Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

പാടശേഖര ബണ്ടിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി...

12 AUGUST 2024 04:48 PM IST
മലയാളി വാര്‍ത്ത

തകഴി കുന്നുമ്മ വണ്ടേപ്പുറം പാടശേഖര ബണ്ടിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നി​ഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൂച്ചാക്കൽ സിഐ എൻആർ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‌ക്കുമെന്നും പൊലിസ് അറിയിച്ചു. മൃതദേഹം ആലപ്പുഴയിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.


പ്രതികൾ. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായി കുഞ്ഞിനെ തോമസ് ജോസഫിനു കൈമാറിയെന്നാണ് അമ്മയുടെ മൊഴി. ജനിച്ചപ്പോൾ കരഞ്ഞെങ്കിലും പിന്നീടു കുഞ്ഞ് കരഞ്ഞില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്. എന്നാൽ 7നു രാത്രി കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ കുഞ്ഞിനു ജീവനില്ലായിരുന്നെന്നാണു തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും പൊലീസിനോടു പറഞ്ഞത്. 10ന് കൊച്ചിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചെന്നു കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തോമസിനെ ഏൽപിച്ച കാര്യം യുവതി മാതാപിതാക്കളോടു പറഞ്ഞു. തുടർന്നു പൂച്ചാക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

10നു രാത്രിയോടെ തോമസ് ജോസഫിനെയും അശോക് ജോസഫിനെയും അമ്പലപ്പുഴ പൊലീസിന്റെ സഹായത്തോടെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കുഴിച്ചിട്ട കാര്യം ഇവർ പൊലീസിനോട് ഏറ്റുപറയുകയും സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് ഇന്നലെ തോമസിനെ പൊലീസ് പാടശേഖര ബണ്ടിൽ എത്തിച്ചു കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.പുറത്തെടുക്കുമ്പോഴും കുഞ്ഞിന്റെ കൈകൾ വിടർന്നിരുന്നില്ല. ഇരുകാലുകളും വയറിനോടു ചേർന്ന് ഒട്ടിയ നിലയിലായിരുന്നെന്ന് ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിച്ചെന്ന സൂചനയാണ് ഇതു നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 7നു പുലർച്ചെ ജനിച്ച കുഞ്ഞിന്റെ മൃതദേഹം ഒരു പകൽ മുഴുവൻ വീടിന്റെ മുകളിലെ തട്ടിലും പടിക്കെട്ടിനു താഴെയുമായി പൊതിഞ്ഞു സൂക്ഷിക്കുകയായിരുന്നു. രാത്രി തോമസിന്റെ പക്കൽ പോളിത്തീൻ കവറിലാണു കുഞ്ഞിനെ കൊടുത്തുവിട്ടത്. കുഞ്ഞിനെ കുഴിച്ചു മൂടിയശേഷം ഈ കവർ പ്രതികൾ വലിച്ചെറിഞ്ഞു.


കഴിഞ്ഞ ദിവസങ്ങളിൽ തോമസ് ജോസഫ് കൂട്ടുകാരന്റെ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. അശോക് ജോസഫിന്റെ അച്ഛൻ ഉൾനാടൻ മത്സ്യത്തൊഴിലാളിയാണ്. ജോലിക്കുപോയാൽ രണ്ടുമൂന്നുദിവസം കഴിഞ്ഞേ വരൂ. അമ്മ കൊല്ലത്ത് മകളുടെ വീട്ടിലായിരുന്നു. പിടിയിലാകുന്നദിവസം രാത്രിയിലും ഇവർ ഇവിടെനിന്നാണ് അടുത്തുള്ള കോളനി പരിസരത്തേക്കുപോയത്. സംഭവിച്ചതെന്താണെന്ന് അശോക് ജോസഫിന്റെ അച്ഛനമ്മമാർക്കറിയില്ല. മകൻ പെട്ടുപോയെന്നാണ് അശോക് ജോസഫിന്റെ അച്ഛൻ ജോസഫ് പറഞ്ഞത്.

മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ 'അമ്മ പ്രതികരിച്ചു. മകൾ ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. തകഴിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാർത്തയെത്തുടർന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവർത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.


ജയ്‌പുരിൽനിന്നു ഫൊറൻസിക് സയൻസിൽ ഡിഗ്രിയെടുത്തശേഷം തിരുവനന്തപുരത്ത് സ്റ്റേറ്റ് ലാബിൽ ജോലിചെയ്യുകയായിരുന്നു യുവതി. കാമുകൻ തകഴിയിലുള്ളതാണെന്നും ജയ്‌പുരിൽ ഹോട്ടൽ മാനേജ്‌മെന്റ പഠിച്ചിരുന്നെന്നും തുടർന്ന്, അമ്പലപ്പുഴയിൽ ജലഅതോറിറ്റിയിൽ ജോലിനോക്കിയിരുന്നതാണെന്നും അവർ പറഞ്ഞു. ഗർഭത്തിന്റേതായ ലക്ഷണങ്ങളൊന്നും മകളിലുണ്ടായിരുന്നില്ല. വയറുവേദനയെത്തുടർന്ന് കുത്തിവെപ്പെടുത്തിരുന്നു. തുടർന്ന്, രാവിലെ രക്തസ്രാവം കണ്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (10 minutes ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (25 minutes ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (55 minutes ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (1 hour ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (1 hour ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (1 hour ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (1 hour ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (2 hours ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (2 hours ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (2 hours ago)

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (3 hours ago)

Malayali Vartha Recommends