Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

പാടശേഖര ബണ്ടിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി...

12 AUGUST 2024 04:48 PM IST
മലയാളി വാര്‍ത്ത

തകഴി കുന്നുമ്മ വണ്ടേപ്പുറം പാടശേഖര ബണ്ടിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നി​ഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൂച്ചാക്കൽ സിഐ എൻആർ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‌ക്കുമെന്നും പൊലിസ് അറിയിച്ചു. മൃതദേഹം ആലപ്പുഴയിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.


പ്രതികൾ. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായി കുഞ്ഞിനെ തോമസ് ജോസഫിനു കൈമാറിയെന്നാണ് അമ്മയുടെ മൊഴി. ജനിച്ചപ്പോൾ കരഞ്ഞെങ്കിലും പിന്നീടു കുഞ്ഞ് കരഞ്ഞില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്. എന്നാൽ 7നു രാത്രി കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ കുഞ്ഞിനു ജീവനില്ലായിരുന്നെന്നാണു തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും പൊലീസിനോടു പറഞ്ഞത്. 10ന് കൊച്ചിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചെന്നു കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തോമസിനെ ഏൽപിച്ച കാര്യം യുവതി മാതാപിതാക്കളോടു പറഞ്ഞു. തുടർന്നു പൂച്ചാക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

10നു രാത്രിയോടെ തോമസ് ജോസഫിനെയും അശോക് ജോസഫിനെയും അമ്പലപ്പുഴ പൊലീസിന്റെ സഹായത്തോടെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കുഴിച്ചിട്ട കാര്യം ഇവർ പൊലീസിനോട് ഏറ്റുപറയുകയും സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് ഇന്നലെ തോമസിനെ പൊലീസ് പാടശേഖര ബണ്ടിൽ എത്തിച്ചു കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.പുറത്തെടുക്കുമ്പോഴും കുഞ്ഞിന്റെ കൈകൾ വിടർന്നിരുന്നില്ല. ഇരുകാലുകളും വയറിനോടു ചേർന്ന് ഒട്ടിയ നിലയിലായിരുന്നെന്ന് ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിച്ചെന്ന സൂചനയാണ് ഇതു നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 7നു പുലർച്ചെ ജനിച്ച കുഞ്ഞിന്റെ മൃതദേഹം ഒരു പകൽ മുഴുവൻ വീടിന്റെ മുകളിലെ തട്ടിലും പടിക്കെട്ടിനു താഴെയുമായി പൊതിഞ്ഞു സൂക്ഷിക്കുകയായിരുന്നു. രാത്രി തോമസിന്റെ പക്കൽ പോളിത്തീൻ കവറിലാണു കുഞ്ഞിനെ കൊടുത്തുവിട്ടത്. കുഞ്ഞിനെ കുഴിച്ചു മൂടിയശേഷം ഈ കവർ പ്രതികൾ വലിച്ചെറിഞ്ഞു.


കഴിഞ്ഞ ദിവസങ്ങളിൽ തോമസ് ജോസഫ് കൂട്ടുകാരന്റെ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. അശോക് ജോസഫിന്റെ അച്ഛൻ ഉൾനാടൻ മത്സ്യത്തൊഴിലാളിയാണ്. ജോലിക്കുപോയാൽ രണ്ടുമൂന്നുദിവസം കഴിഞ്ഞേ വരൂ. അമ്മ കൊല്ലത്ത് മകളുടെ വീട്ടിലായിരുന്നു. പിടിയിലാകുന്നദിവസം രാത്രിയിലും ഇവർ ഇവിടെനിന്നാണ് അടുത്തുള്ള കോളനി പരിസരത്തേക്കുപോയത്. സംഭവിച്ചതെന്താണെന്ന് അശോക് ജോസഫിന്റെ അച്ഛനമ്മമാർക്കറിയില്ല. മകൻ പെട്ടുപോയെന്നാണ് അശോക് ജോസഫിന്റെ അച്ഛൻ ജോസഫ് പറഞ്ഞത്.

മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ 'അമ്മ പ്രതികരിച്ചു. മകൾ ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. തകഴിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാർത്തയെത്തുടർന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവർത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.


ജയ്‌പുരിൽനിന്നു ഫൊറൻസിക് സയൻസിൽ ഡിഗ്രിയെടുത്തശേഷം തിരുവനന്തപുരത്ത് സ്റ്റേറ്റ് ലാബിൽ ജോലിചെയ്യുകയായിരുന്നു യുവതി. കാമുകൻ തകഴിയിലുള്ളതാണെന്നും ജയ്‌പുരിൽ ഹോട്ടൽ മാനേജ്‌മെന്റ പഠിച്ചിരുന്നെന്നും തുടർന്ന്, അമ്പലപ്പുഴയിൽ ജലഅതോറിറ്റിയിൽ ജോലിനോക്കിയിരുന്നതാണെന്നും അവർ പറഞ്ഞു. ഗർഭത്തിന്റേതായ ലക്ഷണങ്ങളൊന്നും മകളിലുണ്ടായിരുന്നില്ല. വയറുവേദനയെത്തുടർന്ന് കുത്തിവെപ്പെടുത്തിരുന്നു. തുടർന്ന്, രാവിലെ രക്തസ്രാവം കണ്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (46 minutes ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (5 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (5 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (5 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (6 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (6 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (6 hours ago)

മാഞ്ചസ്റ്ററിന് ജയം  (6 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (6 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (6 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (6 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (7 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (7 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (7 hours ago)

Malayali Vartha Recommends