Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഈ പോലീസ് ഗുണ്ടയെ പുറത്താക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് നട്ടെല്ലുണ്ടോ ?;പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ നോക്കിയ പോലീസുകാരനെ താലോലിക്കുന്നു !,ഇയാള്‍ സേനയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍...പിണറായി വിജയനെ ചൂണ്ടുവിരലില്‍ നിര്‍ത്തി കാക്കിയിട്ട ആണൊരുത്തന്റെ ചോദ്യശരങ്ങള്‍

17 JULY 2024 01:17 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍ അടിച്ച കാശ് ചോദിച്ച ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഈ കാക്കിയിട്ട ചെറ്റയെ പുറത്താക്കാന്‍ നട്ടെല്ലുണ്ടോ. പോലീസുകാരിലെ ക്രിമിനലുകളെ വെച്ചുവാഴിക്കുന്ന ആഭ്യന്തരമന്ത്രിയ്ക്ക് നേരെ വിരല്‍ചൂണ്ടി ഒരു പോലീസുകാരന്‍. കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാതെ പോയ മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ച നടത്താതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. ജൂലൈ 15ന് നടന്നതാണ്. അന്ന് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ ജോയിയുടെ മൃതദേഹം കിട്ടിയത് വലിയ ചര്‍ച്ചയ്ക്കും പൊട്ടിത്തെറികള്‍ക്കും വഴിവെച്ചപ്പോള്‍ അതിനിടയില്‍ ഈ വാര്‍ത്ത മുങ്ങിപ്പോയി. ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ കാക്കിയിട്ട ചെറ്റയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നട്ടല്ലുണ്ടോയെന്ന് പിണറായിക്ക് മുന്നില്‍ വെല്ലുവിളി. ഗുണ്ടാ പോലീസുകാരെ കുറിച്ച് കത്തെഴുതിയതിന് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്ത ആറന്മുള്ള ക്യാമ്പിലെ പോലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെ കേരളം മറന്ന് കാണില്ലല്ലോ. ഉമേഷ് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അത് ആഭ്യന്തര വകുപ്പിനെ നിര്‍ത്തിപ്പൊള്ളിക്കുന്നു.

ടി എ അന്‍വറെന്നൊരാള്‍ എഴുതിയ കുറിപ്പാണ് ഉമേഷ് പങ്കുവെച്ചിരിക്കുന്നത്. അതില്‍ കൃത്യമായി പറയുന്നുണ്ട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച പോലീസുകാരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും. എന്തുകൊണ്ട് അയാളെ പുറത്താക്കുന്നില്ലായെന്നും ആ കുറിപ്പ് നോക്കാം.

കേരള പോലീസിലെ പ്രശ്‌നക്കാരായ പോലീസുകാരെ ഇപ്പോഴും തീറ്റി പോറ്റുന്നതിന് ജനങ്ങള്‍ക്ക് കിട്ടുന്ന ഒടുവിലത്തെ റിവാര്‍ഡാണ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. പെട്രോള്‍ അടിച്ചതിന്റെ കാശ് ചോദിച്ച ആ പാവത്തെ കാറിടിച്ച് കൊല്ലാന്‍ നോക്കുകയും, ശേഷം ബോണറ്റില്‍ കിലോമീറ്ററോളം വലിച്ച് കൊണ്ട് പോവുകയും ചെയ്ത വാര്‍ത്ത നമ്മളെല്ലാവരും കണ്ടു. രസകരമായ സംഭവമെന്തെന്നാല്‍ ഈ പോലീസുകാരന്‍ സേനക്ക് സ്ഥിരം തലവേദനയാണത്രേ. ഡ്യൂട്ടിക്കിടെ പലതവണ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഈ ഗ്രേഡ് എസ് ഐ റാങ്കുള്ള റാസ്‌കലിനെ മെസ് ഡ്യൂട്ടിക്കിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ പമ്പിലേക്ക് കാറിടിച്ച് കയറ്റിയതും ഈ മഹാനായിരുന്നു. അന്നും കേസെടുത്തിരുന്നതും, സസ്‌പെന്‍ഷനും ലഭിച്ചിരുന്നത്രേ. ഇന്നും സസ്‌പെന്‍ഷനുമുണ്ട് ശേഷം വധശ്രമത്തിന് കേസും എടുത്തിട്ടുണ്ട്.

