കുന്ന കാര്യം പറഞ്ഞാല്‍ എട്ട് കൊല്ലത്തിനിടെ 100ഓളം പോലീസുകാരെ പിരിച്ച് വിട്ടെന്ന് പോലീസുകാര്‍ എഴുതി നല്‍കിയത് നോക്കി വായിക്കുന്ന ഡബിള്‍ചങ്കുള്ള ഏഭ്യന്തര മന്ത്രി ഉള്ളിടത്തോളം ഇതിലും വലുത് സംഭവിച്ചാലും അല്‍ഭുതപ്പെടാനില്ല!. ഇതായിരുന്നു അന്‍വറിന്റെ കുറിപ്പ്. ഈ കുറിപ്പ് പങ്കുവെച്ചാണ് ഉമേഷ് വീണ്ടും ആഭ്യന്തര മന്ത്രിയ്ക്കിട്ട് താങ്ങിയിരിക്കുന്നത്.

കണ്ണൂരിലെ തളാപ്പിലാണ് പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലേക്ക് എ ആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പില്‍ തന്റെ സ്വന്തം കാറിലാണ് എത്തിയിരുന്നത്. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നല്‍കി.ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് പമ്പിലെ ജീവനക്കാരനായ അനില്‍ കുമാര്‍ പറയുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അനില്‍കുമാര്‍ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റര്‍ ദൂരമാണ് കാറിന്റെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്. ഇതാദ്യമായലല്ല സന്തോഷ് പോലീസ് കേസില്‍ പ്രതിയാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്‌സിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്. പ്രതിയെ സര്‍വ്വീസില്‍ നിന്നും സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസിലെ ക്രിമിനലുകളുടെ വാര്‍ത്തകള്‍ എത്രയോ തവണ പുറത്ത് വന്നിരിക്കുന്നു ഇന്നേവരെ കൃത്യമായ ഒരു നടപടിയെടുക്കാനോ പ്രസ്‌നക്കാരായവരെ പുറത്താക്കാനോ ആഭ്യന്തര വകുപ്പ് നടപടി ടെുത്തിട്ടില്ല. വഴിയോരക്കടയില്‍ നിന്ന് മാങ്ങാ മോ,്ടിച്ച പോലീസുകാരനെ സേനയില്‍ നിന്ന് പുറത്താക്കിയല്ലോയെന്ന് ഇന്നും വീമ്പ് പറയുന്ന ആഭ്യന്തര മന്ത്രിയാണ് നമുക്കുള്ളത്. മാങ്ങാ മോഷ്ടിച്ചവനേക്കാള്‍ വലിയ ക്രിമിനലുകള്‍ ഇനിയും ഉണ്ട്. പെണ്ണുപിടിയന്മാരും ഗുണ്ടകളുമായ് ബന്ധമുള്ളവരും തുടങ്ങി കിമ്പളത്തിന് വേണ്ടി എന്ത് നെറികേടിനും തയ്യാറാകുന്ന തോളത്ത് നക്ഷത്രം കൂടുതലുള്ളവരും ഉണ്ട്. തോളത്ത് നക്ഷത്രം കൂടുതലുള്ളവരെ തൊട്ട് വേദനിപ്പിക്കില്ല പിണറായി. സേനയില്‍ ഇടത് അനുകൂലികളായ നിറയെ പോലീസുകാരുണ്ട്. ഇവരാണ് സേന ഭരിക്കുന്നത് പോലീസ് മേധാവിയൊക്കെ വെറുതെ പേരിന് മാത്രം. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന ഈ കൂട്ടത്തെ തൊടില്ല വകുപ്പ് മന്ത്രി. പോലീസ് സേനയില്‍ ആത്മഹത്യ കൂടുന്നതും സമ്മര്‍ദ്ദങ്ങളും ഉന്നത പോലീസുകാരുടെ വിരട്ടലും ക്രിമിനല്‍ പോലീസുകാരെക്കുറിച്ചും ഉമേഷ് പലതവണ മുഖ്യമന്ത്രി കത്തയച്ചിരുന്നു. അതില്‍ നടപടി എടുക്കാതെ കത്തെഴുതിയതിന് ഉമേഷിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഉമേഷ് ഉയര്‍ത്തിവിട്ട പ്രസ്‌നങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും വകുപ്പോ വകുപ്പ് മന്ത്രിയോ തയ്യാറായില്ല. ഒടുവില്‍ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത് പ്രതിപക്ഷമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (3 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (3 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (5 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (5 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (5 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (6 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (7 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (8 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (8 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (8 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (8 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (8 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (9 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (9 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (9 hours ago)

Malayali Vartha Recommends