Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ഈ പോലീസ് ഗുണ്ടയെ പുറത്താക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് നട്ടെല്ലുണ്ടോ ?;പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ നോക്കിയ പോലീസുകാരനെ താലോലിക്കുന്നു !,ഇയാള്‍ സേനയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍...പിണറായി വിജയനെ ചൂണ്ടുവിരലില്‍ നിര്‍ത്തി കാക്കിയിട്ട ആണൊരുത്തന്റെ ചോദ്യശരങ്ങള്‍

17 JULY 2024 01:17 PM IST
മലയാളി വാര്‍ത്ത

പെട്രോള്‍ അടിച്ച കാശ് ചോദിച്ച ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഈ കാക്കിയിട്ട ചെറ്റയെ പുറത്താക്കാന്‍ നട്ടെല്ലുണ്ടോ. പോലീസുകാരിലെ ക്രിമിനലുകളെ വെച്ചുവാഴിക്കുന്ന ആഭ്യന്തരമന്ത്രിയ്ക്ക് നേരെ വിരല്‍ചൂണ്ടി ഒരു പോലീസുകാരന്‍. കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാതെ പോയ മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ച നടത്താതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. ജൂലൈ 15ന് നടന്നതാണ്. അന്ന് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ ജോയിയുടെ മൃതദേഹം കിട്ടിയത് വലിയ ചര്‍ച്ചയ്ക്കും പൊട്ടിത്തെറികള്‍ക്കും വഴിവെച്ചപ്പോള്‍ അതിനിടയില്‍ ഈ വാര്‍ത്ത മുങ്ങിപ്പോയി. ആ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ കാക്കിയിട്ട ചെറ്റയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നട്ടല്ലുണ്ടോയെന്ന് പിണറായിക്ക് മുന്നില്‍ വെല്ലുവിളി. ഗുണ്ടാ പോലീസുകാരെ കുറിച്ച് കത്തെഴുതിയതിന് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്ത ആറന്മുള്ള ക്യാമ്പിലെ പോലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെ കേരളം മറന്ന് കാണില്ലല്ലോ. ഉമേഷ് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അത് ആഭ്യന്തര വകുപ്പിനെ നിര്‍ത്തിപ്പൊള്ളിക്കുന്നു.

ടി എ അന്‍വറെന്നൊരാള്‍ എഴുതിയ കുറിപ്പാണ് ഉമേഷ് പങ്കുവെച്ചിരിക്കുന്നത്. അതില്‍ കൃത്യമായി പറയുന്നുണ്ട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച പോലീസുകാരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും. എന്തുകൊണ്ട് അയാളെ പുറത്താക്കുന്നില്ലായെന്നും ആ കുറിപ്പ് നോക്കാം.

കേരള പോലീസിലെ പ്രശ്‌നക്കാരായ പോലീസുകാരെ ഇപ്പോഴും തീറ്റി പോറ്റുന്നതിന് ജനങ്ങള്‍ക്ക് കിട്ടുന്ന ഒടുവിലത്തെ റിവാര്‍ഡാണ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. പെട്രോള്‍ അടിച്ചതിന്റെ കാശ് ചോദിച്ച ആ പാവത്തെ കാറിടിച്ച് കൊല്ലാന്‍ നോക്കുകയും, ശേഷം ബോണറ്റില്‍ കിലോമീറ്ററോളം വലിച്ച് കൊണ്ട് പോവുകയും ചെയ്ത വാര്‍ത്ത നമ്മളെല്ലാവരും കണ്ടു. രസകരമായ സംഭവമെന്തെന്നാല്‍ ഈ പോലീസുകാരന്‍ സേനക്ക് സ്ഥിരം തലവേദനയാണത്രേ. ഡ്യൂട്ടിക്കിടെ പലതവണ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഈ ഗ്രേഡ് എസ് ഐ റാങ്കുള്ള റാസ്‌കലിനെ മെസ് ഡ്യൂട്ടിക്കിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ പമ്പിലേക്ക് കാറിടിച്ച് കയറ്റിയതും ഈ മഹാനായിരുന്നു. അന്നും കേസെടുത്തിരുന്നതും, സസ്‌പെന്‍ഷനും ലഭിച്ചിരുന്നത്രേ. ഇന്നും സസ്‌പെന്‍ഷനുമുണ്ട് ശേഷം വധശ്രമത്തിന് കേസും എടുത്തിട്ടുണ്ട്.

ചെറ്റകളായ പോലീസുകാര്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കാന്‍ സേനയുണ്ട് എന്നതിന്റെ തെളിവാണ് ഇവനൊക്കെ ഇതുവരെ സര്‍വ്വീസില്‍ തുടര്‍ന്നത്. മാന്യമായി ജോലി ചെയ്യുകയും, സേനയിലെ തെണ്ടിത്തരങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്ത Umesh Vallikkunnuനെ പോലെയുള്ളവരെ ശമ്പളം കൊടുക്കാതെയും, മാനസീകമായി പീഢിപ്പിച്ചും സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടാന്‍ കാണിക്കുന്ന പകുതി ഉത്സാഹമുണ്ടെങ്കില്‍ അത്തരം ചെറ്റകളൊക്കെ ഇന്ന് സേനക്ക് പുറത്തിരുന്നേനേ. ഇവനെ പോലെയുള്ള ക്രിമിനലുകളെയൊക്കെ സേനയില്‍ വെച്ച് പൊറുപ്പിക്കുന്ന കാര്യം പറഞ്ഞാല്‍ എട്ട് കൊല്ലത്തിനിടെ 100ഓളം പോലീസുകാരെ പിരിച്ച് വിട്ടെന്ന് പോലീസുകാര്‍ എഴുതി നല്‍കിയത് നോക്കി വായിക്കുന്ന ഡബിള്‍ചങ്കുള്ള ഏഭ്യന്തര മന്ത്രി ഉള്ളിടത്തോളം ഇതിലും വലുത് സംഭവിച്ചാലും അല്‍ഭുതപ്പെടാനില്ല!. ഇതായിരുന്നു അന്‍വറിന്റെ കുറിപ്പ്. ഈ കുറിപ്പ് പങ്കുവെച്ചാണ് ഉമേഷ് വീണ്ടും ആഭ്യന്തര മന്ത്രിയ്ക്കിട്ട് താങ്ങിയിരിക്കുന്നത്.

കണ്ണൂരിലെ തളാപ്പിലാണ് പോലീസുകാരന്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയത്. എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലേക്ക് എ ആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് പമ്പില്‍ തന്റെ സ്വന്തം കാറിലാണ് എത്തിയിരുന്നത്. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നല്‍കി.ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് പമ്പിലെ ജീവനക്കാരനായ അനില്‍ കുമാര്‍ പറയുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അനില്‍കുമാര്‍ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റര്‍ ദൂരമാണ് കാറിന്റെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്. ഇതാദ്യമായലല്ല സന്തോഷ് പോലീസ് കേസില്‍ പ്രതിയാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്‌സിലെ പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്. പ്രതിയെ സര്‍വ്വീസില്‍ നിന്നും സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസിലെ ക്രിമിനലുകളുടെ വാര്‍ത്തകള്‍ എത്രയോ തവണ പുറത്ത് വന്നിരിക്കുന്നു ഇന്നേവരെ കൃത്യമായ ഒരു നടപടിയെടുക്കാനോ പ്രസ്‌നക്കാരായവരെ പുറത്താക്കാനോ ആഭ്യന്തര വകുപ്പ് നടപടി ടെുത്തിട്ടില്ല. വഴിയോരക്കടയില്‍ നിന്ന് മാങ്ങാ മോ,്ടിച്ച പോലീസുകാരനെ സേനയില്‍ നിന്ന് പുറത്താക്കിയല്ലോയെന്ന് ഇന്നും വീമ്പ് പറയുന്ന ആഭ്യന്തര മന്ത്രിയാണ് നമുക്കുള്ളത്. മാങ്ങാ മോഷ്ടിച്ചവനേക്കാള്‍ വലിയ ക്രിമിനലുകള്‍ ഇനിയും ഉണ്ട്. പെണ്ണുപിടിയന്മാരും ഗുണ്ടകളുമായ് ബന്ധമുള്ളവരും തുടങ്ങി കിമ്പളത്തിന് വേണ്ടി എന്ത് നെറികേടിനും തയ്യാറാകുന്ന തോളത്ത് നക്ഷത്രം കൂടുതലുള്ളവരും ഉണ്ട്. തോളത്ത് നക്ഷത്രം കൂടുതലുള്ളവരെ തൊട്ട് വേദനിപ്പിക്കില്ല പിണറായി. സേനയില്‍ ഇടത് അനുകൂലികളായ നിറയെ പോലീസുകാരുണ്ട്. ഇവരാണ് സേന ഭരിക്കുന്നത് പോലീസ് മേധാവിയൊക്കെ വെറുതെ പേരിന് മാത്രം. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന ഈ കൂട്ടത്തെ തൊടില്ല വകുപ്പ് മന്ത്രി. പോലീസ് സേനയില്‍ ആത്മഹത്യ കൂടുന്നതും സമ്മര്‍ദ്ദങ്ങളും ഉന്നത പോലീസുകാരുടെ വിരട്ടലും ക്രിമിനല്‍ പോലീസുകാരെക്കുറിച്ചും ഉമേഷ് പലതവണ മുഖ്യമന്ത്രി കത്തയച്ചിരുന്നു. അതില്‍ നടപടി എടുക്കാതെ കത്തെഴുതിയതിന് ഉമേഷിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഉമേഷ് ഉയര്‍ത്തിവിട്ട പ്രസ്‌നങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും വകുപ്പോ വകുപ്പ് മന്ത്രിയോ തയ്യാറായില്ല. ഒടുവില്‍ ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത് പ്രതിപക്ഷമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (54 minutes ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (58 minutes ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (1 hour ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (1 hour ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (2 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (2 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (3 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (3 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (8 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (9 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (9 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (9 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (9 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (9 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (9 hours ago)

Malayali Vartha Recommends