Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..


ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍:- ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

ബംഗ്ലാദേശ് ആകെ മാറുന്നു... ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഇന്നലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഖാലിദയെ മോചിപ്പിച്ചു; ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായക നീക്കം; സര്‍ക്കാരിനെ നയിക്കാമെന്ന് നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ്

07 AUGUST 2024 08:57 AM IST
മലയാളി വാര്‍ത്ത

ബംഗ്ലാദേശില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (76) രാജ്യം വിട്ടതിനുപിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഇന്നലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ മുന്നോടിയായാണിത്. ഹസീന വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ ശത്രുവും പ്രതിപക്ഷ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി. എന്‍.പി) അദ്ധ്യക്ഷയും മുന്‍ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയയെയും (78) നിരവധി പ്രതിപക്ഷ നേതാക്കളെയും മോചിപ്പിച്ചു.

2016ല്‍ തൂക്കിക്കൊന്ന ജമാഅത്ത് ഇ ഇസ്ലാമി നേതാവ് മിര്‍ഖാസിം അലിയുടെ പുത്രനും അഭിഭാഷകനും പ്രമുഖ ബി.എന്‍.പി നേതാവുമായ അഹമ്മദ് ബിന്‍ ഖാസിമിനെയും മോചിപ്പിച്ചു. ഇന്നലെ മൂന്നുമണിക്ക് മുമ്പ് പാര്‍ലമെന്റ് പിരിച്ചു വിട്ടിരിക്കണമെന്ന് അന്ത്യശാസനം നല്‍കിയ വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനം, നോബല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മുഖ്യ ഉപദേശകനെന്ന നിലയില്‍ സര്‍ക്കാരിനെ നയിക്കാമെന്ന് യൂനുസ് വിദ്യാര്‍ത്ഥികളെ സമ്മതമറിയിച്ചു. അദ്ദേഹം ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് പാരീസിലാണ്. സൈന്യം നേതൃത്വമോ പിന്തുണയോ നല്‍കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥി നേതാക്കളായ നഹിദ് ഇസ്ലാം, അസിഫ് മുഹമ്മദ്, അബൂബക്കര്‍ മസൂംദാര്‍ എന്നിവര്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

സൈനിക മേധാവി ജനറല്‍ വാഖര്‍ ഉസ് സമാന്‍ വിദ്യാര്‍ത്ഥി നേതാക്കളുമായി ചര്‍ച്ച നടത്തി. ഭരണനിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചൈന- പാക് ഗൂഢാലോചനലണ്ടനിലും സൗദിയിലുംലണ്ടന്‍:ഷെയ്ഖ് ഹസീന സര്‍ക്കാരിനെ തകര്‍ത്ത് പാക്, ചൈനീസ് അനുകൂല ബി.എന്‍.പിയെ അധികാരത്തിലേറ്റാന്‍ പാകിസ്ഥാന്റെയും ചൈനയുടെയും ഒത്താശയോടെ ലണ്ടനിലും സൗദി അറേബ്യയിലും ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ട്. സംവരണവിരുദ്ധ പ്രക്ഷോഭത്തെ ആളിക്കത്തിച്ചതിന് പിന്നില്‍ ഈ ഗൂഢാലോചനയാണത്രേ. ജമാഅത്ത് ഇ ഇസ്ലാമിയുടെ മാസങ്ങള്‍ നീണ്ട ആസൂത്രണവും ഇതിലുണ്ട്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഏജന്‍സികളാണ് പ്രക്ഷോഭം നടത്താന്‍ പണം നല്‍കിയത്.

ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാക്കളും ഖാലിദയുടെ പുത്രന്‍ താരീഖ് റഹ്‌മാനും ഐ.എസ്.ഐ ഉദ്യോഗസ്ഥരും സൗദിയില്‍ ചര്‍ച്ച നടത്തിയെന്നാണ് ബംഗ്ലാദേശ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ബംഗ്ലാദേശ് വിരുദ്ധ എക്‌സ് അക്കൗണ്ടുകളിലൂടെ ഹസീനയ്‌ക്കെതിരെ 500ലേറെ പോസ്റ്റുകളാണ് പ്രചരിച്ചത്. നിരവധി അക്കൗണ്ടുകള്‍ പാകിസ്ഥാനില്‍ നിന്നായിരുന്നു. ഐ.എസ്.ഐ വഴി ചൈനയും കരുക്കള്‍ നീക്കി.സംവരണത്തിനെതിരായപ്രതിഷേധം 300പേര്‍ കൊല്ലപ്പെട്ട കലാപമായി വളര്‍ത്തി.

ഇന്ത്യാ വിരുദ്ധ നിലപാടുള്ള ജമാഅത്ത് ഇ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഛാത്ര ശിബിര്‍ പ്രക്ഷോഭം ആളിക്കത്തിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ രാഷ്ട്രീയ പ്രസ്ഥാനമാക്കുകയായിരുന്നു ജമാഅത്ത് ഇ ഇസ്ലാമിയുടെ ലക്ഷ്യം. ഹസീനയ്ക്കെതിരായി പ്രചരിച്ച വിഡിയോകളില്‍ ബഹുഭൂരിപക്ഷവും ഖാലിദയുടെ ബി.എന്‍.പി അക്കൗണ്ടുകളൂടെ സൃഷ്ടിച്ചതാണ്. അമേരിക്ക കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലൂടെയാണ് ഇതിന് സാങ്കേതിക മികവ് നല്‍കിയത്.ഹസീന സുരക്ഷിത കേന്ദ്രത്തില്‍ ബ്രിട്ടന്റെ അനുമതി വൈകുന്നതിനാല്‍ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും

അതേസമയം ഹസീനയെ കൊണ്ടുവന്ന ബംഗ്‌ളാദേശ് വിമാനം ഇന്നലെ രാവിലെ മടങ്ങിപ്പോയി. ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത് റാഫേല്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ്. അതേസമയം രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ ഉന്നത തലങ്ങളില്‍ വന്‍ അഴിച്ചു പണി നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (16 minutes ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (31 minutes ago)

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (54 minutes ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (1 hour ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (1 hour ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (1 hour ago)

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ റിഹേഴ്സലുമായി ബന്ധപ്പെട്ട്‌  (2 hours ago)

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ​ ദാരുണാന്ത്യം  (2 hours ago)

ഇന്ത്യക്ക് 17 റണ്‍സ് വിജയം...  (2 hours ago)

തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും  (12 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത്ക്രമസമാധാനം പാലിച്ചായിരിക്കണം  (12 hours ago)

ദേശീയ കടുവാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം കേരളത്തിൽ നടക്കുന്നത് ഡിസംബർ 1 മുതൽ 8 വരെ  (12 hours ago)

BJP 2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്!  (13 hours ago)

Malayali Vartha Recommends