ചെറ്റകളായ പോലീസുകാര്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കാന്‍ സേനയുണ്ട് എന്നതിന്റെ തെളിവാണ് ഇവനൊക്കെ ഇതുവരെ സര്‍വ്വീസില്‍ തുടര്‍ന്നത്. മാന്യമായി ജോലി ചെയ്യുകയും, സേനയിലെ തെണ്ടിത്തരങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്ത Umesh Vallikkunnuനെ പോലെയുള്ളവരെ ശമ്പളം കൊടുക്കാതെയും, മാനസീകമായി പീഢിപ്പിച്ചും സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടാന്‍ കാണിക്കുന്ന പകുതി ഉത്സാഹമുണ്ടെങ്കില്‍ അത്തരം ചെറ്റകളൊക്കെ ഇന്ന് സേനക്ക് പുറത്തിരുന്നേനേ. ഇവനെ പോലെയുള്ള ക്രിമിനലുകളെയൊക്കെ സേനയില്‍ വെച്ച് പൊറുപ്പിക്കുന്ന കാര്യം പറഞ്ഞാല്‍ എട്ട് കൊല്ലത്തിനിടെ 100ഓളം പോലീസുകാരെ പിരിച്ച് വിട്ടെന്ന് പോലീസുകാര്‍ എഴുതി നല്‍കിയത് നോക്കി വായിക്കുന്ന ഡബിള്‍ചങ്കുള്ള ഏഭ്യന്തര മന്ത്രി ഉള്ളിടത്തോളം ഇതിലും വലുത് സംഭവിച്ചാലും അല്‍ഭുതപ്പെടാനില്ല!. ഇതായിരുന്നു അന്‍വറിന്റെ കുറിപ്പ്. ഈ കുറിപ്പ് പങ്കുവെച്ചാണ് ഉമേഷ് വീണ്ടും ആഭ്യന്തര മന്ത്രിയ്ക്കിട്ട് താങ്ങിയിരിക്കുന്നത്.

കണ്ണൂരിലെ തളാപ്പിലാണ് പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലേക്ക് എ ആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പില്‍ തന്റെ സ്വന്തം കാറിലാണ് എത്തിയിരുന്നത്. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നല്‍കി.ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് പമ്പിലെ ജീവനക്കാരനായ അനില്‍ കുമാര്‍ പറയുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അനില്‍കുമാര്‍ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റര്‍ ദൂരമാണ് കാറിന്റെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്. ഇതാദ്യമായലല്ല സന്തോഷ് പോലീസ് കേസില്‍ പ്രതിയാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്‌സിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്. പ്രതിയെ സര്‍വ്വീസില്‍ നിന്നും സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസിലെ ക്രിമിനലുകളുടെ വാര്‍ത്തകള്‍ എത്രയോ തവണ പുറത്ത് വന്നിരിക്കുന്നു ഇന്നേവരെ കൃത്യമായ ഒരു നടപടിയെടുക്കാനോ പ്രസ്‌നക്കാരായവരെ പുറത്താക്കാനോ ആഭ്യന്തര വകുപ്പ് നടപടി ടെുത്തിട്ടില്ല. വഴിയോരക്കടയില്‍ നിന്ന് മാങ്ങാ മോ,്ടിച്ച പോലീസുകാരനെ സേനയില്‍ നിന്ന് പുറത്താക്കിയല്ലോയെന്ന് ഇന്നും വീമ്പ് പറയുന്ന ആഭ്യന്തര മന്ത്രിയാണ് നമുക്കുള്ളത്. മാങ്ങാ മോഷ്ടിച്ചവനേക്കാള്‍ വലിയ ക്രിമിനലുകള്‍ ഇനിയും ഉണ്ട്. പെണ്ണുപിടിയന്മാരും ഗുണ്ടകളുമായ് ബന്ധമുള്ളവരും തുടങ്ങി കിമ്പളത്തിന് വേണ്ടി എന്ത് നെറികേടിനും തയ്യാറാകുന്ന തോളത്ത് നക്ഷത്രം കൂടുതലുള്ളവരും ഉണ്ട്. തോളത്ത് നക്ഷത്രം കൂടുതലുള്ളവരെ തൊട്ട് വേദനിപ്പിക്കില്ല പിണറായി. സേനയില്‍ ഇടത് അനുകൂലികളായ നിറയെ പോലീസുകാരുണ്ട്. ഇവരാണ് സേന ഭരിക്കുന്നത് പോലീസ് മേധാവിയൊക്കെ വെറുതെ പേരിന് മാത്രം. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന ഈ കൂട്ടത്തെ തൊടില്ല വകുപ്പ് മന്ത്രി. പോലീസ് സേനയില്‍ ആത്മഹത്യ കൂടുന്നതും സമ്മര്‍ദ്ദങ്ങളും ഉന്നത പോലീസുകാരുടെ വിരട്ടലും ക്രിമിനല്‍ പോലീസുകാരെക്കുറിച്ചും ഉമേഷ് പലതവണ മുഖ്യമന്ത്രി കത്തയച്ചിരുന്നു. അതില്‍ നടപടി എടുക്കാതെ കത്തെഴുതിയതിന് ഉമേഷിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഉമേഷ് ഉയര്‍ത്തിവിട്ട പ്രസ്‌നങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും വകുപ്പോ വകുപ്പ് മന്ത്രിയോ തയ്യാറായില്ല. ഒടുവില്‍ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത് പ്രതിപക്ഷമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (21 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (54 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (59 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends